Wednesday, October 2, 2013

അധ്യായം-21,നരബലി

അധ്യായം-21
ധര്‍മ്മപുത്രരുടെ രാജസുയ ദിക്ഷയെപ്പറ്റിഅറിയിപ്പ് വന്നപ്പോള്‍,ഹസ്തിനപുരത്ത് ആഹ്ലാദവും ആശ്ചര്യവും ഉയര്‍ന്നു!രാജാക്കന്മാര്‍ തങ്ങളുടെ ആധിപത്യം ഉറപ്പിക്കാനും ബലപ്രയോഗം നടത്താനുമായി കണ്ടെത്തിയിട്ടുള്ള വിദ്യയാണ് രാജസുയം!

കൊട്ടാര പ്രവേശനാഘോഷത്തിനു ക്ഷണിക്കാതിരുന്നതിന്റെ പരാതി തിര്‍ക്കനാവണം,രാജസുയ തിരുമാനം ധര്‍മ്മപുത്രര്‍ ആദ്യം അറിയിച്ചത് ധൃതരാഷ്ട്രരേയാണ്!സുയോധനനടക്കമുള്ളവരെ അയാള്‍ നേരിട്ടുവന്നു വിളിച്ചു.പോകാന്‍ നേരം ധര്‍മജന്‍ സുയോധനനോട് പറഞ്ഞു:

വൈരമെല്ലാം മറന്ന് താന്‍ നേരത്തെ അങ്ങെത്തണം.തന്‍റെ ചങ്ങാതി കര്‍ണ്ണനെയും ക്ഷണിച്ചിട്ടുണ്ട്.തിര്‍ച്ചയായും അയയെ കുട്ടാന്‍ മറക്കരുത്.

ധര്‍മ്മപുത്രരുടെ വാക്കുകള്‍  കേട്ട് തനിക്ക് പാണ്ഡവരോട് എന്ത് വൈരമാണ് ഉള്ളതെന്നോര്‍ത്തു ഒരുനിമിഷം സുയോധനന്‍ നിശ്ചലനായി നിന്നു.ധര്‍മ്മപുത്രര്‍ ആ സമയം പുറത്തേക്ക് നടന്നു.

യാഗത്തിന് ഒരാഴ്ച മുന്‍പുതന്നെ ഭീഷ്മരും  വിദുരരും ദ്രോണരും ഖാണ്ഡവപ്രസ്ഥത്തിലേക്ക് പോയി.സുയോധനന്‍ സഹോദരങ്ങളോടും കര്‍ണ്ണനോടുമൊപ്പം തലേന്ന് അവിടെ എത്തിച്ചേര്‍ന്നു.

നാടൊട്ടുക്കും ക്ഷണമുണ്ടായിരുന്നു.ബ്രാഹ്മണസമുഹത്തെ പ്രത്യേകം ക്ഷണിച്ചിട്ടുണ്ട്.ദാനത്തിനായി ആയിരക്കണക്കിന് പശുക്കളെയാണ് ഒരുക്കി നിര്‍ത്തിയിട്ടുള്ളത്!പൊന്ന്,വിവിധതരം ശയ്യകള്‍,പെണ്ണുങ്ങള്‍ എന്നിങ്ങനെ പലതും അവര്‍ക്ക് മാത്രമായി തയ്യാറാക്കിയിരിക്കുന്നു!അതിഥികളായെത്തിയ രാജാക്കന്മാരും പൌരപ്രധാനികളും ആയിരം സ്വര്‍ണ്ണനാണയത്തില്‍ കുറഞ്ഞൊന്നും അവിടെ കാഴ്ച്ചവച്ചില്ല.തലേന്ന് രാത്രി,ഭക്ഷണശേഷം എല്ലാവരെയും വിളിച്ചുകുട്ടികൊണ്ട് ധര്‍മപുത്രര്‍ പറഞ്ഞു/;

ഈ യജ്ഞത്തിനു നിങ്ങള്‍ ഏവരും എന്നെ സഹായിക്കണം.എനിക്കുള്ള മഹാധനം നിങ്ങളാണ്.ഇത് വേണ്ടവിധം നിങ്ങളുടെതായി കൊണ്ടാടിയാലും!

