Sunday, October 6, 2013

അധ്യായം-24-തോല്‍വിയുടെ ആഴങ്ങളില്‍

അധ്യായം-24
ഓരോ കളിയിലും യുധിഷ്ഠിരന്‍ തോറ്റുകൊണ്ടുതന്നെയിരുന്നു!ഓരോതോല്‍വിയും അയാളെ കുടുതല്‍ വാശിയുള്ളവനാക്കിമാറ്റിക്കൊണ്ടിരുന്നു.ആ വാശിയില്‍ അയാളുടെ സമ്പത്തുകള്‍ ഓരോന്നായി സുയോധനന് സ്വന്തമായിക്കൊണ്ടുമിരുന്നു!മത്തഗജങ്ങള്‍ ,അശ്വങ്ങള്‍ ,രഥങ്ങള്‍ ,നിധികുംഭങ്ങള്‍ ,പശുക്കൂട്ടങ്ങള്‍ ,നാടുകള്‍ ,നഗരങ്ങള്‍ ,ദാസ്യര്‍ എന്നിങ്ങനെയുള്ളവയെല്ലാം സുയോധനന് സ്വന്തമായി.കളി തുടരുമ്പോള്‍ കര്‍ണ്ണന്‍ സുയോധനനോട് പറഞ്ഞു:

കളി നിര്‍ത്തുക.നാം വിചാരിച്ചതുപോലെ നീ സമ്പന്നനായി കഴിഞ്ഞിരിക്കുന്നു.ഇനി അവസാനിപ്പിക്കാം.

സുയോധനന്‍ അതിനായി എഴുന്നേറ്റു.അത് ആരും ശ്രധിച്ചില്ല.എല്ലാവരുടെയും കണ്ണുകള്‍ സുയോധനനില്‍ ആയിരുന്നു.അപ്പോഴേക്കും ധര്‍മപുത്രര്‍ പ്രഖ്യാപിച്ചു:

ശ്യാമവര്‍ണ്ണനും മഹാഭുജനുമായ എന്‍റെ സഹോദരന്‍ സഹദേവനെ ഞാന്‍ പണയം വയ്ക്കുകയാണ്.

അതുകേട്ട്‌ സഭാമണ്ഡപം നടുങ്ങി.സുയോധനന്‍ അതുകേട്ട്‌ സ്തംഭിച്ചു നിന്നുപോയി!അയാള്‍ സഹദേവനെ നോക്കി.അവന്‍ ദുഖിതനായി മുഖം താഴ്ത്തി നില്‍ക്കുകയാണ്.


പൊടുന്നനെ, ശകുനി പിന്നെയും ജയിച്ചതിന്റെ ആരവം മുഴങ്ങി.ഒട്ടും അമാന്തിക്കാതെ ധര്‍മപുത്രര്‍ നകുലനെ പണയപ്പെടുത്തി.വൈകാതെ അര്‍ജുനനും ഒടുവില്‍ ഭീമനും പണയമായി.ഓരോകളിയിലും തോല്‍ക്കുമ്പോള്‍ ധര്‍മ്മപുത്രര്‍ ശകുനിയുടെത്  കള്ളക്കളിയാണെന്ന് പറഞ്ഞുകൊണ്ടിരുന്നത് കാഴ്ചക്കാരില്‍ ചിരിയുനര്‍ത്തിയിരുന്നു.എന്നിട്ടും അയാള്‍ കളിയില്‍നിന്നുംപിന്‍വാങ്ങിയില്ല .വാശി ജ്വലിക്കുന്ന കണ്ണുകള്‍ വിടര്‍ത്തി അയാള്‍ ശകുനിയെ നോക്കി.അപ്പോള്‍ അയാള്‍ ചോദിച്ചു:  
അനവധി ദ്രവ്യവും അനുജന്മാരും പണയമായി.ഇനി എന്തെങ്കിലും?
അപ്പോള്‍ ഏവരെയും ഒരിക്കല്‍ കൂടി അത്ഭുതപ്പെടുത്തിക്കൊണ്ട് ധര്‍മപുത്രര്‍ പറഞ്ഞു:
ഇനി ഈ ഞാന്‍ മാത്രം ബാക്കി.ഞാന്‍ എന്നെത്തന്നെ പണയം വയ്ക്കുന്നു.

അതുകേട്ട്‌ ശകുനിയും ഒന്ന് ശങ്കിച്ചുവെങ്കിലും ആ കളിയിലും ധര്‍മപുത്രര്‍ തോറ്റു!മുഖം കുനിച്ചിരിക്കുന്ന അദേഹത്തോട്  ശകുനി സാവകാശം പറഞ്ഞു:

വേറെ ധനം കൈവശമുള്ളപ്പോള്‍ തന്നെത്തന്നെ പണയം വച്ചത് ശരിയായില്ല.ശകുനി എന്താണ് ഉദേദശിക്കുന്നതെന്നറിയാന്‍ സഭ കാതുകുര്‍പ്പിച്ചിരുന്നു.അയാള്‍ തുടര്‍ന്നു:
അങ്ങേക്കും കുടിയായി ഒരു ഭാര്യയുണ്ട്,അത് മറന്നുകൂടാ
ധര്‍മപുത്രര്‍ ചെറുതായൊന്നു നടുങ്ങി.അയാള്‍ തലയുയര്‍ത്തി ചുറ്റിലും നോക്കി.കളി തുടങ്ങിയതില്‍ പിന്നെ അയാള്‍ ആദ്യമായാണ്‌ ഇങ്ങിനെ തലയുയര്‍ത്തിപ്പിടിക്കുന്നത്!ആ മുഖം വര്‍ണ്ണനാതീതമാ യിരുന്നു.അത് കാണാനാവാതെ സുയോധനന്‍ മുഖം താഴ്ത്തി.കര്‍ണ്ണന്‍ പുറം തിരിഞ്ഞിരുന്നു.ഭീമനപ്പോള്‍ ജ്വലിക്കുന്ന കണ്ണുകളോടെ ധര്‍മപുത്രരെ നോക്കി.എല്ലാവരെയും നടുക്കിക്കൊണ്ട് അദ്ദേഹം പറഞ്ഞു:

എന്‍റെ പാഞ്ചാലി,പുവിന്റെ സൌന്ദര്യം പൊഴിക്കുന്നവള്‍,അവളെ ഞാന്‍ പണയമായി നല്‍കുന്നു.

പാഞ്ചാലിയും പണയപ്പെട്ടതോടെ കളി അവസാനിച്ചു.സാവകാശം എഴുന്നേറ്റുനടന്ന് ധര്‍മപുത്രര്‍ സഹോദരന്മാര്‍ക്ക് അരികില്‍പോയി നിന്നു.ശകുനി എലാവരും നോക്കി നില്‍ക്കെ സുയോധനനെ വാരിപ്പുണര്‍ന്നു അഭിനന്ദിച്ചു.

ശകുനി ഉറക്കെയുറക്കെ പൊട്ടിച്ചിരിച്ചു.സുയോധനന്‍ നിസബ്ദനും നിശ്ചലനുമായി നിന്നതെയുള്ളൂ!അപ്പോള്‍ കര്‍ണ്ണന്‍ മെല്ലെ സുയോധനനോട് പറഞ്ഞു:

സുയോധനാ,സംഭവിക്കേണ്ടത്‌ സംഭവിച്ചു.അത്രമാത്രം ചിന്തിച്ചാല്‍ മതി.
ശകുനി അപ്പോള്‍ സുയോധനനെ നിര്‍ബന്ധിച്ചു:

നീ ഇനി yajamaa








No comments:

Post a Comment