അദ്ധ്യായം36,അപ്രതീക്ഷിതമായി ഒന്നും തന്നെ സംഭവിച്ചില്ല!ചുതിനായി പാണ്ഡവര്‍ ഹസ്തിനപുരത്തു എത്തി.ഒരു പരാജിതന്റെ എല്ലാ വാശിയോടെയും ക്രൌര്യത്തോടെയും ധര്‍മപുത്രര്‍ പൊരുതിയെങ്കിലും ശകുനിക്കു മുന്‍പില്‍ പരാജിതനായി.ചൂത് യുദ്ധം പോലെ തന്നെയാണ്.തോല്‍വിയും മരണവും ഉറപ്പായാല്‍ പോലും അവസാനത്തെ ശ്വാസം വരെ പൊരുതാനുള്ള വാശി ഉണ്ടാകും കേമാന്മാര്‍ക്ക്.അല്ലാത്തവര്‍ വേഗം പിന്തിരിയും.ഇവിടെ ധര്‍മപുത്രര്‍ പിന്‍വാങ്ങാന്‍ കുട്ടാക്കുന്നില്ല.അപാര മനോധൈര്യം തന്നെ!
കളി അവസാനിപ്പിച്ച്,പുര്‍ണ്ണ പരാജിതനായി ലജ്ജയോടെ ശിരസ്സുകുനിച്ചുനില്‍ക്കുന്ന ധര്‍മപുത്രരോടായി ശകുനി ഉറക്കെ പറഞ്ഞു:
ധര്‍മാത്മജാ,ചൂതില്‍ താങ്ങള്‍ തോറ്റിരിക്കുന്നു!ഇനി വ്യെവസ്ഥപ്രകാരം പന്തീരാണ്ടുകൊല്ലം വനവാസത്തിനും ശേഷം ഒരു വര്ഷം അത്ജാതവാസത്തിനുമായി ഒരുങ്ങിക്കൊള്ളുക.
ധര്‍മപുത്രര്‍ നിശബ്ധനായി നിന്നതെയുള്ളൂ.സദസ്സിലാകട്ടെ ഒരു ശബ്ധവും ഉയര്‍ന്നില്ല.അല്‍പനേരം കൊണ്ടുതന്നെ പാണ്ഡവര്‍ അകത്തുപോയി,ലളിത വസ്ത്രങ്ങള്‍ അണിഞ്ഞ് തിരികെ വന്നു.അപ്പോള്‍ അവരെ നോക്കി,ആ സന്ദര്‍ഭത്തിന് അനുയോജ്യമല്ലാത്ത വിധം ദുസ്സാസനന്‍ പറഞ്ഞു:
ഇപ്പോള്‍ എന്റെ ജേഷ്ടന്‍ എതിരില്ലാത്ത ചക്രവര്‍ത്തി ആയിരിക്കുന്നു.പാണ്ഡവര്‍ പതിരായ എള്ള്പോലെയും.
ആ പരിഹാസം സുയോധനന് തീരെ ഇഷ്ട്ടപ്പെട്ടില്ല.അയാള്‍ ഒരു നോട്ടം കൊണ്ട് അവനെ താക്കിത് ചെയ്തു.ദുസ്സാസനന്‍ നിശബ്ധനായി.അപ്പോള്‍ ഭീമന്‍ ക്രുദ്ധനായി ശബ്ധമുയര്‍ത്തി:
ദുസ്സാസന,നീ അസഭ്യം പുലമ്പുന്നു.വാക്കുകള്‍കൊണ്ട് മര്‍മ്മപ്രഹരം നടത്തുന്ന നിന്നെ ഞാന്‍ യുദ്ധത്തില്‍ മര്‍മ്മം പിളര്‍ന്നു കൊല്ലും.
അതുകേട്ടു ഏവരും ഭയന്നു.എന്നാല്‍ പതിവുപോലെയുള്ള ഭീമന്റെ ഒരു വീരവാദം മാത്രമയെ അത് സുയോധനന് തോന്നിയുള്ളൂ.അയാള്‍ ചോദിച്ചു.
