Saturday, January 19, 2013

അധ്യായം ഒന്ന്

ഹസ്തിനപുരം ആഹ്ലാദഭരിതമായിരുന്നു.വാനപ്രസ്ഥം അവസാനിപ്പിച്ച്,പാണ്ടുമഹാരാജാവ് പത്നിമാരോടും പുത്രന്മാരോടുമൊപ്പം തിരിച്ചു വരുന്നുവെന്ന വാര്‍ത്ത വളരെ നേരത്തേതന്നെ അവിടെ പ്രചരിച്ചിരുന്നു.പൌരജനങ്ങളെല്ലാം ആ എഴുന്നള്ളത്ത് ആഘോഷിക്കാനുറച്ചു കൊട്ടാരവളപ്പില്‍ തടിച്ചു കുടിയിരുന്നു.അകലെ നിന്നും പാഞ്ഞുവരുന്ന തേര്‍ച്ചക്രങ്ങളുടെയും കുതിരക്കുളംബടികളുടെയും ശബ്ദത്തിനായവര്‍ കാതോര്‍ത്തുനിന്നു.

ഭീഷ്മരും ധൃതരാഷ്ട്രരും പുമുഖത്തു ഉപവിഷ്ടരായി.വിദുരര്‍ ഇടക്കിടക്ക് കൊട്ടാരത്തിന്റെ പടിവാതില്‍കലെക്കും വഴിത്താരകളിലെക്കും പാളിനോക്കിക്കൊണ്ട് അസ്വസ്ഥനായി അങ്കണത്തിലുടെ
ഉലാത്തിക്കൊണ്ടിരുന്നു.

സ്ത്രീജനങ്ങള്‍പുരാന്തര്‍ഭാഗത്തു,ജാലകത്തിരശീലകള്‍ നീക്കിപ്പിടിച്ചു കാത്തിരുന്നു.കൌരവകുമാരന്മാര്‍ മുറ്റത്തും മുറികളിലുമായി പലവിധ കളികളില്‍ ഏര്‍പ്പെട്ടുകൊണ്ടിരുന്നു.ആ സമയം,നുറ്റുവരില്‍ മുത്തവനായ സുയോധനന്‍ മാത്രം തന്‍റെ നിലവറയിലെ നിലക്കണ്ണാടിക്ക് മുന്‍പില്‍ അണിഞൊരുങ്ങുകയായിരുന്നു!

സുയോധനന്‍,നിലക്കണ്ണാടിയിലേക്ക് ഒന്നുകുടി നോക്കി വേഷഭുഷാദികള്‍ പരിശോധിച്ചു.ഇളംപച്ചത്തലപ്പാവുംഉത്തരീയവും.അരയില്‍ മുറു ക്കിയുടുത്തിരിക്കുന്ന വീരാളിപട്ട് .കഴുത്തില്‍ മുന്നായ്‌ മടക്കിയിട്ടിരിക്കുന്ന കനകമാല.അതിനു കീഴിലായി,ചുവന്ന രത്നം പതിച്ച ചെറിയ മണിമാല.തോള്‍വളകളും കങ്കണങ്ങളും.ഇരു കൈകളിലും വൈഡ്യുര്യം  പതിപ്പിച്ച മോതിരങ്ങള്‍.രാജകുമാരന് ഉചിതമായ വേഷം തന്നെഎന്ന് അയാള്‍ മനസ്സില്‍ സ്വയം പ്രശംസിച്ചു.എങ്കിലും മുക്കിനു കീഴില്‍ മുളച്ചു തുടങ്ങിയിരിക്കുന്ന സ്മശ്രുക്കള്‍ക്ക് കുറച്ചുകുടി കറുപ്പാവാമെന്നു കരുതി അന്ജനക്കുട്ട്  എടുക്കാന്‍ മുതിര്ന്നപ്പോഴാണ് ഒരു ദാസന്‍ വാതില്‍ക്കല്‍ പ്രത്യക്ഷപ്പെട്ടത്.സുയോധനന്‍ തിരിഞ്ഞു നോക്കി.അയാള്‍ ഉപചാരപുര്‍വം വന്ദിച്ചുകൊണ്ട് അറിയിച്ചു:

