Monday, January 27, 2014

അദ്ധ്യായം-58,ശരശയ്യയില്‍

പത്താം നാളിലെ യുദ്ധം ആരംഭിക്കുമ്പോള്‍ തന്നെ പാണ്ഡവര്‍ ശിഖണ്ഡിയെ ഭീക്ഷ്മര്‍ക്ക് നേര്‍ നിര്‍ത്തി.അര്‍ജുനനും അഭിമന്യുവും സാത്യകിയും ദ്രൌപതീ പുത്രന്മാരും ശിഖണ്ഡിയുടെ രക്ഷക്കായി അണിനിരന്നിരുന്നു.അതുകണ്ട് ദുസ്സാസനന്‍ സുയോധനനോട്‌ പറഞ്ഞു:

ഈ യുദ്ധത്തില്‍ തന്നെ ജയിക്കേണ്ട വിധം ഇന്നലെ പിതാമഹന്‍ പാണ്ഡവര്‍ക്ക് പറഞ്ഞു കൊടുത്തുവെന്ന് കേട്ടത് സത്യമാണെന്ന് തോന്നുന്നു.ആണും പെണ്ണുമല്ലാത്ത ശിഖണ്ഡിയെ അവര്‍ മുന്നിര്‍ത്തുന്നത് അതുകൊണ്ടാണ്.
 
സുയോധനന്‍ ഒന്നും മറുപടി പറഞ്ഞില്ല.സഹായികള്‍ എപ്പോള്‍ വേണമെങ്കിലും വൈരികള്‍ ആവാമെന്ന് അയാള്‍ പ്രതീക്ഷിച്ചിരുന്നതാണ്!സുയോധനന്‍ മറുപടിയൊന്നും പറയുന്നില്ലെന്നു കണ്ടു ദുസ്സാസനന്‍ ഭീക്ഷ്മരുടെ അരികിലേക്ക് പോയി.ചെന്നപാടെ അയാള്‍ അര്‍ജുനനെ തടയാന്‍ ശ്രമിച്ചു.ദുസ്സാസനന്റെ ആക്രമത്തില്‍ ആദ്യം പരിക്കേറ്റത് കൃഷ്ണനാണ്!അതില്‍ കോപം പുണ്ട അര്‍ജുനന്‍ ദുസ്സാസനനുനേര്‍ക്ക്‌ ആക്രമണം അഴിച്ചുവിട്ടു! എന്നാല്‍ അതിനെ സാഹസികമായി പ്രതിരോധിച്ചുകൊണ്ട്  ദുസ്സാസനന്‍ അര്‍ജുനന്റെ നെറ്റിത്തടം അമ്പെയ്തു മുറിച്ചു!

അപമാനിതനായ അര്‍ജുനന്‍  ചൊടിച്ചുകൊണ്ടു ദുസ്സാസനനെ ക്രീഡിക്കാന്‍ തുടങ്ങി.അര്‍ജുനന്റെ വിക്രമത്തിന് മുന്‍പില്‍ അധികനേരം പിടിച്ചു നില്‍ക്കാന്‍ ദുസ്സാസ്സനന് ആയില്ല.അയാളെ സഹായിക്കാന്‍ സുയോധനന്‍ ഓടിയണഞ്ഞപ്പോഴേക്കും അര്‍ജുന ശരമേറ്റ് ദുസ്സാസനന്‍ വീണിരുന്നു!അതോടെ അര്‍ജുനന്‍ വീണ്ടും ഭീക്ഷ്മര്‍ക്ക്നേരെ തിരിഞ്ഞു.ആസമയം സുയോധനന്‍ ദുസ്സാസനനെ താങ്ങിയെടുത്ത് സ്വന്തം തേരിലേറ്റി സിബിരത്തിലേക്ക് കൊണ്ടുവന്നു.

അനുജനെയും ശുശ്രുഷിച്ചുകൊണ്ട് സുയോധനന്‍ ഉച്ചവരെ ശിബിരത്തില്‍ തന്നെയിരുന്നു.ഭീക്ഷ്മര്‍ നന്നായി പോരാടുന്നുണ്ട് എന്ന വാര്‍ത്ത അയാളെ തെല്ലും സന്തോഷിപ്പിച്ചില്ല!മധ്യാഹ്നത്തോടെ  ദുസ്സാസനന്‍ മയക്കം വിട്ട് എഴുന്നേറ്റു.അവനെ അവിടെത്തന്നെ വിശ്രമിക്കാന്‍ അനുവദിച്ചുകൊണ്ട് സുയോധനന്‍ അടര്‍ക്കളത്തിലേക്ക് നടന്നു.
 
