Thursday, January 2, 2014

അദ്യായം,42-നീ ശ്രീകൃഷ്ണണ പുത്രനെങ്കില്‍ .....

സുയോധനന്റെ മക്കളായ ലക്ഷ്മണനും ലക്ഷണയും കൊട്ടാരം നിവാസികളുടെ കണ്ണിലുണ്ണിയായി വളര്‍ന്നു വന്നു.ആയോധന കലയില്‍,പിതാവിനെന്നവണ്ണം ശല്യരും ദ്രോണരും ലക്ഷ്മണന് ഗുരുവായി.അങ്കം വെട്ടാനും ആയുധങ്ങള്‍ അനായാസം പ്രയോഗിക്കാനും അയാള്‍ പരിശിലനം നേടി.എന്തുകൊണ്ടും ഒരു രാജാവ് ആര്‍ജിക്കേണ്ട ആയുധജ്ഞാനവും ഭരണ നൈപുണിയും അയാള്‍ കരസ്ഥമാക്കിയെന്നു പറയാം.ശക്തനും നിതിമാനുമായ ഒരു ചക്രവര്‍ത്തിയെ ജനങ്ങള്‍ ലക്ഷ്മണനില്‍ കണ്ടു.

ഏവരും കൊതിക്കുന്ന രൂപസൌകുമാര്യത്തോടെയാണ് മകള്‍ ലക്ഷണ യവ്വനയുക്തയായത്.അമ്മയെപ്പോലെ വിനയവും സ്നേഹവും കൊണ്ട് അവള്‍ എല്ലാവരുടെയും ഹൃദയം കീഴടക്കി.മധുരമായി പാടാനും,മനോഹരമായി നൃത്തംചെയ്യാനും അവള്‍ക്കു കഴിഞ്ഞു.പാണ്ഡവര്‍ തിരിച്ചെത്തി രാജ്യഭാരം ഏല്‍ക്കും മുന്പായി മകളുടെ വിവാഹം നടത്തണമെന്ന് സുയോധനന്‍ ആഗ്രഹിച്ചു.
സ്വയംവരം നിശ്ചയിക്കപ്പെട്ടു.സന്ദേശവുമായി ദൂതര്‍ എല്ലാ ദിക്കിലേക്കും യാത്രയായി.അഞ്ചാം നാള്‍ ഹസ്തിനപുരം ലക്ഷണയുടെ വിവാഹത്തിനായി ഒരുങ്ങി.നാനാദേശങ്ങളില്‍ നിന്നും വന്ന രാജകുമാരന്മാരെ കൌരവര്‍ യഥാവിധി സ്വീകരിച്ചു.മുഹൂര്‍ത്തമടുത്തപ്പോള്‍ അച്ഛന്റെയും സഹോദരന്‍ ലക്ഷ്മണന്റെയും കരം പിടിച്ചുകൊണ്ടു ലക്ഷണ വേദിയില്‍ പ്രക്ത്യക്ഷപ്പെട്ടു.ദുസ്സാസ്സനന്‍ ഏവരെയും സദസ്സിനു പരിചയപ്പെടുത്തി.പതിയെ,നമ്രമുഖിയായ ലക്ഷണ വരണമാല്യവും കയ്യിലേന്തി രാജകുമാരന്മാര്‍ക്ക് മുന്നിലേക്ക്‌ അണഞ്ഞു.ഏവരും ആകാംഷാഭരിതരായി നിന്നു.ശാന്തമായി നിന്നിരുന്ന അവിടം പെട്ടെന്ന് ശബ്ധമുഖരിതമായിത്തി ര്‍ന്നു!സഭാകവാടത്തിലാണ് ബഹളം നടക്കുന്നത്.കാരണം തിരക്കാന്‍ ഭടന്മാര്‍ ആ ദിക്കിലേക്ക് പാഞ്ഞു.എന്നാല്‍ അവരെയെല്ലാം തള്ളിമാറ്റിക്കൊണ്ട്,സുമുഖനായ ഒരു യുവാവ് അകത്തേക്ക്കടന്നു ,വന്നു.എല്ലാരും നോക്കി നില്‍ക്കെ പെട്ടെന്നയാള്‍ ലക്ഷണയുടെ കൈയിലെ പൂ മാല്യം പിടിച്ചുവാങ്ങി സ്വയം തന്റെ കഴുത്തില്‍ അണിഞ്ഞു.എന്നിട്ട് സഭാവാസികളോട് പരിഹാസപുര്‍വം പറഞ്ഞു:
ഇനി നിങ്ങള്‍ക്ക്പിരിഞ്ഞു പോകാം.വിവാഹം അവസാനിച്ചിരിക്കുന്നു.ഇവള്‍ എന്റെ വധുവായിരിക്കുന്നു!

