Thursday, May 2, 2013

അധ്യായം പതിമൂന്ന്‌,ഇത് യുദ്ധമല്ല

ഒരു ദിനം എല്ലാവരും കുടിയിരിക്കുന്ന സഭയില്‍ വച്ച് ദ്രോണര്‍ ധൃതരാഷ്ട്രരെ അറിയിച്ചു:

മഹാരാജന്‍,ഭവാന്‍റെ പുത്രന്മാരെല്ലാം അഭ്യാസങ്ങള്‍ പുര്‍ത്തികരിച്ചിരിക്കുന്നു.അങ്ങ് അനുവദിക്കുമെങ്ങില്‍ ഇനി അഭ്യാസ കാഴ്ച ആവാം.

ധൃതരാഷ്ട്രര്‍ പറഞ്ഞു:

ഹേ,ഭരദ്വാജ. അങ്ങയുടെ കര്‍ത്തവ്യ നിര്‍വഹണത്തില്‍ എനിക്ക് തെല്ലും സംശയമില്ല.എങ്കിലും അവരുടെ സാമര്‍ത്ഥ്യമറിയാന്‍ ഞാന്‍ കൊതിക്കുന്നു.അതിനാല്‍ ഭവാന്‍ ആശിക്കും വിധം അഭ്യാസക്കാഴ്ച ഒരുക്കിയാലും

തുടര്‍ന്ന് മഹാരാജാവ് വിദുരരോടായി പറഞ്ഞു :

വിദുര,ആചാര്യന് ആവശ്യമുള്ളതെല്ലാം ഒരുക്കി കൊടുക്കുക.കണ്ണുള്ളവര്‍ കാണട്ടെ ഉണ്ണികളുടെ കരബലo

വിദുരര്‍  പിറ്റേന്നുതന്നെ കൊട്ടാരത്തിനടുത്തായുള്ള ഒരു കാട് അഭ്യാസകാഴ്ചക്കായുള്ള സ്ഥലമായി നിര്‍ദേശിച്ചു.ദ്രോണര്‍ അവിടം വെട്ടിത്തെളിപ്പിച്ച്,അളവെടുപ്പിച്ച്,നിരപ്പാക്കി.വൈകാതെ ബലിപുജ ചെയ്യിച്ച്,ശില്പികളെക്കൊണ്ട് രംഗഭുമിക്ക് ചുറ്റും മനോഹരങ്ങളായ കാഴ്ച്ചപ്പുരകള്‍ തീര്‍ത്തു.

അഭ്യാസക്കാഴ്ചാദിനം വന്നെത്തി!മുത്തുക്കുടകളും പൊന്‍താഴികകളും നിരന്ന കാഴ്ച്ചപ്പുരകളില്‍ മഹാരാജാവും പിതാമഹന്മാരും ഉപവിഷ്ടരായി.ഗാന്ധാരിയും കുന്തിയും മറ്റു മുതിര്‍ന്ന സ്ത്രികളും മറ്റൊരിടത്തിരുന്നു.വാദ്യഘോഷങ്ങളോടെ പുരുഷന്മാരു൦ താലപ്പൊലികളുമേന്തി പെണ്ണുങ്ങളും ചുറ്റും നിരന്നു.എങ്ങും പല പ്രകാരത്തിലുള്ള സബ്ധഘോഷണങ്ങള്‍!

അധികം കഴിയും മുന്‍പേ വെളുത്ത കുതിരകളെ പുട്ടിയ തേരില്‍, വെള്ള ചേലയും തലപ്പാവും അണിഞ്ഞ്‌,ചന്ദനവും പുണുലും ധരിച്ച് ദ്രോണര്‍ പുത്രസമേതനായി രംഗപ്രവേശം നടത്തി.അതോടെ ശ
ബ്ദഘോഷങ്ങള്‍ നിലച്ചു.ദ്രോണര്‍ അതിവേഗം അധ്യക്ഷപീO൦ കയറി.അപ്പോള്‍ ബ്രാഹ്മണര്‍ പുജാദികര്‍മ്മങ്ങള്‍ ആരംഭിച്ചു.

