Monday, June 10, 2013

അധ്യായം പതിനെട്ട്-ഇത് നാണക്കേടാണ്

 പതിനെട്ട്
ഹര്‍ഷാരവങ്ങള്‍ മെല്ലെ ഒതുങ്ങിയപ്പോള്‍ സുയോധനന്‍ കര്‍ണ്ണനരികിലേക്ക് എഴുന്നേറ്റുചെന്ന് അയാളെ മാറോടണച്ചുകൊണ്ട് ദ്രുപദ മഹാരാജാവിനോടായി പറഞ്ഞു:

മഹാരാജാവേ,എന്‍റെ പ്രിയചങ്ങാതി ശസ്ത്രപരിക്ഷണങ്ങള്‍ വിജയിച്ചിരിക്കുന്നു.ഇനി വാഗ്ദാനപ്രകാരം മകളെ നല്‍കുന്നതിനുള്ള ചടങ്ങുകള്‍ ആരംഭിച്ചാലും

വേദിയില്‍ മംഗളവാദ്യങ്ങള്‍ മുഴങ്ങി.ബ്രാഹ്മണര്‍ മന്ത്രോച്ചാരണങ്ങളും അന്ഗ്നി തര്‍പ്പണവും ആരംഭിച്ചു.അപ്പോള്‍ ധൃഷ്ടദ്യുമ്നന്‍ എഴുന്നേറ്റു നിന്നു.അയാള്‍ എല്ലാകര്‍മ്മങ്ങളും നിര്‍ത്തിവയ്ക്കാന്‍ ആജ്ഞാപിച്ചു.സദസ്സ് അതോടെ നിശബ്ധമായി!അയാള്‍ പറഞ്ഞു:

ദ്രൌപദിയെ കര്‍ണ്ണന് നല്‍കാന്‍ ഞങ്ങള്‍ ബാധ്യസ്ഥരാണ്.പക്ഷെ കരബലം മാത്രമല്ല,കുലബലവും പ്രധാനമാണല്ലോ.അതുകൊണ്ട് കര്‍ണ്ണാ,താങ്കളുടെ ജന്മം,പാരമ്പര്യം,കുലം എന്നിവയെല്ലാം ഇവിടെ വിശദമാക്കിയാലും.

അതുകേട്ട് സുയോധനന് കോപം വന്നു.അയാള്‍ പറഞ്ഞു:


എന്‍റെ അംഗരാജ്യത്തിന് അധികാരിയാണ് ഈ കര്‍ണ്ണന്‍.കൌരവ കുലത്തിന് പ്രിയപ്പെട്ടവനായ ഈ കര്‍ണ്ണന്‍ എന്തുകൊണ്ടും ദ്രൌപദിക്ക് അനുയോജ്യനാണ്.

അതുവരെ നിശബ്ദയും നമ്രമുഖിയുമായിരുന്ന ദ്രൌപദി,സുയോധനന്‍റെ വാക്കുകളെ തുടര്‍ന്ന് എഴുന്നേറ്റു.ഏവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട്,തന്‍റെ മുഖാവരണം ഒരുവശത്തേക്ക് വകഞ്ഞുമാറ്റിക്കൊണ്ട് അവള്‍ പറഞ്ഞു:

സഭാവാസികളെ,ക്ഷമിച്ചാലും.മഹാരാജാവാകിലും സുതകുലം അധമം തന്നെയാണ്.അതിനാല്‍ ഒരു സുതപുത്രനെ ഭര്‍ത്താവായി വരിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല.

കര്‍ണ്ണന്‍റെ മുഖം അതോടെ കുടുതല്‍ അപമാനഭാരത്താല്‍ കുനിഞ്ഞു.അയാള്‍ സുയോധനനെ നോക്കി.ഏവരും നിശബ്ധരായി നില്‍ക്കവേ പിതാംബരധാരിയും കാര്‍നിറമാര്‍ന്നവനും കിരിടത്തില്‍ മയില്‍പ്പീലിയണിഞ്ഞവനുമായ ഒരാള്‍ വേദിയിലേക്ക് കയറിവന്നു.അയാള്‍ സദസ്സിനോടായി പറഞ്ഞു:

ഞാന്‍ മധുരാധിപനും ദ്രുപദ രാജാവിന്‍റെ ചാര്‍ച്ചക്കാരനുമായ കൃഷ്ണനാണ് 

ഇത്രയും  ആമുഖമായിപ്പറഞ്ഞ് അയാള്‍ സദസ്സിനെ ആകെയൊന്നു വിക്ഷിച്ചുകൊണ്ട് തുടര്‍ന്നു:

ഒരു സ്ത്രിക്ക് സ്വയം അസ്വികാര്യനായ പുരുഷന്‍ വിവാഹത്തിനു മുതിരുന്നത് അപഹാസ്യമാണ്.അതുകൊണ്ട് കര്‍ണ്ണനുമായുള്ള വിവാഹം ഇവിടെ അസാധുവായി.പകരം ഇനി കുലമഹിമയുള്ള കരുത്തര്‍ മുന്നോട്ടുവരട്ടെ.



