Thursday, March 28, 2013

അദ്ധ്യായം-ഒന്‍പത്,കിണറ്റിന്‍ കരയില്‍

 ഒന്‍പത്
നാളുകള്‍ കടന്നു പോകുംതോറും കുമാരന്മാരെല്ലാം ആയോധന കലകളില്‍ പ്രാവിണ്യം നേടിക്കൊണ്ടിരുന്നു.അര്‍ജുനന്‍ എല്ലാത്തിലും താത്പര്യം കാണിച്ചിരുന്നെങ്ങിലും ശാസ്ത്ര വിദ്യയിലായിരുന്നു അയാളുടെ പ്രധാന മികവ്!അര്‍ജുനന്‍ന്‍റെ ശരവേഗത്തിനു ഒപ്പമെത്താന്‍ ആര്‍ക്കുമായില്ല!

സുയോധനന് ഗദാ പ്രയോഗത്തിലായിരുന്നു കുടുതല്‍ കമ്പം.മുന്‍പില്‍ നില്ല്ക്കുന്നവനെ തകര്‍ത്ത് ഉടയ്ക്കാന്‍ അയാളുടെ സുവര്‍ണ്ണഗദ സദാ വെമ്പിയിരുന്നു!ഭീമനും തന്‍റെ വഴിക്കാണെന്ന് കണ്ടപ്പോള്‍ അയാള്‍ ഏറെ ആഹ്ലാദിച്ചു.

കൃപരുടെ കിഴില്‍ അധ്യയനത്തിനു കര്‍ണനും അനുവാദം ലഭിച്ചിരുന്നു.കര്‍ണ്ണനും അസ്ത്രവിദ്യയില്‍ മികവ് പുലര്‍ത്തി.അര്‍ജുനനോടു അയാള്‍ ഒരു വാശി വച്ച് പുലര്‍ത്തും പോലെ.ഒരിക്കല്‍ സുയോധനന്‍ ഈ കാര്യം സുചിപ്പിച്ചപ്പോള്‍ കര്‍ണ്ണന്‍ അത് സമ്മതിച്ചു.വാശി മാത്രമല്ല,അര്‍ജുനനോടു ആരാധനയും ഉണ്ട് അയാള്‍ക്ക്‌!

ഒരുദിവസം കുമാരന്മാരെല്ലാവരും ചേര്‍ന്ന് കാരോട്ടു കളിക്കുകയായിരുന്നു.കളി ആവേശത്തോടെ മുന്നേറുമ്പോള്‍ അവിചാരിതമായി കാര മൈതാനത്തിനരികിലെ പൊട്ടക്കിണറ്റിലെക്ക് തെറിച്ചു വിണ്‌ു!അത് വീണ്ടെടുക്കാനാവാതെ കുട്ടികള്‍ കിണറിനു ചുറ്റും നിന്നു.എല്ലാവരും അര്‍ജുനനെ പ്രതിക്ഷയോടെ നോക്കി.അയാള്‍ക്കുള്ളില്‍ ഒരു വിദ്യയും തെളിഞ്ഞില്ല! 

ഒന്നിലും തീര്‍പ്പ് കല്‍പ്പിക്കാനാവാതെ കുമാരന്മാര്‍ പരസ്പ്പരം പലവിധ ഉപായങ്ങളും പറഞ്ഞുകൊണ്ട് നിന്നു.സുയോധനന്‍ അല്പം മാറി ഒരു ശിലാപാളിയില്‍ ഇരുന്നതേയുള്ളൂ!ഏവരും അര്‍ജുനനെയും ഭിമനെയും പലതും പറഞ്ഞ്‌ പ്രോത്സാഹിപ്പിക്കാന്‍ നോക്കുന്നുണ്ട്.ധര്‍മപുത്രര്‍ ചിന്താമഗ്നനായി കിണറിനു ചുറ്റും നടക്കുന്നുണ്ട്!