ശ൦ഖനാദം മുഴങ്ങി.ചട്ടയും കവചങ്ങളുമണിഞ്ഞ്‌,ആയുധ ധാരികളായ കുമാരന്മാര്‍ വേദിയിലേക്ക് എഴുന്നള്ളി.ജെഷ്ടാനുജക്രമത്തില്‍ അവര്‍ ഗുരുഭുതരെ വന്ദിച്ചു.ഉപചാരങ്ങലെല്ലാം അവസാനിച്ചപ്പോള്‍ ദ്രോണര്‍ അഭ്യാസപ്രകടനം ആരംഭിക്കാന്‍ കല്‍പ്പനകൊടുത്തു.

ആദ്യം ധര്‍മപുത്രര്‍ വേദിയിലെത്തി.വെണ്‍ കുതിരകളെ പുട്ടിയ തേരുകള്‍ അതിവേഗം പായിച്ച് അയാള്‍ കാണികളെ ഹരംകൊള്ളിച്ചു!അസ്ത്രങ്ങള്‍ കൊണ്ട് പല വിദ്യകളും കാണിച്ചു.ആളുകള്‍ ആര്‍ത്തുവിളിച്ചു൦ കയ്യടിച്ചും അയാളെ പ്രോത്സാഹിപ്പിച്ചു.തന്‍റെ പ്രകടനത്തിന് ശേഷം ധര്‍മ്മജന്‍ പിന്‍വാങ്ങിയപ്പോള്‍ ദ്രോണാചാര്യര്‍ എഴുന്നേറ്റുനിന്ന് വിളിച്ചു പറഞ്ഞു:

ഹേ,പൌരജനങ്ങളെ ,അടുത്തത്‌ ഭീമന്‍റെയും ദുര്യോധനന്‍റെയും ഊഴമാണ്.അവര്‍ തമ്മിലുള്ള ഗദാതാഡനംകണ്ട് ആസ്വദിക്കുവിന്‍.

അപ്പോള്‍ത്തന്നെ അവര്‍ രണ്ടുപേരും തൊട്ടുതൊഴുത്‌ രംഗവേദിയിലെത്തി.ഇരുവരും അഭിമുഖം നിന്നുകൊണ്ട് ഗദ ഉയര്‍ത്തിപ്പിടിച്ചു.ദ്രോണപുത്രനായ അശ്വത്ഥാമാവ് ഇറങ്ങിച്ചെന്ന് അവരുടെ മധ്യത്തില്‍ നിന്നുകൊണ്ട് പ്രകടനം ആരംഭിക്കാന്‍ നിര്‍ദേശം നല്‍കി,പിതാവിനരികിലേക്ക് മടങ്ങി.ഉടന്‍ ഭീമന്‍ ഗദ ചുഴറ്റിക്കൊണ്ട് സുയോധനനു നേര്‍ക്ക്‌ ചീറിയടുത്തു!അയാളുടെ ഊക്കിലുള്ള അടി സുയോധനന്‍ ആദ്യമേതന്നെ തടുത്തു.ഭിമന്‍ ഒന്ന് പിന്‍വാങ്ങി അരക്കെട്ടോ ന്നു മുറുക്കി,മദയാനയെപ്പോലെ വിണ്ടുംപാഞ്ഞടുത്ത്‌,സുയോധനന്‍റെ ശിരസ്സുനോക്കി ആഞ്ഞടിച്ചു!ഭീമന്‍റെ ആ പ്രകടനം കണ്ട് കാണികളില്‍ പലരും ഉറക്കെ കരഞ്ഞുപോയി.ചിലരാകട്ടെ കരങ്ങള്‍കൊട്ടി പ്രോത്സാഹിപ്പിച്ചു!