അവര്‍  എത്തിക്കഴിഞ്ഞു 

അത് കേട്ടതും,സുയോധനന്‍ മെല്ലെ എഴുന്നേറ്റു,വസ്ത്രങ്ങള്‍ക്ക് നേര്‍ത്ത ഉലച്ചില്‍ പോലും തട്ടാതെ ശ്രദ്ധിച്ചുകൊണ്ട് പുറത്തേക്ക് നടന്നു.  പുമുഖത്തെക്ക് നടക്കുമ്പോള്‍ അയാള്‍ അനുജന്മാരെ ശ്രദ്ധിച്ചു.എല്ലാവരും ഉചിതമായ വേഷഭുഷാദികളോടെ തന്നെ!ദുശശള മാത്രം ഒരു ദാസിയുടെ കൈകളില്‍ നല്ല ഉറക്കമാണ്!കൈക്കുഞ്ഞെങ്ങിലും അവളെയും വേണ്ടവിധം ഒരുക്കിയിട്ടുണ്ട് ദാസിമാര്‍!സുയോധനനെ കണ്ടതും ദുശശാസനന്‍ ചിരിച്ചുകൊണ്ട് അരികിലേക്ക് ചെന്നു .അയാള്‍ സുയോധന്‍റെ വേഷത്തെ പ്രകീര്‍ത്തിച്ചു.പിന്നെ അയാള്‍ക്കൊപ്പം ദുസ്സാസനനും പുമുഖത്തെക്ക് നടന്നു.

അവര്‍ പുറത്തു എത്തുമ്പോഴേക്കും,കൊട്ടാരത്തിന്റെ മലര്‍ക്കെ തുറന്നിട്ടിരിക്കുന്ന പടിവാതിലുകള്‍ വഴി വെളുത്ത രണ്ടു കുതിരകളെ പൂട്ടിയ ഒരു തേര്  പ്രവേശിച്ചു.പൌരജനങ്ങള്‍ ഹര്‍ഷാരവം മുഴക്കിക്കൊണ്ട്  പുഷ്പങ്ങള്‍ ചൊരിഞ്ഞു.അവര്‍ക്കിടയിലൂടെ സാവകാശം മുറ്റത്ത് എത്തിച്ചേര്‍ന്ന തേരില്‍ നിന്നും പാണ്ടു പുത്രന്മാരും കുന്തിയും, ഓടിയെത്തിയ വിദുരരുടെ കൈ പിടിച്ചു താഴേക്കിറങ്ങി.കുന്തി നേരെചെന്നു ഭിഷ്മ പാദം തൊട്ടു നമസ്ക്കരിച്ചു.പിന്നെ ധൃതരാഷ്ട്രരെയും സാഷ്ടാംഗം പ്രണമിച്ച്,അകത്തേക്ക് മുഖം കുനിച്ചു നടന്നുപോയി.തേരില്‍ നിന്നും ഇറങ്ങിയ കുട്ടികള്‍ അമ്മ ചെയ്തതെല്ലാം ആവര്‍ത്തിച്ചു.

പാണ്ഡവരെ അനുഗമിച്ചെത്തിയിരുന്ന മുനിമാരില്‍ ഒരാള്‍ ഉണ്ണികളെ ചേര്‍ത്തു പിടിച്ചുകൊണ്ടുവന്നു പുമുഖത്തു നിര്‍ത്തുമ്പോള്‍,പടിക്കപ്പുറം നില്‍ക്കുന്ന പുരുഷാരത്തില്‍ നിന്നും ഒരു കുട്ടനിലവിളി ഉയര്‍ന്നു.എല്ലാവരും അവിടേക്ക് എത്തിനോക്കി.അപ്പോള്‍ ഒരു തേര് കുടി മുറ്റത്തേക്ക് പ്രവേശിച്ചു.വിദുരര്‍ തേരിനടുത്തു ഓടിയണഞ്ഞു.എങ്ങും കരച്ചില്‍ ഉയര്‍ന്നു.ധൃതരാഷ്ട്രര്‍ ഭീഷ്മരോട് കാരണം തിരക്കി.ഭീഷ്മര്‍ പറഞ്ഞു:

ഭഗവന്‍,നിര്‍ത്തിയിട്ടിരിക്കുന്ന തെര്‍ത്തട്ടില്‍ ചിതാഭസ്മം നിറച്ച രണ്ടു കലശങ്ങള്‍  ഞാന്‍ കാണുന്നു.

