Saturday, October 5, 2013

അധ്യായം 23-പടയൊരുക്കം

അധ്യായം 23
വിദുരര്‍ തന്നെയായിരുന്നു പാണ്ഡവരെ വിരുന്നിനായി ഹസ്ഥിനപുരത്തെക്ക് കുട്ടിക്കൊണ്ടുവന്നത്.പിതാമഹന്മാര്‍ ഏര്‍പ്പെടുത്തിയിട്ടുള്ളതാണ് ഇത്തരം വിരുന്നുകള്‍.പാണ്ഡവര്‍ കുറച്ചു ദിവസം ഇവിടെ തങ്ങും.പിന്നെ കുറെ കഴിയുമ്പോള്‍ കൌരവര്‍ അങ്ങോട്ടും പോകും.ഉണ്ണികള്‍  തമ്മില്‍ ഇണങ്ങി ജീവിക്കാന്‍ മുതിന്നവര്‍ കണ്ടെത്തിയിരിക്കുന്ന ഒരു മാര്‍ഗം!

പാണ്ഡവരുടെ സാനിധ്യം സുയോധനനു അസ്വസ്ഥതയാണ് ഉണ്ടാക്കാറ്.പാണ്ഡവരുടെ ഗുണഗണങ്ങള്‍ എപ്പൊഴു വാഴ്ത്തപ്പെടുന്ന ഗൃഹാന്തരിക്ഷം മാത്രമല പ്രശ്നം.ഉറ്റ ചങ്ങാതിയായ കര്‍ണ്ണന്‍ ആ സമയത്ത് കൊട്ടാര പരിസത്തുപോലും വരില്ല!അതുകൊണ്ട് പാണ്ഡവര്‍ ഉള്ളപ്പോള്‍ കഴിയുന്നതും അയാള്‍ ശയ്യാഗൃഹം വിഇടു പുറത്തിറങ്ങാറില്ല.മാത്രമല്ല ഭിമന്റെ സ്വഭാവത്തില്‍ യാതൊരു മാറ്റവും ഇല്ല!അര്‍ജുനന് അഹങ്കാരത്തിനു യാതൊരു കുറവും കാണാനില്ല!ധര്‍മ്മപുത്രര്‍ മികച്ച ഒരു അഭിനേതാവ് ആണെന്ന് തോന്നും.നകുലനെയും സഹാദേവനെയും മാത്രം സഹിക്കാം.

പതിവുപോലെ ഇക്കുറിയും ഉല്‍സവപ്രതിതിയോടെയാണ് കൊട്ടാരം പാണ്ഡവരേ വരവേറ്റത്.ദ്രൌപതി കുടുതല്‍ സുന്ദരിയും മനോധൈര്യം ഉള്ളവളും ആയി മാറിയിട്ടുണ്ട്.ആ തിളക്കമുള്ള കണ്ണുകളില്‍ ഒരു ആജ്ഞാശക്തി നിലനില്‍ക്കുന്നുണ്ട് എപ്പോഴും.എന്തിനെയും സം ശയത്തോടെ മാത്രം കണ്ട് സ്വികരിക്കുന്നതാണ് അവളുടെ പ്രകൃതം.

ഭക്ഷണ സമയത്ത് എല്ലാവരും ഒത്തുകുടും.പുരുഷന്മാരെല്ലാം ആദ്യം ഇരിക്കും.തീന്‍ മേശയില്‍ ഭീമന്റെ പ്രകടനം രസകരമാണ്.ആര്‍ത്തി അയാള്‍ ഇനിയും കൈവിട്ടിട്ടില്ല!തനിക്കുള്ളത് മറ്റാരെങ്ങിലും തട്ടിയെടുക്കുമോ എന്ന ഭയമാണയാള്‍ക്ക്  എന്ന് തോന്നും.ധര്‍മപുത്രര്‍ അധികം കഴിക്കാറില്ല!അര്‍ജുനന്‍ ഓരോന്നും വളരെ സുക്ഷിച്ചേ കഴിക്കു.നകുലനും സഹദേവനും ഭക്ഷണ സമയത്തും സൌന്ദര്യത്തിലും വൃത്തിയിലുമാണ് ശ്രദ്ധ!