യുദ്ധമോ?ഇവിടെ യുദ്ധത്തെപ്പറ്റി എന്തിനു ചിന്തിക്കുന്നു?
ആ ചോദ്യം ഭീമനെ കുടുതല്‍ കോപിപ്പിച്ചു.അയാള്‍ സുയോധനന് സമീപം വന്ന് ഉച്ചത്തില്‍ അലറി:
യുദ്ധം ഉണ്ടാവുകതന്നെ ചെയ്യും.നിന്നെ തോല്‍പ്പിക്കാനുള്ള അവസാന യുദ്ധം.അന്ന് ഇവനൊപ്പം ഞാന്‍ നിന്നെയും കൊല്ലും.
എന്നിട്ടും അയാള്‍ അടങ്ങിയില്ല.സദസ്സിനെ നോക്കി അയാള്‍ തുടര്‍ന്നു:
എല്ലാവരും കേട്ടുകൊള്‍വിന്‍.യുദ്ധം,മഹായുദ്ധം അടുത്തുകഴിഞ്ഞു.കൌരവരെ മുച്ചുടും മുടിക്കുന്ന യുദ്ധം.
തുടര്‍ന്നയാള്‍ വിറയ്ക്കുന്ന ശരീരത്തോടെ,കണ്ണുകള്‍ ചുവന്നു കലങ്ങി എല്ലാവരെയും ഒരുവട്ടംകൂടി നോക്കിക്കൊണ്ട്,പുറത്തേക്ക് നടന്നു.മറ്റു പാണ്ഡവര്‍ അയാളെ പിന്തുടര്‍ന്നു.കുന്തി വിദുരര്‍ക്കൊപ്പം അദ്ധേഹത്തിന്റെവീട്ടിലേക്ക് പോയി.പാണ്ഡവരേ യാത്രയാക്കാന്‍ വന്‍ ജനാവലി തന്നെയാണ് തടിച്ചുകൂടിയത്!അതൊന്നും കാണാന്‍ സുയോധനന്‍ നിന്നില്ല.അയാള്‍ മുറിയില്‍ തന്നെ ഇരുന്നതെയുള്ളൂ.
വൈകുന്നേരം ആയപ്പോഴേക്കും എല്ലാം ശാന്തമായിത്തുടങ്ങിയിരുന്നു.അന്തപ്പുരത്തിലെ തേങ്ങലടികള്‍ നിലച്ചു തുടങ്ങിയിരുന്നു.എന്നാല്‍ വിദുരര്‍ ധൃതരാഷ്ട്രരോട് വഴക്കിട്ട് പാണ്ഡവരേ കാണാന്‍ വനത്തിലേക്ക് പുറപ്പെട്ടത് വീണ്ടും അസ്വസ്ഥതക്ക് കാരണമായി.ആ സമയത്താണ് കര്‍ണ്ണന്‍ സുയോധനനെ കാണാന്‍ എത്തിയത്.അല്‍പനേരം ആരും ഒന്നും പറഞ്ഞില്ല.പിന്നെ കര്‍ണ്ണന്‍ സംസാരിച്ചു തുടങ്ങി:
സുയോധനാ,സംഭവിക്കാനുള്ളതു നടക്കാതിരിക്കില്ല.ഇനി അതില്‍ ദുഖിക്കുന്നതില്‍ അര്‍ഥമില്ല.നീ ഇനി ചക്രവര്‍ത്തിക്ക് ചേര്‍ന്ന വിധം പ്രവര്‍ത്തിക്കുക.
സുയോധനന്‍ ഒന്നും പറഞ്ഞില്ല.കര്‍ണ്ണന്‍ തുടര്‍ന്നു:
യുദ്ധ പ്രഖ്യാപനം നടത്തിയാണ് അവര്‍ പോയത്.അതിനാല്‍ നാം കരുതിയിരിക്കണം.നാം ആഗ്രഹിക്കുന്നിലെങ്ങിലുംയുദ്ധം അനിവാര്യമായേക്കാം.ഹസ്തിനപുരം ഒരു ധീമാനില്‍ അര്‍പ്പിച്ചു ഭരിക്കുന്നതാവും നന്ന്.