അപ്പോള്‍,തേരിനെ അനുഗമിച്ചു വന്ന വൃദ്ധനും ജടാധാരിയുമായ ഒരു സന്യാസി ഭീഷ്മരെ അഭിവാദ്യം ചെയ്തുകൊണ്ട് അറിയിച്ചു:

മഹാത്മന്‍ അങ്ങയുടെ അനുജനായ പണ്ടുവിന്റെയും പത്നി മാദ്രിയുടെയും ചിതാകലശങ്ങളാണിവ.

അത് കേള്‍ക്കെ ധൃതരാഷ്ട്രര്‍നിശബ്ധനായി.കൃഷ്ണമണികളില്ലാത്ത ആ മിഴികളില്‍ അശ്ര്യുക്കള്‍ നിറഞ്ഞു.അദ്ദേഹം മെല്ലെ ചോദിച്ചു:

എങ്ങിനെ...എങ്ങിനെ..ഇത്...?

സന്യാസി പറഞ്ഞു:

വിധിഹിതം.കാമക്രീഡക്ക് വിഘ്നം വന്ന മുനിയുടെ ശാപം.മാദ്രിയുമൊത്തുള്ള വേഴ്ചയില്‍ തലതകര്‍ന്ന്,ഉടല്‍ വേര്‍പെട്ട് ,മഹാരാജാവ് മരണം പുകി.മാദ്രി അഗ്നി പ്രവേശനം നടത്തി.മഹാശാപങ്ങള്‍ ആര്‍ക്കും മറികടക്കാന്‍ ആവില്ലല്ലോ!

 ഇത് പറഞ്ഞു സന്യാസി പിന്‍വാങ്ങിയപ്പോള്‍,ധൃതരാഷ്ട്രര്‍ എഴുന്നേറ്റു നിന്നു.പൌരാവലി കുടുതല്‍ നിശബ്ദമായി.ദുഃഖം ഉള്ളിലൊതുക്കി,ദൃഡമായ ശബ്ധത്തോടെ,അദ്ദേഹം പറഞ്ഞു:

ഹേ,വിദുര.പാണ്ടുവിന്റെയും മാദ്രിയുടെയും സംസ്കാരം രാജാധിരാജന് ചേര്‍ന്ന വിധം നടത്തുക.പശുക്കള്‍,വസ്ത്രങ്ങള്‍,രത്നങ്ങള്‍,പലപ്രകാരമുള്ള മറ്റു വസ്തുക്കള്‍ തുടങ്ങിയവ ഇഷ്ടം പോലെ ബ്രാമണര്‍ക്ക് ദാനം ചെയ്യുക.ഒന്നിനും ഒരു കുറവും ഉണ്ടാകരുത്.ഒന്നിനും....

അദ്ദേഹം  നിശബ്ധനായി സാവകാശം ഇരുന്നു.ആ അന്തരീക്ഷം കുടുതല്‍ ശോകമുകമായി.

കുന്തി, അകത്ത് ഗാന്ധാരിക്ക് മെയ്‌ ചാരി വിതുമ്പി കരഞ്ഞുകൊണ്ടിരുന്നു.പാണ്ടുപുത്രന്മാര്‍ പുമുഖത്തു തന്നെ നിന്നു കണ്ണീര്‍വാര്‍ത്തു.സുയോധനനും ഉള്ളില്‍ ദുഃഖം നിറഞ്ഞു.