കൃഷ്ണന്‍റെ വാക്കുകളോട് ആരും പ്രതികരിച്ചില്ല!ആ സമയം കാണികള്‍ക്കിടയിലെ ബ്രാഹ്മണസംഘത്തില്‍ നിന്നും ഒരു യുവാവ് എഴുന്നേറ്റ് മുന്നോട്ട് വന്നു.അയാള്‍ സഭാമണ്ഡപത്തില്‍ കയറി നിന്നു.അയാളെ പരിചയമുള്ളതുപോലെ തോന്നി സുയോധനന്.ആ യുവാവ് നിസങ്കോചം അസ്ത്രപ്രയോഗം നടത്തി,കര്‍ണ്ണനേപ്പോലെ വിജയിച്ചു.അപ്പോള്‍ ദൃഷ്ടധുംനന്‍ വിളിച്ചു പറഞ്ഞു:

അസ്ത്രപരിക്ഷ വിജയിച്ച ഈ ബ്രാഹ്മണകുമാരന് ഞാന്‍ എന്‍റെ സഹോദരിയെ നല്‍കാന്‍ ആഗ്രഹിക്കുന്നു.

നിസബ്ദമായിരുന്ന സദസ്സ് അതോടെ ശബ്ധമുഖരിതമായി.ചേദിരാജാവായ ശിശുപാലന്‍ മുന്നോട്ടുവന്നു പറഞ്ഞു:

ഈ  വാദം ന്യായികരിക്കത്തക്കതല്ല.ഇതേ ക്രിയകള്‍ചെയ്ത കര്‍ണ്ണന് എങ്ങിനെ തുല്യനാകും ഈ ബ്രാഹ്മണപുത്രന്‍?

സദസ്സ് ശിശുപാലനെ പിന്താങ്ങി.അത് കാണ്‍കെ അയാള്‍ ഉച്ചത്തില്‍ തുടര്‍ന്നു:

വിധിപ്രകാരം ബ്രാഹ്മണര്‍ക്ക് സ്വയംവരത്തില്‍ പങ്കാളിയാകാന്‍ അധികാരമില്ല.അതിനാല്‍ തന്നെ ഇത് അനുവദിക്കാനാവില്ല.

 
അതുകെള്‍ക്കെ ദ്രുപദന്‍ പറഞ്ഞു:


നമ്മുടെ രാജ്യവും ജീവനും ധനവുമൊക്കെ ബ്രാഹ്മണര്‍ക്ക് അധിനമാണ്.അതുപോലെ തന്നെയാണ് ക്ഷത്രിയരുടെ  പുത്രമിത്രാദി കളും .അതിനാല്‍ ബ്രാഹ്മണരെ നിന്ദിക്കരുത്

എന്നാല്‍  ദ്രുപദന്‍റെ വാക്കുകള്‍ ആരും ചെവിക്കൊണ്ടില്ല!കുപിതരായ ചിലര്‍ അദ്ദേഹത്തിനുനേരെ പാഞ്ഞടുത്തു.അയാള്‍ ഓടി ബ്രാഹ്മണസംഘത്തില്‍ അഭയം തേടി.ആയുധങ്ങളുമായി ബ്രാഹ്മണകുമാരന്മാര്‍ അയാള്‍ക്ക്‌ ചുറ്റും വലയം തിര്‍ത്തു.അതോടെ ഇതര രാജാകന്മാരും യുദ്ധസന്നദ്ധരായി!

ഉടന്‍ കര്‍ണ്ണന്‍ ബ്രാഹ്മണസംഘത്തിലേക്ക് കുതിക്കാനാഞ്ഞു.സുയോധനന്‍ അയാളുടെ കൈ കടന്നുപിടിച്ചുകൊണ്ട് പറഞ്ഞു:

കര്‍ണ്ണാ,വിവേകം കൈ വിടരുത്.ഈ ബ്രാഹ്മണര്‍ പാണ്ഡവരെ അനുസ്മരിപ്പിക്കുന്നു!ദ്രൌപതിയെ വേട്ടവന്‍ അര്‍ജുനനാണെന്നു എന്‍റെ മനസ്സ് പറയുന്നു.സത്യം അറിയാന്‍ സംയമനം ആവശ്യമാണ്.മാത്രമല്ല ഒരു പെണ്ണിന് വേണ്ടിയുള്ള പോര് നാണക്കേടാണ്!

സുയോധനന്‍റെ വാക്കുകളെ തുടര്‍ന്നു കര്‍ണ്ണന്‍ പിന്‍വാങ്ങി.അതോടെ യുദ്ധസന്നദ്ധമായി നില്‍ക്കുന്ന ആ ആള്‍ക്കുട്ടത്തില്‍ നിന്നും കര്‍ണ്ണന്‍റെ കൈയും പിടിച്ച് സുയോധനന്‍ വേഗം പുറത്തേക്ക് നടന്നു!


***


















No comments:

Post a Comment