ഭക്ഷണാനന്തരം ഏവരും കുശലങ്ങള്‍ പറഞ്ഞുപിരിഞ്ഞു.തങ്ങളുടെ ശയ്യാഗൃഹങ്ങളില്‍ ഓരോരുത്തരും ഉറക്കം തുടങ്ങിക്കാണണo.സുയോധനനും മയങ്ങിത്തുടങ്ങിയിരുന്നു.അപ്പോള്‍ ആരോ വാതിലില്‍ മുട്ടിവിളിച്ചു.വാതില്‍ തുറന്നപ്പോള്‍ ഒരു ദാസനാണ്‌.അല്‍പ്പം ലജ്ജിതനായി അയാള്‍ അറിയിച്ചു:

പാണ്ഡവകുമാരന്മാര്‍ സ്ത്രികളെ തിരക്കുന്നു.
സുയോധനന് കാര്യം മനസിലായി.ദ്രൌപതിക്ക് ഇപ്പോള്‍ ആരോടോത്തു ശയിക്കാനുള്ള ഊ ഴമായിരിക്കും എന്ന് അയാള്‍ വെറുതെ ആലോചിച്ചു.അയാള്‍ അതിനുള്ള ഏര്‍പ്പാടാക്കിക്കൊള്ളാന്‍ കല്‍പ്പന കൊടുത്തു.നാളെ കര്‍ണ്ണനെ കാണണം ഇത് പറയാന്‍.

പിറ്റേന്ന് വളരെ വൈകിയാണ് സുയോധനന്‍ എഴുന്നേറ്റത്.ഉണര്‍ന്നു ചെന്നപ്പോള്‍ ദുസ്സാസനനെയാണ് ആദ്യം കണ്ടത്.ഉടനെ ദുസ്സാസനന്‍ പറഞ്ഞു:

ഞാന്‍ ഏട്ടനെ വിളിക്കാന്‍ വരികയായിരുന്നു 

പതിവിനു വിപരിതമായി അവന്റെ മുഖം കുടുതല്‍ പ്രസന്നവും സന്തുഷ്ടവും ആയിരിക്കുന്നു.വേഷഭുഷാദികള്‍ക്കും പുതുമയുണ്ട്.അതുനോക്കി സുയോധനന്‍ കാര്യം തിരക്കി:

എട്ടനറിഞ്ഞില്ലേ!ധര്‍മ്മപുത്രര്‍ ചൂതിന് ഒരുങ്ങിയിരിക്കുന്നു.ഏട്ടനെ എല്ലാവരും തിരക്കുന്നുണ്ട്.

കര്‍ണ്ണനെയും കൂട്ടി സഭാമണ്ഡപത്തില്‍ എത്തുമ്പോഴേക്കും ചുതുകളിക്കുള്ള ഒരുക്കങ്ങള്‍ പുര്‍ത്തിയാക്കിക്കഴിഞ്ഞിരുന്നു.ദ്രോണരും കൃപരും ഭീഷ്മരും വിദുരരും എല്ലാം യഥാവിധി ഇരുപ്പുണ്ട്‌.സഭാമണ്ഡപത്തിന്‍റെ മധ്യഭാഗത്തുള്ള ഉയര്‍ന്ന തലത്തില്‍ പലകയും കരുക്കളും നിരന്നിരിക്കുന്നു!അതിന്‍റെ വലതുഭാഗത്തായി ധര്‍മ്മപുത്രര്‍ ഇരിപ്പുണ്ട്.മറ്റു പാണ്ഡവര്‍ കുറച്ചു അകലെമാറിയിരിക്കുന്നു.എല്ലാവരും തന്‍റെ വരവും കാത്താണ് ഇരിക്കുന്നത്.അയാളെ കണ്ട് ധര്‍മ്മപുത്രര്‍ പറഞ്ഞു:

ദുര്യോധനാ,കളിക്കായി ഞാന്‍ എപ്പോഴേ ഒരുങ്ങി ഇരിക്കുകയാണ്?നീ വൈകിയതെന്തേ?തോല്‍വി ഭയന്നിട്ടാണോ?