ഒരു സന്യാസി പാണ്ഡവരെ ധൃതരാഷ്ട്ര സമിപം എത്തിച്ചു.അദ്ദേഹം ഓരോരുത്തരെയും മാറി മാറി ആസ്ലേഷിക്കുമ്പോള്‍ സന്യാസി സദസിനു അവരെ പരിചയപ്പെടുത്തി:

മുത്തവന്‍ ധര്‍മപുത്രര്‍,കുന്തിക്കു ധര്‍മാദേവനില്‍ ഉണ്ടായ മകന്‍ രണ്ടാമത്തെയാള്‍ ഭിമസേനന്‍,വായുപുത്രന്‍,മുന്നാമാത്തേത് ഇന്ദ്ര തനയനായ അര്‍ജുനനന്‍,മാദ്രിക്ക് ഗന്ധര്‍വന്മാരിലുണ്ടായ നകുലനും സഹദേവനുമാണ് മറ്റു രണ്ടുപേര്‍.

ധര്‍മപുത്രര്‍  മെലിഞ്ഞു ആരോഗ്യം തിരെ തോന്നിക്കാത്ത പ്രകൃതമാണ്!ഭിമന്‍ തന്നെപ്പോലെ തന്നെ ആരോഗ്യ ധൃഡഗാത്രനാണ്.ക്ഷത്രിയ ലക്ഷണമൊത്തവന്‍ അര്‍ജുനന്‍ തന്നെ!എന്നെല്ലാം ചിന്തിച്ചുകൊണ്ട് സുയോധനന്‍ നില്‍ക്കുമ്പോള്‍,ഭിഷ്മര്‍ പറഞ്ഞു:

ഇനി പാണ്ടവകുമാരന്മാര്‍ അവരുടെ സഹോദരന്‍മാരായ കൌരവരെ പരിചയപ്പെടട്ടെ.എവിടെ ദുര്യോധനന്‍?

ഭിഷ്മരുടെ ഉറക്കെയുള്ള വിളിയില്‍ സുയോധനന്‍ ചിന്തയില്‍ നിന്നും ഉണര്‍ന്നു.അയാള്‍ വേഗം പാണ്ടവര്‍ക്ക് അരികിലെത്തി.ഭീഷ്മര്‍ സുയോധന നെ ചേര്‍ത്ത് നിര്‍ത്തികൊണ്ട് പറഞ്ഞു:

ഇത് ദുര്യോധനന്‍.കൌരവരില്‍ മുത്തവന്‍.പ്രായംകൊണ്ട് ഭിമന് സമം.

എന്നിട്ട് സുയോധനനോടായി പറഞ്ഞു:

ഉണ്ണി,ജേഷ്ടനെ അഭിവാദ്യം ചെയ്യു....

സുയോധനന്‍ വേഗം ധര്‍മ്മപുത്ര സമിപം ചെന്ന് ആ പാദങ്ങള്‍ തൊട്ടു വന്ദിച്ചു.മാന്തളിര്‍ പോലെ നനുത്ത കാലുകള്‍!പിന്നെ ഭിമനെ ആശ്ലേഷിച്ചു.ഭിമന്‍ തന്നെ മുറുകെ പുണര്‍ന്നതായി തോന്നി സുയോധനന്.മറ്റു പാണ്ഡവരെ  വന്ദിച്ചു ആസ്ലെഷിക്കുമ്പോള്‍,ഭീഷ്മരുടെ നിര്‍ദേശപ്രകാരം മറ്റു കൌരവരും പാണ്ഡവരെ യഥാവിധി ആദരിച്ചുകൊണ്ടിരുന്നു.
                                                                                                         OOO

2 comments:

  1. നോവല്‍ ശ്രമത്തിന് ആശംസകള്‍
    (ബ്ലോഗുകളില്‍ പല നോവലുകള്‍ പുരോഗമിയ്ക്കുന്നുണ്ട് കേട്ടോ. അതുകൊണ്ട് ആദ്യ ബ്ലോഗ് നോവല്‍ എന്ന വിശേഷണം ചേരുമോ? ഈ വിഷയത്തില്‍ ആദ്യത്തെ നോവല്‍ ആയിരിയ്ക്കാം)

    ReplyDelete
    Replies
    1. പ്രതികരണത്തിനു നന്ദി.ഒത്തിരി പരതി.ഇത്തരത്തിലൊന്ന് കാണാനായില്ല.തത്ക്കാലം ഈ വിശേഷണം കിടക്കട്ടെ.

      Delete