അതുകേട്ട്‌ പ്രകോപിതനായി ദുസ്സാസനന്‍ അവിടേക്ക് പാഞ്ഞടുത്തു.അയാള്‍ക്ക്‌ പുറകില്‍ കര്‍ണ്ണനും എത്തി.അവര്‍ആ യുവാവിനെ തടഞ്ഞുനിര്‍‍ത്തി.കര്‍ണ്ണന്‍ വില്ല് കുലച്ചു!ഉടന്‍ സുയോധനന്‍ മനോനില വീണ്ടെടുത്ത് അവിടേക്ക് കുതിച്ചു ചെന്നുകൊണ്ട് കര്‍ണ്ണനെ തടഞ്ഞുകൊണ്ട്‌ പറഞ്ഞു:

കര്‍ണ്ണാ,അരുതാത്തത് സംഭവിച്ചിരിക്കുന്നു!എങ്കിലും ഇയാള്‍ ആരെന്നരിയട്ടെ.
അത് കേട്ട് യുവാവ് പറഞ്ഞു:

ഞാന്‍ ആരെന്നും എന്തെന്നും വഴിക്കറിയാം.ഞാന്‍ ചെയ്തത് അവിവേകമെങ്കില്‍ എന്നെ ബന്ധിച്ചുകൊള്ളൂ.ധൈര്യം ഉണ്ടെങ്കില്‍ കാണട്ടെ.

അത് കേട്ട് അയാള്‍ക്ക്‌ മുന്നിലേക്ക്‌ കാലുമുയര്‍ത്തിപ്പിടിച്ചു വന്ന ദുസ്സാസനനെ തടഞ്ഞുകൊണ്ട്‌ സുയോധനന്‍ പറഞ്ഞു:

വെറുമൊരു കുമാരനല്ലായിവന്‍.ഇവന്‍ ധൈര്യശാലിതന്നെ!ഇവന്‍ ആരെന്നറിയും വരെ എല്ലാവരും ശാന്തരായിതുടരുക.


അല്‍പ്പനേരം കഴിഞ്ഞപ്പോള്‍ കൊട്ടാര വാതില്‍ക്കല്‍ ഒരു ഞാണൊലി മുഴങ്ങി.ആരോ യുദ്ധത്തിനായി വരുമ്പോലെ.കര്‍ണ്ണനും പടയാളികളും ഉടന്‍ ആയുധങ്ങളുമേന്തി ജാഗരൂകരായി നിലയുറപ്പിച്ചു.വൈകാതെ ഒരു രഥം അങ്കണത്തിലേക്ക് കടന്നു വന്നു.അതില്‍ സുസ്മേരവദനനായി ഇരിക്കുന്ന,ദ്വാരകാധിപനായ കൃഷ്ണനെ കണ്ട്‌ എല്ലാവരും വിസ്മയപ്പെട്ടു.രഥത്തില്‍ നിന്നും പുറത്തേക്ക് ഇറങ്ങിയപാടെ കൃഷ്ണന്‍ പറഞ്ഞു:

സുയോധന,പൊറുക്കണം.ഇവന്‍ എന്റെ ജാംബവതി പുത്രനായ സാംബന്‍ ആണ്.അവിവേകത്തിന് മാപ്പില്ല.എങ്കിലും എനിക്കുവേണ്ടി ഇവനോട് ക്ഷമിക്കണം.ലക്ഷണയെ ഇവന്‍ മോഹിച്ചുപോയിരുന്നു.


സുയോധനന്‍ ഒന്നും പറയാതെ,കര്‍ണ്ണനെയും സഹോദരങ്ങളെയും ഒന്ന് പാളി നോക്കി.ആ മുഖങ്ങളില്‍ സന്തോഷം കളിയാടുന്നു!പിന്നെ ഒട്ടും അമാന്തിക്കാതെ അയാള്‍ സഭാവാസികളോടായി പറഞ്ഞു:

ക്ഷമിക്കുക.വിവാഹകര്‍മ്മം അവസാനിച്ചിരിക്കുന്നു.യഥാവിധി അല്ലെങ്കില്‍ക്കൂടി തുല്യനായ വരനെ മകള്‍ തിരഞ്ഞെടുത്തതായി ഞാന്‍ പ്രഖ്യാപിക്കുന്നു.ഇനി വിരുന്നിനുള്ള ഒരുക്കങ്ങള്‍ നടക്കട്ടെ.

പിന്നീട്‌ അയാള്‍ കൃഷ്ണന് നേര്‍ക്ക്‌ തിരിഞ്ഞുകൊണ്ട് തുടര്‍ന്നു:

ഞാന്‍ ഈ ബന്ധുത്വം അംഗീകരിക്കുന്നു.കുട്ടികളെ അനുഗ്രഹിച്ചാലും.
അവര്‍ കൃഷ്ണനെ പാദനമസ്കാരം ചെയ്തു.

൦൦൦

No comments:

Post a Comment