Monday, March 18, 2013

അധ്യായം-എട്ട്

 അധ്യായം-എട്ട്
ധര്‍മപുത്രരുടെ ആഞ്ജയനുസരിച്ച് എല്ലാവരും അസ്തമയത്തിനു മുന്‍പേ പ്രമാണകോടിയില്‍ നിന്നും യാത്ര തിരിച്ചു.ധര്‍മപുത്രര്‍ ഒഴികെ ഉള്ളവരെല്ലാം മദ്യ ലഹരിയില്‍ ആയിരുന്നു!രാജകുമാരന്‍മാര്‍ക്കൊത്തു ആഘോഷിക്കാന്‍ കിട്ടിയ അവസരം ഭൃത്യന്മാറം പാഴാക്കിയില്ല.മദ്യത്തിന്‍റെ ആലസ്യത്തില്‍ എല്ലാവരും പരസ്പരം മറന്നിരുന്നു.ആരും ആരെയും തിരക്കിയില്ല.ആര്‍ക്കുവേണ്ടിയും കാത്തു നിന്നുമില്ല.ഓരോരുത്തരും മയക്കം നിറഞ്ഞ കണ്ണുകളും തളര്‍ന്ന ശരിരങ്ങളുമായി തെരുകളില്‍ കരേറി.അതുകൊണ്ട് തന്നെ ഭീമന്‍ തങ്ങളുടെ കൂടെ ഇല്ലാതിരുന്ന വിവരം ആരും ശ്രദ്ധിച്ചില്ല.
തിരിച്ചെത്തിയവരുടെ കുട്ടത്തില്‍ ഭീമനെ കാണാഞ്ഞ് കുന്തി പരിഭ്രമിച്ചപ്പോള്‍ മാത്രമാണ് അയാളുടെ തിരോധാനത്തെപ്പറ്റി എല്ലാവരും അറിഞ്ഞത് തന്നെ!

അവന്‍ ദുര്യോധനന് ഒപ്പം ആയിരുന്നു.അവരുടെ കൂടെ കാണുമെന്ന് കരുതി 

ധര്‍മപുത്രര്‍ അമ്മയെ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചു.പിന്നെ തിടുക്കപ്പെട്ട് സുയോധനന്‍ന്‍റെ അടുത്തെത്തി.സുയോധനന്‍ ഉറക്കത്തിനുള്ള പുറപ്പാടിലായിരുന്നു.എങ്കിലും ജേഷ്ഠനെ കണ്ട് അയാള്‍ എഴുന്നേറ്റ് വന്ദിച്ചു.ഭീമനെ കാണാനില്ലെന്ന വാര്‍ത്ത അയാളെ സ്തബ്ധനാക്കി.നടന്ന കാര്യങ്ങളെല്ലാം അയാള്‍ ധര്‍മപുത്രറോട് വിവരിച്ചു.ധര്‍മപുത്രര്‍ അത് വിശ്വസിച്ചില്ല.സുയോധനനെ രൂക്ഷമായൊന്നു നോക്കിക്കൊണ്ട് അയാള്‍ പുറത്തേക്ക് നടന്നു.

എട്ടാം ദിവസമാണ് ഭീമന്‍ കൊട്ടാരത്തില്‍ തിരിച്ചെത്തിയത്!അപ്പോഴേക്കും കൊട്ടാരത്തില്‍ പല കഥകളും പ്രചരിച്ചുകഴിഞ്ഞിരുന്നു!നാട് മുഴുവന്‍ ഭീമനെ തിരക്കി സുയോധനനും അലഞ്ഞിരുന്നു.എന്നിട്ടും കൌരവര്‍ സംശയത്തിന്‍റെ മുള്‍മുനയില്‍ നിന്നു!അതുകൊണ്ട് ഭീമന്‍ തിരിച്ചെത്തിയതില്‍ ഏറെ ആശ്വസിച്ചത് സുയോധനനാണ്!
എന്നാല്‍  കാര്യങ്ങള്‍ അവിടംകൊണ്ടു അവസാനിച്ചില്ല.ഭീമന്‍ എല്ലാവരോടും പറഞ്ഞത് സുയോധനന്‍ തന്നെ ചതിച്ച് പുഴയില്‍ താഴ്ത്തി എന്നാണ്.അത് കേള്‍ക്കെ ധര്‍മപുത്രര്‍ പറഞ്ഞു;

നീ ഇക്കാര്യം അധികം പേരോട് പറയണ്ട.ഇനി നാം ഓരോരുത്തരും കരുതി നടക്കണം

വിദുരര്‍ ഭീമനെ ഇങ്ങിനെ ഉപദേശിച്ചു;

നീ രക്ഷപ്പെട്ടതറിഞ്ഞു ദുര്യോധനന്‍ കുടുതല്‍ കോപിഷ്ഠനും വൈരാഗ്യബുദ്ധിയും ആയിരിക്കയാണ്.ഏതു വിധേനയും അവന്‍ നിങ്ങളെ വകവരുത്താം.കരുതി പെരുമാറുക.

അന്തപ്പുരവര്‍ത്തമാനങ്ങളില്‍ നിന്നും സുയോധനന്‍ ഇതെല്ലാം അറിയുന്നുണ്ടായിരുന്നു.തങ്ങളുടെ ഭാഗത്ത് നിന്നും അതുകൊണ്ട് തന്നെ ഒരു വീഴ്ചയും വരാതിക്കാന്‍ നോക്കണമെന്ന് അയാള്‍ അനുജന്മാരെ ഉപദേശിച്ചു.അവര്‍ അത് അനുസരിച്ചു.മറ്റു കുഴപ്പങ്ങള്‍ ഒന്നും കുടാതെ ദിവസങ്ങള്‍ കടന്നുപോയി.വൈകാതെ ഉണ്ണികള്‍ പാണ്ഡവരുമായി അടുത്തു തുടങ്ങി.