അതിനു ശേഷം,ദീക്ഷിതനായിട്ടുള്ള ആ പാണ്ഡവാഗ്രജന്‍ ഓരോരുത്തര്‍ക്കും ചേരുന്ന വിധം ഓരോ ജോലികള്‍ വിഭജിച്ചു നല്‍കി.ബ്രാമണരേ വരവേല്‍ക്കാന്‍ അശ്വത്ഥാമാവിനെ ചുമതപ്പെടുത്തി.സഞ്ജയനാണ് രാജാക്കന്മാരെ സ്വികരിക്കേണ്ട ഉത്തരവാദിത്തം.കലവറക്കാര്യങ്ങളും സദ്യവട്ടങ്ങളും ദുസ്സാസനനെയാണ് ഏല്‍പ്പിച്ചത്.അതിഥികള്‍ നല്‍കുന്ന തിരുമുല്‍ക്കാഴ്ചകള്‍ ഏറ്റുവാങ്ങലായിരുന്നു സുയോധനന്.

രാജസുയദിനം പിറന്നു.വിപ്രന്മാര്‍ രാജാക്കന്മാരോടൊപ്പം യാഗവേദിയിലേക്ക് കയറി.അപ്പോള്‍ ഭീഷ്മര്‍ധര്‍മ്മപുത്രരോട് പറഞ്ഞു:

ഹേ,ഭാരത,പുജക്ക്അര്‍ഹരായവരെപുജിക്കുക.ആചാര്യന്മാര്‍,ഋത്വിക്കുകള്‍ ,ബന്ധുക്കള്‍ ,സ്നാതകര്‍ ,സ്നേഹിതര്‍ ,ഭുപന്മാര്‍ എന്നിങ്ങനെ ആറു വിഭാഗമാണ്‌ രാജസുയത്തില്‍ പുജ്യരായിട്ടുള്ളവര്‍ .ഇവരില്‍ ഏറ്റവും ശ്രേഷ്ടനായവനെ ആദ്യം വന്ദിച്ച്‌ അര്‍ത്ഥ്യം നകുക. 

ധര്‍മ്മപുത്രര്‍ അപ്പൊള്‍ ചോദിച്ചു:

ഹേ,കുരുശ്രേഷ്ട.ആദ്യമായി ഞാന്‍ ആര്‍ക്കാണ് അര്‍ത്ഥ്യം നല്‍കേണ്ടത്?

അല്‍പനേരം ചിന്തിച്ച ശേഷം ഭീഷ്മര്‍ പറഞ്ഞു:

ഭുമിയില്‍ ശ്രേഷ്ടരല്ലാത്ത ആരുംതന്നെയില്ല.എന്നാണ്‌ എന്‍റെ വിശ്വാസം.എങ്കിലും ഇവിടെ സന്നി നഹിതരായിരിക്കുന്നവരില്‍ പ്രമുഖന്‍ കൃഷ്ണനാണ്.

ഭിഷ്മരുടെ പ്രഖാപനത്തെ തുടര്‍ന്ന്പാണ്ഡവരില്‍ ഇളയവനായ സഹദേവന്‍ കടന്നുവന്ന്,കൃഷ്ണപാദങ്ങില്‍ നമസ്കരിച്ച്‌ അര്‍ഘ്യം നല്‍കി ആദരിച്ചു.എല്ലാവരും ഹര്‍ഷാരവങ്ങള്‍ മുഴക്കി.ശബ്ധഘോഷം തിര്‍ന്നപ്പോള്‍,അവിചാരിതമായി മുന്നോട്ടു കടന്നുവന്നുകൊണ്ട്,ചേദിരാജാവായ ശിശുപാലന്‍ പറഞ്ഞു:

മഹാരാജാക്കന്മാര്‍ നിറഞ്ഞിരിക്കുന്ന ഇവിടെ കൃഷ്ണപൂജ നടത്തിയത് ഉചിതമായില്ല.

പിന്നെ തിരിഞ്ഞു നിന്നയാള്‍ ഭീഷ്മരോട് ചോദിച്ചു:

ഏതു നിലക്കാണ് കൃഷ്ണന്‍ പുജാര്‍ഹാനാകുന്നത്?വൃദ്ധനെന്ന നിലയിലാണ് എങ്കില്‍ പിതാവായ വസുദേവരല്ലേ അര്‍ഹന്‍?ബന്ധുവെന്നാകില്‍ ദ്രുപദനല്ലേ യോഗ്യന്‍?ആചാര്യനെങ്ങില്‍ ഇവിടെ ദ്രോണരില്ലേ? ഋത്വിക്കെങ്ങില്‍ വ്യാസനല്ലേ ഉത്തമന്‍?