കര്‍ണ്ണന്റെ വാക്കുകള്‍ സുയോധനന് മനസിലായില്ല.അയാള്‍ കര്‍ണ്ണനെ സംശയത്തോടെ നോക്കി.
കര്‍ണ്ണന്‍ പറഞ്ഞു:
ഞാന്‍ ഉദ്ദേശിക്കുന്നത് രാജ്യം മഹാശക്തനായ ദ്രോണര്‍ക്കു നിവേദിക്കാനാണ്.
സുയോധനന്‍ അത് അത്ഭുതത്തോടെയാണ് കേട്ടത്.ദ്രോണര്‍ കര്‍ണ്ണനെ അപമാനിച്ചിട്ടേയുള്ളൂ.എന്നിട്ടും!.......
കര്‍ണ്ണന്റെ നിര്‍ബ്ബന്ധപ്രകാരം സുയോധനന്‍ ദ്രോണരേ ചെന്ന് കണ്ടു.അദ്ദേഹം കുളിയും ഭക്ഷണവും കഴിഞ്ഞു വിശ്രമിക്കുകയായിരുന്നു.കര്‍ണ്ണനും സുയോധനനും അദ്ദേഹത്തെ വന്ദിച്ചു.ദ്രോണര്‍ അവരെ പ്രത്യഭിവാദനം ചെയ്തുകൊണ്ട് ആഗമനോദേശം ആരാഞ്ഞു.കര്‍ണ്ണന്റെ വാക്കുകള്‍ ശ്രദ്ധാപൂര്‍വ്വം കേട്ട ശേഷം അദ്ദേഹം പറഞ്ഞു:
പാണ്ഡവര്‍ അവധ്യരാനെന്നാണ് കേള്‍വി.എന്നാല്‍ ഞാന്‍ എന്നെ അഭയം പ്രാപിക്കുന്നവരെ കൈവെടിയുകയില്ല.കൂറുപാര്‍ത്ത് കൂട്ട് തേടിയ നിങ്ങളെ ഞാന്‍ സഹായിക്കാം
അദ്ദേഹം ശയനമുറിയില്‍ അല്‍പ്പനേരം ഒന്ന് ഉലാത്തിക്കൊണ്ട് തുടര്‍ന്നു:
.നിര്‍ഭാഗ്യവശാല്‍ പാണ്ഡവര്‍ ഇന്നെനിക്കു ശത്രൂക്കളാണ്.കാരണം എന്റെ കൊടിയ എതിരാളിയായ ദ്രുപദന്‍ അവര്‍ക്കിന്നു ബന്ധുവാണ്.
പിന്നെ സുയോധനനെ സ്മീപിച്ച് അദ്ദേഹം തുടര്‍ന്നു:
പാണ്ഡവരേ നാടുകടത്തി എന്നതുകൊണ്ട് മാത്രം ഒന്നും ആയില്ല.സുഖം ക്ഷണികമാണ് സുയോധന.ധാരാളം യ്ഞ്ഞങ്ങള്‍ ചെയ്യണം.പണമൊഴുക്കണം.നിങ്ങള്‍ക്കൊപ്പം ഞാനും ഉണ്ടാകും.