സുയോധനന്‍ മറുപടിയൊന്നും പറഞ്ഞില്ല.അപ്പോള്‍ ശകുനി അവിടേക്ക് വന്നുകൊണ്ട്‌ പറഞ്ഞു:

ധര്‍മ്മജാ,സുയോധനനല്ല,അയാള്‍ക്കായി ഞാനാണ് കളിക്കുന്നത്.തയ്യാറുണ്ടോ?


അത് കേള്‍ക്കെ ധര്‍മ്മപുത്രര്‍ പറഞ്ഞു:

ആരാകില്‍ എനിക്കെന്ത്?ഈ സഭാവാസികളെ സാക്ഷിയാക്കി ആര്‍ക്കും എനിക്കൊപ്പം കരുക്കള്‍ നീക്കാം.

ശകുനി ധര്‍മ്മപുത്രര്‍ക്ക് അഭിമുഖമായി ഇരുന്നു.അപ്പോള്‍ ധര്‍മപുത്രര്‍ എല്ലാവരും കേള്‍ക്കെ ശകുനിയെ നോക്കി പറഞ്ഞു:

ചതി പാപമാണ്.

ശകുനി ഒരു ചെറുപുഞ്ചിരിയോടെ പറഞ്ഞു:

അക്ഷപ്രയോഗം അറിയുന്നവന്‍ എല്ലാ ക്രിയകള്‍ക്കും സമര്‍ഥനാകും.ഞാന്‍ ചതിയനെങ്കില്‍ നിങ്ങള്‍ പിന്മാരിക്കൊള്ളൂക.

വെല്ലുവിളിച്ചാല്‍ പിന്തിരിയുന്നവനല്ല ഈ പാണ്ഡവന്‍.എല്ലാം വിധിഹിതമാണ്.എന്താണ് പണയമെന്നറിഞ്ഞാല്‍   കളി തുടങ്ങാം.അതുകേട്ട്‌ സുയോധനന്‍ പ്രഘ്യാപിച്ചു:

ധനരത്നങ്ങള്‍ ഞാന്‍ പണയം വയ്ക്കുന്നു.

അപ്പോള്‍ ധര്‍മ്മപുത്രര്‍ കഴുത്തിലെ മാലകളിലൊന്ന് ഊരി സദസ്സിനെ ഉയര്‍ത്തിക്കാട്ടിക്കൊണ്ട് പറഞ്ഞു:
ഇതാ,കടല്‍ കടഞ്ഞെടുത്ത ഏറ്റവും വിലപിടിപ്പുള്ള രത്നം പതിപ്പിച്ച ഈ കനക ഭുഷണം ഞാന്‍ പങ്കുവയ്ക്കുന്നു.

 അനന്തരം കളി തുടങ്ങി.അതില്‍ ഏറെനേരം വേണ്ടിവന്നില്ല ശകുനിക്ക് ജയിക്കാന്‍!ധര്‍മപുത്രരുടെ തോല്‍വി സദസ്സിനെ കുടുതല്‍ നിശബ്ധമാക്കി.ധര്‍മ്മജന്‍ പറഞ്ഞു:

ചതിയാലാണ് ഞാന്‍ തോറ്റത്.എങ്കിലും ആയിരം സ്വര്‍ണ്ണ നിഷ്ക്കങ്ങള്‍ പതിച്ച ഭണ്ടാരങ്ങള്‍ ആണ് ഇനിയെന്റെ പണയം.

അധികസമയത്തേക്കു ആ കളിയും നീണ്ട് നിന്നില്ല!ധര്‍മ്മപുത്രര്‍ ഇക്കുറിയും പരാജിതനായി!അയാള്‍ വാശിയോടെ പറഞ്ഞു:

ആയിരം രഥങ്ങള്‍ക്കു തുല്യമായ എന്‍റെ രാജരഥം,ഭുതലത്തില്‍ ഒരിക്കലും അടിതോടാത്ത ജൈത്രരഥം,ഞാനിതാ പണയം വയ്ക്കുന്നു.

പിന്നെയും കളി തുടര്‍ന്നു.

ooo











No comments:

Post a Comment