ഭീഷ്മര്‍ മറുപടിയൊന്നും പറഞ്ഞില്ല!സഭ നിശബ്ധമായിരിക്കുന്ന കണ്ട് കൂടുതല്‍ ആത്മവിശ്വാസത്തോടെ അയാള്‍ ആള്‍ക്കുട്ടത്തില്‍ നിന്നും സുയോധനനെ പിടിച്ചു മുന്നില്‍ നിര്‍ത്തിക്കൊണ്ട് യാ ചോദിച്ചു:

ഇതൊന്നുമല്ല രാജേന്ദ്രനെ പുജിക്കുവാനാണ് നിശ്ചയിച്ചതെങ്ങില്‍ രാജകേസരിയും പുരുഷശ്രേഷ്ടനുമായ ഈ ദുര്യോധനന്‍ അല്ലെ യോഗ്യന്‍?

 സഭ നിശബ്ധത തുടര്‍ന്നു.അപ്പോള്‍ ശിശുപാലന്‍ കുടുതല്‍ ഉച്ചത്തില്‍ ആക്രോശിച്ചു:


കൃഷ്ണന്‍ ഋത്വിക്കല്ല,ആചാര്യനല്ല,രാജാവുപോലുമല്ല!എന്നിട്ടും അയാള്മാത്രം പുജ്യനായി.ഇതിനാണെങ്കില്‍ ഞങ്ങളെയെല്ലാം ക്ഷണിച്ചുവരുത്തിയാതെന്തിനു?

അതും പറഞ്ഞ് അയാള്‍ മറ്റുള്ളവരെയും വിളിച്ചുകൊണ്ട് പോകാനൊരുങ്ങി.ശിശുപാലന്‍ പറഞ്ഞത് ശരിയാണെന്നു സുയോധനനും തോന്നി.അയാള്‍ കര്‍ണ്ണനെ പാളിനോക്കി.കര്‍ണ്ണനും ഒന്നും പറയാതെ നില്‍ക്കുകയാണ്‌! ആ സമയം മൌനം ഭേദിച്ചുകൊണ്ട് സഹദേവന്‍ മുന്നോട്ടുവന്നു പറഞ്ഞു:

അപ്രമേയബലവാനായ കേശവനെ ഞാന്‍ പുജിച്ചത് ആര്‍ക്കാണോ സഹിക്കാത്തത് അവന്‍ മുന്നോട്ടു വരട്ടെ.എന്‍റെ കാല്‍ അവന്റെ തലയില്‍ പതിക്കും. 

അത്രയും പറഞ്ഞുകൊണ്ടയാള്‍ വലതുകാല്‍ ഉയര്‍ത്തി.ഉടന്‍ ശിശുപാലന്‍ അയാള്‍ക്കു മുന്‍പിലേക്ക് വന്നു.

ഇതാ ഞാന്‍ നില്‍ക്കുന്നു.

സഹദേവന്‍ മുന്നോട്ടു നിങ്ങി.സഭ ആകെ അസ്വസ്ഥമായി.അതുകണ്ട് ഭയചകിതനായ ധര്‍മ്മപുത്രര്‍ കൃഷ്ണനോട് ചോദിച്ചു:

ഞാന്‍ എന്തുചെയ്യണം കൃഷ്ണാ?യാഗം മുടങ്ങരുത്‌.

കൃഷ്ണന്‍ പറഞ്ഞു:

കുരുവീരാ,പേടിക്കേണ്ടാ.നായക്ക് സിംഹത്തെ ജയിക്കാനാവുമോ?ഞാന്‍ മാര്‍ഗം കാട്ടിത്തരാം.

കൃഷ്ണന്‍ ചക്രായുധം കയ്യിലെടുത്ത് ആഞ്ഞുവിശി.മരത്തില്‍ നിന്നും പതാക എന്നപോലെ,ഒരുനിമിഷം കൊണ്ട് ശിശുപാലന്റെ ശിരസ്സ്‌ താഴേക്ക് അടര്‍ന്നു വീണു!സഭ നിശ്ചലവും നിശബ്ധവുമായി!

മൃഗബലിക്ക് പകരം നരബലിയോടെ ധര്‍മ്മപുത്രരുടെ രാജസുയം സമാരംഭിച്ചു!


***






No comments:

Post a Comment