ദ്രോണര്‍ അവരെ അനുഗ്രഹിച്ചു തിരിച്ചയച്ചു.മുറിയില്‍ നിന്നുംപുറത്തിറങ്ങുമ്പോള്‍ വാതില്‍ക്കല്‍ ദുസ്സാസനന്‍ നില്‍ക്കുന്നു.ഉടന്‍ അയാളോട് സുയോധനന്‍ പറഞ്ഞു:
നീ നാളെത്തന്നെ,പാണ്ഡവര്‍ ഒഴിഞ്ഞുപോയ ഖാണ്ഡവപ്രസ്തത്തിന്റെ അധികാരം ഏറ്റെടുക്കുക.പതിനാലു വര്ഷം കഴിഞ്ഞ് അവര്‍ വരുമ്പോള്‍ ഇതേപടി തന്നെ തിരിച്ചു നല്‍കാനുള്ളതാണ്.അവിടെ വിപുലികരണങ്ങള്‍ അല്ലാതെ നശികരണങ്ങള്‍ ഒന്നും ഉണ്ടാവരുത്.
അപ്പോള്‍ കര്‍ണ്ണന്‍ പറഞ്ഞു:
അജ്ഞാതവാസത്തിനിടയില്‍ പിടിക്കപ്പെട്ടാല്‍ പിന്നെയും പന്തീരാണ്ടു വര്ഷം വനവാസം വിധിച്ചത് മറക്കരുത്.
അതുകേട്ടു സുയോധനന്‍ പറഞ്ഞു:
അതെനിക്കും ഓര്‍മ്മയുണ്ട്.പാണ്ഡവര്‍ വാക്ക് തെറ്റിച്ചാല്‍ ഒരു തുണ്ട് ഭുമിപോലും ഞാന്‍ അവര്‍ക്ക് വിട്ടുകൊടുക്കയില്ല.
അത്രയും പറഞ്ഞ് സുയോധനന്‍ നടന്നു മറഞ്ഞു.കര്‍ണ്ണനും ദുസ്സാസനനും ഒന്നും മിണ്ടാതെ അത് നോക്കി നിന്നു!
.
ദുസ്സാസന,നീ അസഭ്യം പുലമ്പുന്നു.വാക്കുകള്‍കൊണ്ട് മര്‍മ്മപ്രഹരം നടത്തുന്ന നിന്നെ ഞാന്‍ യുദ്ധത്തില്‍ മര്‍മ്മം പിളര്‍ന്നു കൊല്ലും.
അതുകേട്ടു ഏവരും ഭയന്നു.എന്നാല്‍ പതിവുപോലെയുള്ള ഭീമന്റെ ഒരു വീരവാദം മാത്രമയെ അത് സുയോധനന് തോന്നിയുള്ളൂ.അയാള്‍ ചോദിച്ചു.
യുദ്ധമോ?ഇവിടെ യുദ്ധത്തെപ്പറ്റി എന്തിനു ചിന്തിക്കുന്നു?
ആ ചോദ്യം ഭീമനെ കുടുതല്‍ കോപിപ്പിച്ചു.അയാള്‍ സുയോധനന് സമീപം വന്ന് ഉച്ചത്തില്‍ അലറി:
യുദ്ധം ഉണ്ടാവുകതന്നെ ചെയ്യും.നിന്നെ തോല്‍പ്പിക്കാനുള്ള അവസാന യുദ്ധം.അന്ന് ഇവനൊപ്പം ഞാന്‍ നിന്നെയും കൊല്ലും.
എന്നിട്ടും അയാള്‍ അടങ്ങിയില്ല.സദസ്സിനെ നോക്കി അയാള്‍ തുടര്‍ന്നു:
എല്ലാവരും കേട്ടുകൊള്‍വിന്‍.യുദ്ധം,മഹായുദ്ധം അടുത്തുകഴിഞ്ഞു.കൌരവരെ മുച്ചുടും മുടിക്കുന്ന യുദ്ധം.