ഒരുദിവസം ധൃതരാഷ്ട്രര്‍ ഗുരുഭൂതരെ വിളിച്ചിരുത്തിക്കൊണ്ട് പറഞ്ഞു;

ഉണ്ണികള്‍ക്ക് കളികളില്‍ മാത്രമാണ് കമ്പം.രാജധര്‍മപ്രകാരം കൈയാളെണ്ടുന്ന വിദ്യകള്‍ക്ക് സമയമായി.അതിനാല്‍ ധനുര്‍വേദത്തില്‍ പ്രാഥമികജ്ഞാനം നല്‍കാന്‍ പറ്റിയ ഒരാളെ കണ്ടെത്തേണ്ടിയിരിക്കുന്നു.

അല്‍പനേരം ചിന്തിച്ചിട്ട് വിദുരര്‍ പറഞ്ഞു;

അതിനു ഏറെ അന്വേഷണം എന്തിന്? കൊട്ടാരത്തില്‍ തന്നെ ഉണ്ടല്ലോ വേദശാസ്ത്ര പരാഗതര്‍.
ഭീഷ്മരും മഹാരാജാവും കുടുതല്‍ ശ്രദ്ധാലുക്കളായി. വിദുരര്‍ തുടര്‍ന്നു;
ഞാന്‍ ഉദ്യേശിക്കുന്നത് കൃപരാണ്‌.ഗൌതമ പുത്രനും,ശിഷ്യനുമായ കൃപര്‍.
മഹാരാജാവിന്‍റെ ഉള്ളം തെളിഞ്ഞു.ആ മുഖത്ത് പുഞ്ചിരി വിടര്‍ന്നു.
ഓ,ഞാനെന്തേ ഇക്കാര്യം ഓര്‍ത്തില്ല!കൃപരോളം പോന്നവര്‍ ആരുണ്ട്‌ വേറെ?ഉടന്‍ അദ്ദേഹത്തെ വിവരം അറിയിക്കുക.ഭീഷ്മരും രാജാവിന്‍റെ അഭിപ്രായം ശരിവച്ചു.
വാര്‍ത്തയറിഞ്ഞ് ഏവരും സന്തോഷിച്ചു!കളികാനുള്ള സമയം കുറയുന്നതില്‍ ചിലര്‍ മാത്രം ദുഖിച്ചു!
പിറ്റേന്ന് പുലര്‍ച്ചക്ക്   പരിശിലനത്തിനായി ഉണ്ണികള്‍ രാജാങ്കണത്തിലേക്ക് ആനയിക്കപ്പെട്ടു.വിദുരരും ഭീഷ്മരും മഹാരാജാവും അവിടെ ഉപവിഷ്ടരാ യി.

അല്‍പസമയം കഴിയവേ ഒറ്റ കുതിരയെ പുട്ടിയ തേരില്‍ കൃപര്‍ അവര്‍ക്ക് മുന്‍പിലേക്ക് കടന്നുവന്നു.കുമാരന്മാ അദ്ദേഹത്തെ താണ് തൊഴുതു.തേരില്‍ നിന്നും ഇറങ്ങിയ കൃപര്‍ നേരെ ഭിഷ്മരുടെ അരികിലെത്തി അഭിവാദ്യം ചെയ്തുകൊണ്ട് പറഞ്ഞു;

മഹാനുഭാവാ,വില്ലാളിവീരനായ അങ്ങുള്ളപ്പോള്‍ ഈ ദൌത്യം എന്തിനെന്നെ ഏല്‍പ്പിച്ചു?മഹാസാഗരമെങ്ങു,ഈ കാട്ടരുവിയെങ്ങ്!

ഭിഷ്മര്‍ കൃപരെ ആലിംഗനം ചെയ്തുകൊണ്ട് ഒന്ന് പുഞ്ചിരിക്കുക മാത്രം ചെയ്തു.അപ്പോള്‍ മഹാരാജാവ് പറഞ്ഞു;

താങ്കള്‍ പറഞ്ഞത് ശരിയാണ്.പക്ഷെ  രാജ്യഭരണ തിരക്കുകളുടെ കൂടെ ഈ ഭാരം കുടി ഏല്‍പ്പിച്ചാല്‍?

ഒന്ന് നിര്‍ത്തിയിട്ട്‌ അദ്ദേഹം തുടര്‍ന്നു;

ഇന്നുമുതല്‍ താങ്കള്‍ ഉണ്ണികള്‍ക്ക് ഗുരുവാണ്.എല്ലാവരേയും സമമായി കാണുക എന്നതാണല്ലോ ഗുരുധര്‍മം.താങ്കള്‍ ഏവരെയും അതുപോലെ കരുതി അഭ്യസിപ്പിച്ചാലും.

ആചാര  പ്രകാരം ഏവരെയും വന്ദിച്ചുകൊണ്ട് കൃപര്‍ വില്ലില്‍ ഞാന്‍ വലിച്ചു കെട്ടി.അതില്‍ ആഞ്ഞു വലിച്ച്‌ ധ്വനി ഉണ്ടാക്കികൊണ്ട് കുമാരന്മാര്‍ക്ക് അരികിലേക്ക് നടന്നു.ഉണ്ണികള്‍ ധനുര്‍വേദത്തിനോപ്പം അനുസരണയുടെയും പാഠങ്ങള്‍ പഠിച്ചു തുടങ്ങി!

No comments:

Post a Comment