Wednesday, January 8, 2014

അദ്ധ്യായം-47,നഗ്ന മാറിടങ്ങള്‍ ചൂഴും !!!!!!!!!!

ഏതാനും ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ കൃഷ്ണന്‍ ഹസ്തിനപുരത്തേക്ക് ദൂതു വരുന്ന വിവരം ലഭിച്ചു.അതറിഞ്ഞപ്പോള്‍ കര്‍ണ്ണന്‍ പറഞ്ഞു:

കൃഷ്ണോദ്യമം സഫലമാവില്ലെന്ന് അദേഹത്തിന് തന്നെ അറിയാം.യുദ്ധം ആഗ്രഹിക്കാത്ത ധര്‍മ്മപുത്രരെ,അതിനായി പ്രേരിപ്പിച്ചആളാണ്‌ കൃഷ്ണന്‍.കാരണക്കാരനായ അയാള്‍ സമാധാന ദൌത്യവുമായി വരുന്നത് വിചിത്രം തന്നെ!

അപ്പോള്‍ ഒരു വാല്യക്കാരന്‍ വന്ന് ധൃതരാഷ്ട്രര്‍ സുയോധനനെ കാണാന്‍ ആഗ്രഹിക്കുന്ന വിവരം അറിയിച്ചു.സുയോധനന്‍ പിതൃ സമീപമെത്തി.മഹാരാജാവ് പറഞ്ഞു:

കൃഷ്ണന്‍ പാണ്ഡവ ദൂതുമായി ഇങ്ങോട്ടേക്കു പുരപ്പെട്ടിരിക്കുന്നുവത്രേ!

ഞാന്‍ അറിഞ്ഞിരിക്കുന്നുവച്ഛാ

അയാള്‍ വൃകസ്ഥലിയില്‍ എത്തിയതായാണ് സൂചന.ഇന്നവിടെ തങ്ങി,നാളെ ഇവിടെ എത്തിച്ചേരും.അദ്ദേഹത്തെ വരവേല്‍ക്കാന്‍ വേണ്ട ഏര്‍പ്പാടുകള്‍ ചെയ്യണം. 

സുയോധനന്‍ അച്ഛന്റെ വാക്കുകള്‍ ശിരസ്സാവഹിച്ച് മടങ്ങാന്‍ ഒരുങ്ങുമ്പോള്‍ അദ്ദേഹം പറഞ്ഞു:

നീ ആ കര്‍ണ്ണനെ ഇങ്ങോട്ട് പറഞ്ഞു വിടുക.അയാളെ ചില പ്രത്യേക കാര്യങ്ങള്‍ എല്പ്പിക്കുവാനുണ്ട്.

സുയോധനന്‍ അതും ഏറ്റുകൊണ്ട് പിന്‍വാങ്ങി.കര്‍ണ്ണനെ അച്ഛന്റെ സമീപത്തേക്ക് അയച്ചു.അല്പസമയത്തിനകം തന്നെ കര്‍ണ്ണന്‍ ഉറക്കെ ചിരിച്ചുകൊണ്ട് മടങ്ങിവന്നു.സുയോധനന്റെ അരികില്‍ ഇരുന്ന ശേഷം അയാള്‍ അച്ഛന്റെ  നിര്‍ദ്ദേശങ്ങള്‍ അയാളെ അറിയിച്ചു:

ദുസ്സാസന ഗൃഹമാണ് കൃഷ്ണന് പാര്‍ക്കാന്‍ അച്ഛന്‍ കല്‍പ്പിച്ചിരിക്കുന്നത്.പലതരംആസനങ്ങളും ഭോജ്യങ്ങളും ഒരുക്കണം പോലും.

പിന്നെ നേര്‍ത്ത ചിരിയോടെ ശബ്ദം താഴ്ത്തിക്കൊണ്ട് കര്‍ണ്ണന്‍ തുടര്‍ന്നു:

സ്വര്‍ണ്ണ വര്‍ണ്ണമുള്ളവരും പ്രസവിക്കാത്തതുമായ മനോഹാരികളെ അയാള്‍ക്കായി കരുതണം പോലും!കൃഷ്ണന്‍ വരുന്ന നേരം കല്യാണിമാര്‍ മാറ് മറക്കാതെ ചെന്ന് എതിരെല്‍ക്കയും വേണം!

അയാള്‍ പിന്നെയും ഉറക്കെ ചിരിച്ചു.അതിനിടയില്‍ അയാള്‍ തുടര്‍ന്നു:

കൃഷ്ണന്റെ സ്വഭാവവും താത്പര്യവും നന്നായി അറിയാവുന്ന മഹാരാജാവ് ഇതെല്ലാം എങ്ങിനെ സ്വന്തം മകനോട്‌ പറയും എന്ന ആശങ്കയാലാണ് എന്നെ ഏല്‍പ്പിച്ചത്.ഇനിയുമുണ്ട് കാര്യങ്ങള്‍.അതെല്ലാം വിദുരര്‍ ചെയ്തുകൊള്ളൂമത്രേ!