തുടര്‍ന്നയാള്‍ വിറയ്ക്കുന്ന ശരീരത്തോടെ,കണ്ണുകള്‍ ചുവന്നു കലങ്ങി എല്ലാവരെയും ഒരുവട്ടംകൂടി നോക്കിക്കൊണ്ട്,പുറത്തേക്ക് നടന്നു.മറ്റു പാണ്ഡവര്‍ അയാളെ പിന്തുടര്‍ന്നു.കുന്തി വിദുരര്‍ക്കൊപ്പം അദ്ധേഹത്തിന്റെവീട്ടിലേക്ക് പോയി.പാണ്ഡവരേ യാത്രയാക്കാന്‍ വന്‍ ജനാവലി തന്നെയാണ് തടിച്ചുകൂടിയത്!അതൊന്നും കാണാന്‍ സുയോധനന്‍ നിന്നില്ല.അയാള്‍ മുറിയില്‍ തന്നെ ഇരുന്നതെയുള്ളൂ.
വൈകുന്നേരം ആയപ്പോഴേക്കും എല്ലാം ശാന്തമായിത്തുടങ്ങിയിരുന്നു.അന്തപ്പുരത്തിലെ തേങ്ങലടികള്‍ നിലച്ചു തുടങ്ങിയിരുന്നു.എന്നാല്‍ വിദുരര്‍ ധൃതരാഷ്ട്രരോട് വഴക്കിട്ട് പാണ്ഡവരേ കാണാന്‍ വനത്തിലേക്ക് പുറപ്പെട്ടത് വീണ്ടും അസ്വസ്ഥതക്ക് കാരണമായി.ആ സമയത്താണ് കര്‍ണ്ണന്‍ സുയോധനനെ കാണാന്‍ എത്തിയത്.അല്‍പനേരം ആരും ഒന്നും പറഞ്ഞില്ല.പിന്നെ കര്‍ണ്ണന്‍ സംസാരിച്ചു തുടങ്ങി:
സുയോധനാ,സംഭവിക്കാനുള്ളതു നടക്കാതിരിക്കില്ല.ഇനി അതില്‍ ദുഖിക്കുന്നതില്‍ അര്‍ഥമില്ല.നീ ഇനി ചക്രവര്‍ത്തിക്ക് ചേര്‍ന്ന വിധം പ്രവര്‍ത്തിക്കുക.
സുയോധനന്‍ ഒന്നും പറഞ്ഞില്ല.കര്‍ണ്ണന്‍ തുടര്‍ന്നു:
യുദ്ധ പ്രഖ്യാപനം നടത്തിയാണ് അവര്‍ പോയത്.അതിനാല്‍ നാം കരുതിയിരിക്കണം.നാം ആഗ്രഹിക്കുന്നിലെങ്ങിലുംയുദ്ധം അനിവാര്യമായേക്കാം.ഹസ്തിനപുരം ഒരു ധീമാനില്‍ അര്‍പ്പിച്ചു ഭരിക്കുന്നതാവും നന്ന്.
കര്‍ണ്ണന്റെ വാക്കുകള്‍ സുയോധനന് മനസിലായില്ല.അയാള്‍ കര്‍ണ്ണനെ സംശയത്തോടെ നോക്കി.
കര്‍ണ്ണന്‍ പറഞ്ഞു:
ഞാന്‍ ഉദ്ദേശിക്കുന്നത് രാജ്യം മഹാശക്തനായ ദ്രോണര്‍ക്കു നിവേദിക്കാനാണ്.
സുയോധനന്‍ അത് അത്ഭുതത്തോടെയാണ് കേട്ടത്.ദ്രോണര്‍ കര്‍ണ്ണനെ അപമാനിച്ചിട്ടേയുള്ളൂ.എന്നിട്ടും!.......