ആ സമയത്ത് തേജസ്വിയായ ഒരു ബ്രാഹ്മണന്‍ അകലെ നിന്നും നടന്നുവരുന്നത് സുയോധനന്‍ കണ്ടു.അയാള്‍ ബ്രാഹ്മണനെ ശ്രദ്ധിച്ചു,കറുത്ത് മെലിഞ്ഞ നരച്ച രൂപം.എങ്കിലും വെളിച്ചം പൊഴിക്കുന്ന കണ്ണുകള്‍.നെടു ഗാത്രം!ആ രൂപം അടുത്തടുത്ത് വന്നതോടെ അധ്യെഹത്തിന്‍റെ മുഖത്ത് തെളിഞ്ഞു കാണുന്ന ആത്മവിശ്വാസംസുയോധനനെ അത്ഭുതപ്പെടുത്തി!അയാള്‍ വേഗം എഴുന്നേറ്റ്‌ ധര്‍മപുത്രരുടെ അരികില്‍ ചെന്നു.അയാള്‍ ആ ബ്രാഹ്മണനെ ചുണ്ടിക്കൊണ്ട് ധര്‍മപുത്രരോട് പറഞ്ഞു:

ആ വരുന്ന ആള്‍ക്ക് നമ്മെ സഹായിക്കാന്‍ കഴിയുമെന്ന് തോന്നുന്നു

ധര്‍മപുത്രര്‍ അയാളെ നോക്കി.ആ രൂപത്തില്‍ ധര്‍മപുത്രര്‍ക്ക് യാതൊരു പ്രതിക്ഷയും തോന്നിയില്ല.എങ്കിലും ഒന്ന് പരിക്ഷിക്കാന്‍ അയാള്‍ തിരുമാനിച്ചു.വിജയിചില്ലെങ്ങില്‍ ദുര്യോധനനെ പരിഹസിക്കാന്‍ ഒരു അവസരവും ആകുമല്ലോ!ധര്‍മപുത്രര്‍ ആ ബ്രാഹ്മണനെ സമീപിച്ച് പ്രശ്നം അവതരിപ്പിച്ചു.

ധര്‍മപുത്രരുടെ അപേക്ഷപ്രകാരം ആ ബ്രാഹ്മണന്‍ കിണറ്റിന് അരികിലേക്ക് ചെന്നു .കിണറ്റിലേക്ക് അല്‍പനേരം നോക്കി നിന്നിട്ട് അയാള്‍ കുമാരന്മാരോട് ചോദിച്ചു:

നിങ്ങള്‍ ക്ഷത്രിയരല്ലേ?മോശമാണല്ലോ നിങ്ങളുടെ ക്ഷാത്രം!കിണറ്റില്‍ വിണ ഒരു കരുവെടുക്കാന്‍പോലുമുള്ള അഭ്യാസപാടവം നിങ്ങള്‍ക്കില്ലെന്നോ?

 കുമാരന്മാര്‍ ലജ്ജിച്ചു തല താഴ്ത്തി.അര്‍ജുനനാണ് ഏറെ കുനിഞ്ഞത്.

നോക്കുക 

എന്ന് പറഞ്ഞുകൊണ്ട് അയാള്‍ തന്‍റെ കൈവിരല്‍ മോതിരം ഊരി കിണറ്റിലെറിഞ്ഞു!കുട്ടികള്‍ സ്തംപിച്ചു നില്‍ക്കെ അദേഹം ചോദിച്ചു.


നിങ്ങളുടെ കാര എന്‍റെ മോതിരത്തോടൊപ്പം എടുത്തു തരട്ടെ? 




കുട്ടികള്‍ സമ്മതിച്ചു.അപ്പോള്‍ വിണ്ടും അദ്ധേഹം ചോദിച്ചു:

എന്‍റെ പ്രവര്‍ത്തിക്ക്,ഈ ദരിദ്രന്  നിങ്ങള്‍ എന്ത് പ്രതിഫലം തരും?

ഉടന്‍ ധര്‍മപുത്രര്‍ മുന്നോട്ടു വന്നുകൊണ്ട് പറഞ്ഞു:

മഹാരാജാവിന്‍റെ സമ്മതത്തോടെ അങ്ങേക്ക് എന്നും കൊട്ടാരത്തില്‍ നിന്നും ഭിക്ഷ തേടാനുള്ള അനുമതി!