എന്നിങ്ങനെ പറഞ്ഞുകൊണ്ട് കര്‍ണ്ണന്‍ യാത്ര പറഞ്ഞു പിരിഞ്ഞു.സുയോധനന്‍ കൃഷ്ണനായുള്ള ഒരുക്കങ്ങള്‍ നടത്തുവാന്‍ വേണ്ട നിര്‍ദേശങ്ങള്‍ നല്‍കുമ്പോള്‍ ഭ്രത്യരില്‍ പലരുടെ മുഖത്തും മന്ദഹാസം ഒളിഞ്ഞിരിക്കുന്നത് സുയോധനന്‍ കാണുന്നുണ്ടായിരുന്നു.

പിറ്റേന്ന് രാവിലെ തന്നെ കൃഷ്ണന്‍ ഹസ്തിനപുരത്ത് എത്തിച്ചേര്‍ന്നു.കൊട്ടാരം അദ്ദേഹത്തെ യഥാവിധി സ്വീകരിച്ചു.മധുപര്‍ക്കങ്ങള്‍കൊണ്ട് സത്ക്കരിച്ചു.അനന്തരം അദ്ധേഹം വിദുര ഗൃഹത്തിലേക്ക് തിരിച്ചു.പിന്നീട്‌ കുന്തിയേയും സന്ദര്‍ശിചിട്ടാണ് കൊട്ടാരത്തില്‍ മടങ്ങിയെത്തിയത്!

അപ്പോള്‍ ഉച്ചയൂണിനുള്ള സമയം അടുത്തിരുന്നു.വിശിഷ്ട ഭോജ്യങ്ങള്‍ ഒരുക്കി സുയോധനന്‍ കൃഷ്ണനെ ഭക്ഷണത്തിന്നായി ക്ഷണിച്ചു.അപ്പോള്‍ കൃഷ്ണന്‍ പറഞ്ഞു:

എന്റെ ആഗാമനോദേശം സഫലമായത്തിനു ശേഷം മതി വിരുന്ന്.കൃതാര്‍ത്ഥരായ ദൂതന്മാരാന് ഉണ്ണുകയും പൂജ കൈക്കൊള്ളുകയും ചെയ്യുന്നത്.

ധൃതരാഷ്ട്രര്‍ പറഞ്ഞു:

അങ്ങ് ഈ വിധം അയുക്തം കാണിക്കരുത്.അങ്ങ് കൃതാര്‍ത്ഥനോ,അകൃതാര്‍ത്ഥനോ എന്ന് നോക്കി പൂജിക്കാനാകില്ല.

കൃഷ്ണന്‍ പറഞ്ഞു:

ഞാന്‍ വന്നിരിക്കുന്നത് പാണ്ഡവര്‍ക്ക് അര്‍ഹതപ്പെട്ടതെല്ലാം തിരിച്ചു നല്‍കണമെന്ന് നിര്‍ദ്ദേശിക്കാനാണ്.അത് സാധ്യമാവാതെ എനിക്ക് നിങ്ങളുടെ ഭക്ഷണം സ്വീകരിക്കുക വയ്യ.

അതുകേട്ട് സുയോധനന്‍ പറഞ്ഞു:

ഒരു ദൂതരും ഇപ്രകാരം ഏകപക്ഷീയമായി സംസാരിക്കുന്നത് ഞാന്‍ കേട്ടിട്ടില്ല!മധ്യസ്ഥതയാണ് ദൂത്‌.അങ്ങ് അത് കൈവെടിഞ്ഞ് കല്‍പ്പനകള്‍ പുറപ്പെടുവിക്കുകയാണ്.
 
അപ്പോള്‍ കൃഷ്ണന്‍ കോപത്തോടെ പ്രതികരിച്ചു:

നീ പാണ്ഡവരോട് ശത്രുതയുള്ളവനാണ്.യുദ്ധം ഉണ്ടായാല്‍ ദുര്യോധന,നിന്റെ കാര്യം കഷ്ടത്തിലാവും.ജീവന്‍ തന്നെ നഷ്ട്ടപ്പെടും.

സുയോധനന്‍ അതിന് ഇങ്ങനെ മറുപടി പറഞ്ഞു:

സ്വധര്‍മ്മമാണ് ഞാന്‍ പാലിക്കാന്‍ ശ്രമിക്കുന്നത്.അതിനിടയില്‍ മരിച്ചാലും അത് സ്വര്‍ഗ്യം തന്നെയാണ്.യുദ്ധത്തില്‍ വീരശയനം പ്രാപിച്ചാലും ഞാന്‍ ശത്രുക്കളെ വനങ്ങുമെന്നു കരുതേണ്ട.ഞാന്‍ ജീവിച്ചിരിക്കുന്നിടത്തോളം ഇതൊന്നും പാണ്ഡവര്‍ക്ക് ലഭിക്കുകയില്ല.

സുയോധനന്റെ വാക്കുകള്‍ കൃഷ്ണനെ ചൊടിപ്പിച്ചു.ക്രോധവ്യാകുല ദൃഷ്ടിയായി അയാള്‍ പറഞ്ഞു:

കുരുസംസത്തില്‍,നീ വീരശയനം നേടുകതന്നെ ചെയ്യും.യോഗ്യന്മാരായ പാണ്ഡവര്‍ വിജയം നേടും.വക്രബുദ്ധിയായ നീ കൊല്ലപ്പെടും.

അത് കേട്ട് തന്റെ ഇരിപ്പിടത്തില്‍ നിന്നും ചാടിയെഴുന്നേറ്റ്,നിശബ്ധനായി പുറത്തേക്ക് നടന്നു.

൦൦൦




No comments:

Post a Comment