കര്‍ണ്ണന്റെ നിര്‍ബ്ബന്ധപ്രകാരം സുയോധനന്‍ ദ്രോണരേ ചെന്ന് കണ്ടു.അദ്ദേഹം കുളിയും ഭക്ഷണവും കഴിഞ്ഞു വിശ്രമിക്കുകയായിരുന്നു.കര്‍ണ്ണനും സുയോധനനും അദ്ദേഹത്തെ വന്ദിച്ചു.ദ്രോണര്‍ അവരെ പ്രത്യഭിവാദനം ചെയ്തുകൊണ്ട് ആഗമനോദേശം ആരാഞ്ഞു.കര്‍ണ്ണന്റെ വാക്കുകള്‍ ശ്രദ്ധാപൂര്‍വ്വം കേട്ട ശേഷം അദ്ദേഹം പറഞ്ഞു:
പാണ്ഡവര്‍ അവധ്യരാനെന്നാണ് കേള്‍വി.എന്നാല്‍ ഞാന്‍ എന്നെ അഭയം പ്രാപിക്കുന്നവരെ കൈവെടിയുകയില്ല.കൂറുപാര്‍ത്ത് കൂട്ട് തേടിയ നിങ്ങളെ ഞാന്‍ സഹായിക്കാം
അദ്ദേഹം ശയനമുറിയില്‍ അല്‍പ്പനേരം ഒന്ന് ഉലാത്തിക്കൊണ്ട് തുടര്‍ന്നു:
.നിര്‍ഭാഗ്യവശാല്‍ പാണ്ഡവര്‍ ഇന്നെനിക്കു ശത്രൂക്കളാണ്.കാരണം എന്റെ കൊടിയ എതിരാളിയായ ദ്രുപദന്‍ അവര്‍ക്കിന്നു ബന്ധുവാണ്.
പിന്നെ സുയോധനനെ സ്മീപിച്ച് അദ്ദേഹം തുടര്‍ന്നു:
പാണ്ഡവരേ നാടുകടത്തി എന്നതുകൊണ്ട് മാത്രം ഒന്നും ആയില്ല.സുഖം ക്ഷണികമാണ് സുയോധന.ധാരാളം യ്ഞ്ഞങ്ങള്‍ ചെയ്യണം.പണമൊഴുക്കണം.നിങ്ങള്‍ക്കൊപ്പം ഞാനും ഉണ്ടാകും.
ദ്രോണര്‍ അവരെ അനുഗ്രഹിച്ചു തിരിച്ചയച്ചു.മുറിയില്‍ നിന്നുംപുറത്തിറങ്ങുമ്പോള്‍ വാതില്‍ക്കല്‍ ദുസ്സാസനന്‍ നില്‍ക്കുന്നു.ഉടന്‍ അയാളോട് സുയോധനന്‍ പറഞ്ഞു:
നീ നാളെത്തന്നെ,പാണ്ഡവര്‍ ഒഴിഞ്ഞുപോയ ഖാണ്ഡവപ്രസ്തത്തിന്റെ അധികാരം ഏറ്റെടുക്കുക.പതിനാലു വര്ഷം കഴിഞ്ഞ് അവര്‍ വരുമ്പോള്‍ ഇതേപടി തന്നെ തിരിച്ചു നല്‍കാനുള്ളതാണ്.അവിടെ വിപുലികരണങ്ങള്‍ അല്ലാതെ നശികരണങ്ങള്‍ ഒന്നും ഉണ്ടാവരുത്.
അപ്പോള്‍ കര്‍ണ്ണന്‍ പറഞ്ഞു:
അജ്ഞാതവാസത്തിനിടയില്‍ പിടിക്കപ്പെട്ടാല്‍ പിന്നെയും പന്തീരാണ്ടു വര്ഷം വനവാസം വിധിച്ചത് മറക്കരുത്.
അതുകേട്ടു സുയോധനന്‍ പറഞ്ഞു:
അതെനിക്കും ഓര്‍മ്മയുണ്ട്.പാണ്ഡവര്‍ വാക്ക് തെറ്റിച്ചാല്‍ ഒരു തുണ്ട് ഭുമിപോലും ഞാന്‍ അവര്‍ക്ക് വിട്ടുകൊടുക്കയില്ല.
അത്രയും പറഞ്ഞ് സുയോധനന്‍ നടന്നു മറഞ്ഞു.കര്‍ണ്ണനും ദുസ്സാസനനും ഒന്നും മിണ്ടാതെ അത് നോക്കി നിന്നു!
൦൦൦
.
No comments:
Post a Comment