അവരുടെ യുദ്ധം മുറുകിയതോടെ പൌരാവലി രണ്ടു ചേരികളായി പിരിഞ്ഞുകഴിഞ്ഞിരുന്നു!ആ ആരവങ്ങളില്‍ ആണ്ടുപോയി ഇരുവരും.ചിരകാല ശത്രുവിന്‍റെ നേര്‍ക്കെന്നപോലെ പാഞ്ഞടുക്കുന്ന ഭീമനെ എങ്ങിനെയും വിലക്കാന്‍ സുയോധനന്‍ കൊതിച്ചു.അയാള്‍ കാണികളെ മറന്നു.മുന്നില്‍ ഒരു ശത്രുവിനെമാത്രം അയാള്‍ കണ്ടു.അയാള്‍ വാശിയോടെ പോരുതിമുന്നേറി.സുയോധനന്‍റെ മാറ്റം കണ്ടറിഞ്ഞ ഭീമന്‍ കുടുതര്‍ ജാഗരുകനായി!അവരുടെ പോരാട്ടം മുറുകി.അവര്‍പ്രകടനം നടത്തുകയല്ല.ശരിക്കും പോരാടുകയാണ്.ഒരാള്‍ മരിക്കും വരെ ഇത് തുടരും എന്ന് ഏവര്‍ക്കും തോന്നിത്തുടങ്ങി.അത് തിരിച്ചറിഞ്ഞ്‌ ദ്രോണര്‍ ചാടിയെഴുന്നേറ്റ് മകനെ ഒന്ന് നോക്കി.അച്ഛന്‍റെ ഇംഗിതം മനസിലാക്കി അശ്വത്ഥാത്മാവ് രംഗവേദിയിലേക്ക് കുതിച്ചു.ചീറിയടുക്കുന്ന അവര്‍ക്ക് ഇടയിലേക്ക് പാഞ്ഞുകയറി ഇരുവരെയും തടഞ്ഞു.എല്ലായിടവും അപ്പോള്‍ നിശബ്ധമായി!ദ്രോണര്‍ അവിടേക്ക് അതിവേഗം ഇറങ്ങിച്ചെന്നു.മേഘഗര്‍ജനം പോലെ അദ്ദേഹം  ചോദിച്ചു:

ഇത് യുദ്ധഭുമിയല്ല.രംഗഭുമിയാണ്,അഭ്യാസക്കാഴ്ചയാണ്.ഇതെല്ലാം നിങ്ങള്‍ മറന്നുവോ?

ആചാര്യന്‍റെ ചോദ്യത്തിന് ആരും മറുപടി പറഞ്ഞില്ല.ദ്രോണര്‍ തുടര്‍ന്നു:

മതി.ഇത് ധാരാളം മതി.നിങ്ങളുടെ കൈക്കരുത്തും വിര്യവും എല്ലാവര്‍ക്കും ബോധ്യമായിരിക്കുന്നു.പരസ്പരം അഭിവാദ്യം ചെയ്ത്‌ ഇരുവരും മടങ്ങിക്കൊള്ളുക.

സുയോധനന്‍  ഭീമനു നേര്‍ക്ക്‌ കൈ നീട്ടി.അയാള്‍ അത് കാണാത്തവിധം രംഗവേദി വിട്ടു പോയി.സുയോധനന്‍ ഗദയുമെടുത്തു സാവകാശം പുറത്തേക്ക് നടന്നു.അയാള്‍ തന്‍റെ അനുജന്മാരുടെ അരികിലേക്ക് നീങ്ങുമ്പോള്‍,വഴിയരികില്‍ നില്‍ക്കുകയായിരുന്ന ഭീമന്‍ മെല്ലെ പറഞ്ഞു:

ഭാഗ്യം കൊണ്ടാണ് നീ രക്ഷപ്പെട്ടത്.ഓര്‍ത്തോളു.

സുയോധനന്‍  മറുത്തൊന്നും പറയാതെ നേരെ ദുസ്സാസനനു സമിപം ചെന്നിരുന്നു.

നന്നായിരുന്നു ഏട്ടാ ആ പ്രകടനം 

അയാള്‍ അനുജന്‍റെ ചുമലില്‍ സ്നേഹത്തോടെ ഒന്ന് തട്ടി.അപ്പോള്‍ അധ്യക്ഷവേദിയില്‍ നിന്നും ദ്രോണരുടെശബ്ദം മുഴങ്ങി.

മഹാജനങ്ങളെ,എനിക്ക് എന്‍റെ പുത്രനെപ്പോലെ ഇഷ്ടനും സര്‍വശാസ്ത്ര പണ്ഡിതനും പാണ്ഡവരില്‍ മുന്നാമനുമായ അര്‍ജുനന്‍ ഇതാ രംഗപ്രവേശം ചെയ്യുന്നു.

എങ്ങും കരഘോഷം മുഴങ്ങി.അര്‍ജൂനന്‍റെ അഭ്യാസങ്ങള്‍ക്കായി എല്ലാവരെയും പോലെ സുയോധനനും കാത്തിരുന്നു.

***

No comments:

Post a Comment