Friday, May 10, 2013

അദ്ധ്യായം,പതിനഞ്ച്-അവനൊരു തിരച്ചാര്‍ത്തായ്‌ ...........

പതിനഞ്ച്
ഹസ്തിനപുരത്ത് പറയത്തക്ക വിശേഷങ്ങള്‍ ഇല്ലാതെ കാലം കടന്നുപോയി!ഒരു ദിവസം ധൃതരാഷ്ട്രര്‍ എല്ലാവരെയും വിളിച്ചു വരുത്തിക്കൊണ്ട് പറഞ്ഞു:

ഉണ്ണികള്‍ ഇപ്പോള്‍ കാര്യങ്ങള്‍ നോക്കാന്‍ പ്രാപ്തരായിരിക്കുന്നു.ഇനി രാജാവിനെ തിരഞ്ഞെടുക്കാനുള്ള സമയമായി.നിങ്ങളുടെ അഭിപ്രായം എന്താണ്?

അല്‍പ്പനേരം എല്ലാവരും നിശബ്ദരായി നിന്ന്.ഒടുവില്‍ വിദുരര്‍ പതിയെ ചോദിച്ചു:

യുവരാജാവായി അങ്ങ് ആരെയാണ് ഉദേശിക്കുന്നത്?

വളരെ അപുര്‍വമായി മാത്രം വിടരാറുള്ള ആ പുഞ്ചിരി തെളിയിച്ചുകൊണ്ട് ധൃതരാഷ്ട്രര്‍ പറഞ്ഞു:

രണ്ടുപേരാണ് അതിനു യോഗ്യര്‍.സ്ഥൈര്യം കൊണ്ടും സഹിഷ്ണുത കൊണ്ടും ശോഭനിയനായ ധര്‍മ്മപുത്രര്‍,പിന്നെ എന്‍റെയുണ്ണി,സുയോധനന്‍

വിദുരര്‍  അപ്പോള്‍ ഇങ്ങിനെ ചോദിച്ചു:

ഇവരില്‍ ധര്‍മപുത്രര്‍തന്നെയല്ലേ കുടുതല്‍ യോഗ്യന്‍?

ആവാം.പക്ഷെ ആചാരപ്രകാരം മഹാരാജാവ് ഞാനാകുമ്പോള്‍ സുയോധനന്നും അവകാശമില്ലേ?

ധൃതരാഷ്ട്രരുടെ ആ ചോദ്യത്തിന് ആരും മറുപടി പറഞ്ഞില്ല.അന്ധനായതിന്‍റെ പെരിലായിരുന്നല്ലോ രാജ്യഭാരം അനുജന്‍ പാണ്ടുവിനെ എല്പ്പിക്കെണ്ടിവന്നത്.അതിനാല്‍ സ്വാഭാവികമായും അടുത്ത അവകാശി സുയോധനന്‍ തന്നെയാണ്.രാജാവിന്‍റെ അഭിപ്രായത്തെ അതുകൊണ്ട് ആര്‍ക്കും എതിര്‍ക്കാന്‍ കഴിഞ്ഞില്ല!

സുയോധനന്‍റെ കിരിടധാരണവാര്‍ത്ത പരന്നതോടെ പാണ്ഡവര്‍ അസ്വസ്ഥരായി.ഇതറിഞ്ഞപാടെ ഭീമന്‍ പറഞ്ഞു:

ഇനി അവന്‍ കുടുതല്‍ അഹങ്കാരിയാവും.അതിനുമുന്‍പ് നമുക്ക് ഇവിടം വിടണം.

ആ ദാസിപുത്രന്‍ കര്‍ണ്ണനും ഉണ്ടല്ലോ കുട്ടിന്

അര്‍ജുനന്‍ ഭീമനെ പിന്താങ്ങി.

അനുജന്മാരുടെ വാക്കുകള്‍ കേട്ട് ധര്‍മ്മപുത്രര്‍ ഒന്ന് പുഞ്ചിരിച്ചു.അയാള്‍ പറഞ്ഞു:

അതെ കര്‍ണ്ണന് തുല്യരായി വില്ലെടുത്തവരില്‍ ആരും തന്നെ ഇവിടെ ഇല്ല എന്നുകുടി ഓര്‍ക്കുന്നത് നന്ന്.