അപ്പോള്‍ ബ്രാഹ്മണന്‍ ചിരിച്ചുകൊണ്ട് പറഞ്ഞു:

അതുമതി.അത് ധാരാളം തന്നെ 

അതിനുശേഷം നിലത്തുനിന്നും അദ്ദേഹം കുറച്ചു ഇഷികപുല്ലുകള്‍ പറിച്ചെടുത്തു.അതിലൊന്ന് സാവകാശം അസ്ത്രം കണക്കെ കിണറ്റിലേക്ക് എറിഞ്ഞു.അത് കാരയില്‍ കുത്തി നിന്നപ്പോള്‍ മറ്റൊന്ന് ആ പുല്‍ത്തുംപില്‍ അയച്ചു കൊള്ളിച്ചു.കുട്ടികള്‍ കണ്മിഴിച്ചു നോക്കി നില്‍ക്കവേ ഒന്നിനു  പുറകെ മറ്റൊന്നായി അയച്ചു കോര്‍ത്ത്,കാരയും മോതിരവും കിണറിനു പുറത്തേക്കെടുത്തു!കുട്ടികള്‍ ആഹ്ലാദം കൊണ്ട് തുള്ളിച്ചാടി!അപ്പോള്‍ ധര്‍മപുത്രര്‍ വിസ്മയം വിടാതെ ചോദിച്ചു:

അങ്ങ് ആരാണ്?അങ്ങേക്ക് കുടുതലായി ഞങ്ങള്‍ എന്ത് നല്‍കണം?

അപ്പോള്‍ ആ ബ്രാഹ്മണന്‍ മെല്ലെ പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു:

ഇപ്പോള്‍ ഇവിടെ നടന്ന കാര്യങ്ങള്‍ നിങ്ങള്‍ മുത്തച്ചനോട് പറയുക മാത്രം ചെയ്യുക.

ഞങ്ങള്‍ ഇതറിയിച്ചു വരും വരെ ഇവിടെത്തന്നെ നില്‍ക്കണേ 

എന്ന് ധര്‍മപുത്രര്‍ പറഞ്ഞതും കുട്ടികള്‍ കൊട്ടാരത്തിലേക്ക് ആവേശത്തോടെ പാഞ്ഞു.സംഭവങ്ങള്‍ എല്ലാം കേട്ടപ്പോള്‍ ഭീഷ്മര്‍ ഇരിപ്പിടത്തില്‍ നിന്നും എഴുന്നേറ്റു എന്നിട്ട് ഭ്രുത്യരോട് കല്‍പ്പിച്ചു:

ഉടന്‍ ആ മഹാനുഭാവനെ കുട്ടികൊണ്ടുവരാന്‍ ഒരുങ്ങുക.ആനകളും വെണ്‍  കുതിരകളെ പുട്ടിയ തേരുകളും ഒരുങ്ങണം.പുത്താലങ്ങലുമായി കന്യകമാര്‍ അണിനിരക്കട്ടെ.

എന്നിട്ട് കുമാരന്മാരോടായി അദ്ധേഹം പറഞ്ഞു:

അത് ധനുര്‍വേദാചാര്യനായ ദ്രോണരല്ലാതെ മറ്റാരുമല്ല.അദേഹത്തെ വരവേല്‍ക്കാന്‍ നിങ്ങളും ഒരുങ്ങുക.അപ്പോള്‍ സുയോധനന്‍ ധര്‍മപുത്രരെ വെറുതെ ഒന്ന് പാളി നോക്കി.ആ മുഖത്ത് ജാള്യത പൊതിഞ്ഞു നില്‍ക്കുന്നു.അയാള്‍ മുഖം തിരിച്ചു.സുയോധനന്‍ അത് കണ്ടു അഭിമാനത്തോടെ പുഞ്ചിരിച്ചു!



No comments:

Post a Comment