രണ്ടാമത് ഒരു പെണ്‍കുട്ടിക്ക് ജന്മം നല്‍കിയതോടെ ഭാനുമതി കുടുതല്‍ തിരക്കുള്ളവാളായിത്തിര്‍ന്നു.ലക്ഷണയുടെ ചിരിയിലും കരച്ചിലിലും മനം നട്ട് അവള്‍ ദിവസങ്ങള്‍ അര്‍ത്ഥപുര്‍ണ്ണമാക്കി.സുയോധനനും ഏറെ ആഹ്ലാദചിത്തനായി. ഒരുരാത്രിയില്‍ കര്‍ണ്ണനെപ്പറ്റി പറയുമ്പോള്‍ അവള്‍ പറഞ്ഞു:
കര്‍ണന്‍ നല്ല ചങ്ങാതി തന്നെ.അങ്ങേക്ക് വേണ്ടി ജീവിതം പോലും നിക്കി വയ്കാന്‍ തയ്യാറുള്ളവന്‍!എനിക്ക് ശരിക്കും അസുയ ഉണ്ട്.
അതുകേട്ടു സുയോധനന്‍ മെല്ലെ ചിരിച്ചു.അപ്പോള്‍ അവള്‍ അയാള്‍ക്ക് അരികിലേക്ക് നിങ്ങിയിരുന്നുകൊണ്ട് തുടര്‍ന്നു:
ഏറെ നാളായി മനസ്സില്‍ തുടരുന്ന ഒരാഗ്രഹം പറഞ്ഞോട്ടെ?
അയാള്‍ അവളെ സാകുതം നോക്കി.അവള്‍ ചോദിച്ചു:
നൂറാങ്ങളമാരുടെയും പുന്നാര പെങ്ങള്‍ക്ക് വിവാഹസമയമായി.കര്‍ണ്ണനെ നമുക്ക്............
സുയോധനന്‍ അവളെ തുടരാന്‍ അനുവദിക്കാതെ അയാള്‍ പറഞ്ഞു:
ഭാനൂ,നിന്റെ ആഗ്രഹം അസ്ഥാനത്തല്ല.പക്ഷെ ഇത് നടക്കുകയില്ല.അയാള്‍ക്ക് അവള്‍ സ്വന്തം സഹോദരിയെപ്പോലെയാണ്.ഇക്കാര്യം നമ്മുടെ ചിന്തയില്പ്പോലും കടന്നുവരാന്‍ പാടില്ല.സാരമില്ല.തത്ക്കാലം ഇത് നമുക്കിടയില്‍ത്തന്നെ തീരട്ടെ.
സുയോധനന്റെ പ്രതികരണം അവളെ നിശബ്ധയാക്കി.താന്‍ പറഞ്ഞത് അപരാധമായിപ്പോയെന്ന് അവള്‍ വിഷമിച്ചു.അപ്പോള്‍ അവളെ തന്നോട് ചേര്‍ത്തു നിര്‍ത്തിക്കൊണ്ട് അയാള്‍ ആശ്വസിപ്പിച്ചു:
പ്രിയമുള്ളവളെ,നിന്റെ അഭിപ്രായം തെറ്റല്ല.ആരാണ് കര്‍ണ്ണനെ ആഗ്രഹിക്കാത്തത്?പക്ഷെ നാം ഇക്കാര്യം സൂചിപ്പിച്ചാല്‍ നമുക്ക് കര്‍ണ്ണനെ എന്നേക്കുമായി നഷ്ടപ്പെടുകയാവും ചെയ്യുക.നമുക്ക് അവള്‍ക്കു അനുയോജ്യമായ മറ്റൊരാളെ തേടാം.
അല്‍പ്പനേരം കൂടി അവിടെയിരുന്ന ശേഷം അയാള്‍ നേരെ അച്ഛന്റെ മുറിയിലേക്ക് നടന്നു.സുയോധനന്റെ കാലടി സ്വരം തിരിച്ചറിഞ്ഞ് അദ്ധേഹം ചോദിച്ചു:
ഉം.എന്താ മോനെ?
അയാള്‍ പിതാവിനെയും അരികില്‍ ഇരിക്കുന്ന അമ്മയെയും നമസ്കരിക്കുമ്പോള്‍ ഗാന്ധാരിചോദിച്ചു:
യ്ഞവിജയവും കര്‍ണ്ണ ശപഥവുമെല്ലാം ഞങ്ങള്‍ അറിഞ്ഞു.മറ്റെന്തുണ്ട് കുഞ്ഞേ,പുതുതായി?
ഞാന്‍ വന്നത് മറ്റൊന്നിനാണ്.ദുസ്സലയുടെ വിവാഹക്കാര്യം...........
മഹാരാജാവ് പുഞ്ചിരിച്ചു.
ഞങ്ങള്‍ എന്ത് പറയാന്‍.ഒത്ത പുരുഷനെ നീ കണ്ടെത്തുക.നിനക്ക് തെറ്റില്ലെന്ന് ഞങ്ങള്‍ക്ക് അറിയാം.
അപ്പോള്‍ ഗാന്ധാരി ചോദിച്ചു:
ഇത് ഇപ്പോള്‍ തോന്നാന്‍?ഭാനു ........
അതെ.അമ്മയുടെ ഊഹം ശരിയാണ്.ഞാനിക്കാര്യം മറന്നിരുന്നു.അവളാണ് ഓര്‍മ്മിപ്പിച്ചത്.
അതുകേട്ടു ഇരുവരും ഉറക്കെ ചിരിച്ചു.ധൃതരാഷ്ട്രര്‍ പറഞ്ഞു:
ഞങ്ങള്‍ ഊഹിച്ചു.രാജ്യകാര്യങ്ങള്‍ തിര്‍ന്ന് നിനക്കിതൊക്കെ ചിന്തിക്കാന്‍ സമയം കിട്ടുമോ!ദുസ്സാസനനെയും മറ്റും അറിയിക്കുക്ക.പിതാമഹനെയും ഇളയച്ചനെയും മറക്കരുത്.ആലോചനകളില്‍ കര്‍ണ്ണനൊപ്പം പാണ്ഡവരെയും കൂട്ടണം.അവര്‍ക്കും ഈയൊരു പെങ്ങളല്ലേയുള്ളൂ.
അച്ഛന്റെ വാക്കുകള്‍ ശിരസാവഹിച്ചുകൊണ്ട്,അവരെ വന്ദിച്ച് അയാള്‍ മുറിക്കു പുറത്തിറങ്ങി.
൦൦൦
൦൦൦
No comments:
Post a Comment