ജേഷ്ഠന്‍റെ പരാമര്‍ശം അര്‍ജുനന് ഉള്‍ക്കൊള്ളാനായില്ല!അയാള്‍ പരിഭവിച്ച്‌ മുഖം കുനിച്ചു.അതുകണ്ട് കുന്തി പറഞ്ഞു:

ഉണ്ണികളേ,മറ്റുള്ളവരെ ഇങ്ങിനെ നൃശംസിക്കാതിരിക്കൂ.കൌരവരില്‍ മുത്തവന് രാജ്യം അവകാശപ്പെട്ടതുതന്നെ.

കുന്തി  ഇങ്ങനെ പറഞ്ഞതോടെ ഏവരും നിശബ്ധരായി.

കുന്തി എഴുന്നേറ്റ്‌ സാവകാശം സഭാമണ്ഡലത്തിനരുകിലെ അന്തപ്പുരത്തിലേക്ക് നടന്നു.അരികില്‍ കാല്‍പെരുമാറ്റം കേട്ടതും,അന്തപ്പുരത്തില്‍ ഇരിക്കയായിരുന്ന ഗാന്ധാരി ചോദിച്ചു:

അനുജത്തി അറിഞ്ഞില്ലേ ഉണ്ണിയുടെ കിരീടധാരണം?

ഉവ്വ്,അതാ ഇങ്ങോട്ട് വന്നത്

ഉണ്ണികള്‍ എന്ത് പറയുന്നു?അവരും സന്തോഷത്തില്‍ ആവുമല്ലോ അല്ലെ?

ഒരു നിമിഷത്തെ മൌനത്തിനു ശേഷം കുന്തി പറഞ്ഞു:

അതെ,അവര്‍ക്കും ഈ വാര്‍ത്ത ഹിതകരമായിരിക്കുന്നു.

സന്തോഷം.

ഗാന്ധാരി തുടര്‍ന്നു:

എല്ലാവരും  എന്നെന്നും ഐക്യത്തോടെയും സന്തുഷ്ടിയോടെയും വാഴട്ടെ.

അപ്പോള്‍ വാതിക്കല്‍ ഒരു ദാസി പ്രത്യക്ഷപ്പെട്ടു.

യുവരാജാവ് മുഖംകാണിക്കാന്‍ എത്തിയിരിക്കുന്നു.

അവള്‍ പറഞ്ഞു.

വരാന്‍ പറയു

ഗാന്ധി അനുവാദം കൊടുത്തു

അധികം കഴിയുംമുന്‍പേ സുയോധനന്‍ അവിടേക്ക് കടന്നു വന്നു.ആനന്ദം തിരയടിക്കുന്ന കണ്ണുകള്‍.നിറഞ്ഞ പുഞ്ചിരിയോടെ അയാള്‍ അമ്മയുടെ പാദങ്ങളില്‍ നമസ്കരിച്ചു.ഗാന്ധാരി മകനെ പിടിചെഴുന്നേല്‍പ്പിച്ച്,മാറോടണച്ചുകൊണ്ട് നെറുകയില്‍ മുകര്‍ന്നു.അനന്തരം അയാള്‍ കുന്തിയുടെ കാലുകള്‍ തൊട്ടുവന്ദിച്ചു.കുന്തി തലയില്‍ കൈ ചേര്‍ത്ത് അനുഗ്രഹിച്ചു.

പിന്നെ  കുന്തിയോടായി അയാള്‍ ചോദിച്ചു:

ഏട്ടനും ഉണ്ണികളും എവിടെ ഉണ്ടാകും.എനിക്ക് അവരെക്കുടി കാണണം.

അതും പറഞ്ഞ്‌ അയാള്‍ വിട വാങ്ങി.കുന്തി  അയാള്‍ മറയും വരെ സുയോധനനെത്തന്നെ  നോക്കി നിന്നു!

***



No comments:

Post a Comment