ശിഖണ്ഡിയെ അര്‍ജുനന്‍ തന്റെ തേരിനു മുന്നില്‍ നിര്‍ത്തി ഭീക്ഷ്മരോടുള്ള പോരാട്ടം തുടരുകയാണ്.വിരാടനും ദ്രുപദനും ധൃഷ്ടദ്യുമ്നനും പാണ്ഡവസംഘത്തിലുണ്ട്.ഭീക്ഷ്മരേ കാത്തുകൊണ്ട് ദ്രോണരും ശല്യരും കൃതവര്‍മ്മാവും ഉണ്ടായിരുന്നുവെങ്കിലും പാണ്ഡവര്‍ ഭീക്ഷ്മരേമാത്രം ലക്‌ഷ്യം വച്ചു!ശിഖണ്ഡിയില്‍ നിന്നും ഒഴിയാനുള്ള ശ്രമത്തിനിടയില്‍ ഭീക്ഷ്മരുടെ തേരും വില്ലും അര്‍ജുനന്‍ തകര്‍ത്തു.അധികം വൈകാതെ അര്‍ജുന ശരങ്ങള്‍ പിതാമഹന്റെ പടച്ചട്ട കീറിമുറിച്ചു!അപ്പോള്‍ ഭീക്ഷ്മരുടെ നെഞ്ചില്‍ ശിഖണ്ഡി ഒന്‍പതു ശരങ്ങള്‍ ഒന്നിച്ചെയ്തു!അതോടെ നിലത്തേക്കു വീഴാന്‍ തുടങ്ങിയ അദ്ധേഹത്തെ,ഗാണ്ഡിവം തൊടുത്ത് അര്‍ജുനന്‍ നില തെറ്റിച്ചു.പുറം,ശരങ്ങള്‍ കൊണ്ട് മൂടിയ ഭീക്ഷ്മര്‍ താഴ്ന്ന്,തളര്‍ന്ന് കിഴക്കോട്ടു തലയായി രണഭുമിയിലേക്ക് വീണു.

സുര്യന്‍ അസ്തമിക്കാന്‍ ഇനിയും സമയമുണ്ടെങ്കിലും ഇരുപക്ഷവും സ്വമേധയാ യുദ്ധം നിര്‍ത്തിവച്ചു.ഭൂസ്പര്‍ശമേല്ക്കാതെ ശരതല്‍പ്പത്തില്‍ കിടക്കുന്ന പിതാമഹന് ചുറ്റും എല്ലാവരും ഖിന്നരായി നിലകൊണ്ടു.എന്നാല്‍ സുയോധനന്‍ മാറിനിന്നതെയുള്ളു.തന്നെ വീഴ്ത്താനുള്ള ഉപായം പറഞ്ഞുകൊടുത്ത ഭീക്ഷ്മരേ ആണും പെണ്ണും കെട്ട ശിഖണ്ഡിക്ക് തുല്യമായെ അയാള്‍ക്ക് കാണാനായുള്ളു.അര്‍ജുനനും അതില്‍ വ്യെത്യസ്തനല്ല!
 
 ഭീക്ഷ്മരുടെ വിഴ്ച്ച എല്ലാവരെയും വേദനിപ്പിച്ചു.എന്നാല്‍ പാണ്ഡവരുടെ ദുഃഖം പരിഹാസ്യമായിത്തോന്നി സുയോധനന്.അവര്‍ എപ്പോഴും പിതാമഹന് ചുറ്റും ഉണ്ടായിരുന്നു.അതിനാല്‍ സുയോധനന്‍ അങ്ങോട്ടുപോവാതെ അദേഹത്തിന് വേണ്ട വൈദ്യ സുശ്രുഷകള്‍ ചെയ്യാന്‍ ഏര്‍പ്പാടാക്കിക്കൊണ്ട് അയാള്‍ ശിബീരത്തിലേക്ക് മടങ്ങി.
 
ഭീക്ഷ്മരുടെ വീഴ്ച്ച വലിയൊരു ആഘാതമാണെങ്കിലും യുദ്ധം തുടരേണ്ടതുണ്ട്.ഇനി കര്‍ണ്ണനെ സേനാപതിയാക്കണം.അതിനായി രാത്രി കര്‍ണ്ണനെ തേടി സുയോധനന്‍ അയാളുടെ കൊട്ടാരത്തില്‍ ചെന്നു.എന്നാല്‍ കര്‍ണ്ണന്‍ അവിടെ ഇല്ലായിരുന്നു!അയാള്‍ എവിടെപ്പോയെന്ന് വാല്യക്കാര്‍ക്കും അറിയില്ലായിരുന്നു.അല്‍പനേരം കാത്തുനിന്നപ്പോള്‍ കര്‍ണ്ണന്‍ എത്തി. എവിടെ ആയിരുന്നുവെന്നു തിരക്കിയപ്പോള്‍ കര്‍ണ്ണന്‍ പറഞ്ഞു:

പിതാമഹന്റെ അരികിലായിരുന്നു,ശരശയ്യാവലംബിയായ ആ മഹാന് മുന്‍പില്‍

എത്രമാത്രം ഭത്സനങ്ങള്‍ ഭീക്ഷ്മരില്‍ നിന്നും ഉണ്ടായിട്ടുണ്ട്.എന്നിട്ടും......!സുയോധനന്‍ കര്‍ണ്ണനെ ഗാഠം പുണര്‍ന്നു!

൦൦൦

 
 
 


No comments:

Post a Comment