Tuesday, October 29, 2013

അദ്ധ്യായം-28,സ്വയംവര മണ്ഡപത്തില്‍

അദ്ധ്യായം-28,
കര്‍ണ്ണനോടൊപ്പം കാശിരാജ്യത്തേക്ക് പോകുമ്പോള്‍ സുയോധനന്‍ പതിവിലും നന്നായി അണിഞ്ഞൊരുങ്ങിയിരുന്നു.സ്വര്‍ണ്ണനുലുകള്‍ ഇഴപാകിയ ഉത്തരിയവും രത്നകിരീടവും വൈടുര്യം പതിപ്പിച്ച കങ്കണങ്ങളും മാലകളും അയാളെ കുടുതല്‍ സുന്ദരന്‍ ആക്കിയിരുന്നു.വെളുത്ത കുതിരകളെ പുട്ടിയ തേരില്‍ കര്‍ണ്ണനൊപ്പം അയാള്‍ തല ഉയര്‍ത്തിപ്പിടിച്ചുതന്നെയിരുന്നു.കൌരവരില്‍ മുത്തവനായ താന്‍ വിവാഹിതനാവാന്‍ പോകുന്നു!

അലങ്കാരങ്ങള്‍ കൊണ്ട് വര്‍ണ്ണശബളമായിരുന്നു കാശി രാജാങ്കണം.മുത്തുക്കുടകള്‍  സപ്തവര്‍ണ്ണങ്ങള്‍ വാരിത്തുകുന്ന കൂടാരങ്ങള്‍ .നെറ്റിപ്പട്ടം ചാര്‍ത്തിയ ഗജവീരന്മാരുടെ അകമ്പടിയോടെയാണ്,സ്വയംവരത്തിനെത്തിയ ഓരോരുത്തരും സ്വികരിക്കപ്പെട്ടത്‌.താലങ്ങള്‍ ഏന്തിയ കന്യകമാര്‍ നിലാവൊത്ത പുഞ്ചിരി പൊഴിച്ചുകൊണ്ട്‌ അതിഥികളെ ആനയിച്ച്അര്‍ഹതപ്പെട്ട ഇരിപ്പിടങ്ങള്‍ നല്കീ ആദരിച്ചുകൊണ്ടിരുന്നു.താന്‍ വിചാരിച്ചിരുന്നതിലും ഗംഭിര സ്വികരണമാണ് സുയോധനനു ലഭിച്ചത്.ആലവട്ടങ്ങള്‍ വീശി,നെറ്റിയില്‍ കുങ്കുമം ചാര്‍ത്തി,മധുരം നല്‍കി,താളവൃന്ദങ്ങളോടെ സുയോധനന്‍ സ്വയംവര മണ്ഡപത്തിലേക്ക് ആനയിക്കപ്പെട്ടു.




സുയോധനന്‍ കടന്നു ചെല്ലുമ്പോള്‍ സഭാമണ്ഡപത്തില്‍ ഉപവിഷ്ടരായിരുന്ന രാജകുമാരന്മാര്‍ ആദരവോടെ എഴുന്നേറ്റു നിന്ന് അയാളെ വന്ദിച്ചു.അത് സുയോധനനെ അതിശയിപ്പിക്കാതിരുന്നില്ല .തന്റെ ഖ്യാതി ഇത്രത്തോളം സമ്പന്നമാണല്ലോ എന്നയാള്‍ അഭിമാനത്തോടെ ഓര്‍ത്തു.അപ്പോള്‍ കര്‍ണ്ണന്‍ അയാളോട് പറഞ്ഞു:

നോക്ക് സുയോധനാ.രാജകുമാരി നിനക്കുള്ളതാണെന്ന് ഉറപ്പിച്ചിരിക്കുന്നു ഇവര്‍ .

സ്വയംവരത്തിനുള്ള സമയമടുത്തു.മംഗള കാഹളം മുഴങ്ങി.രാജകുമാരന്മാര്‍ ആകാംക്ഷാഭരിതരായി വിവാഹ മണ്ഡപത്തിലേക്ക് ഉറ്റുനോക്കിയിരിക്കെ,തിരശ്ശീല വകഞ്ഞുമാറ്റിക്കൊണ്ട് ആദ്യം കാശി മഹാരാജാവ് പ്രത്യക്ഷനായി.സദസ്സ് ഒന്നടങ്കം എഴുന്നേറ്റുനിന്നു.എല്ലാവരെയും നോക്കി പുഞ്ചി രിച്ചുകൊണ്ട് അദ്ധേഹം പ്രഖ്യാപിച്ചു:

എന്റെ ഏകമകള്‍ ഭാനുമതിയുടെ വിവാഹത്തിനായി എത്തിചേര്‍ന്നിരിക്കുന്ന പ്രിയമുള്ളവരേ നിങ്ങള്‍ക്ക് ഹൃദ്യമായ സ്വാഗതം.മത്സരങ്ങളോ,പരിക്ഷണങ്ങളോ ഇല്ലാതെയാണ് ഈ മംഗളകര്‍മ്മം സംഘടിപ്പിക്കപ്പെട്ടിരിക്കുന്നത്.എന്റെ മകള്‍ ,അവള്‍ക്കിഷ്ടമുള്ള ജിവിത പങ്കാളിയെ നിങ്ങളില്‍ നിന്നും തിരഞ്ഞെടുക്കും.വംശ ശുദ്ധിയോ,സമ്പത്തോ ഒന്നും ഞങ്ങള്‍ പരിഗണിക്കുന്നതല്ല.പൌരുഷമാണ്,പുരുഷത്വം ആണ് പ്രധാനം.നിങ്ങള്‍ക്കായി ഞാന്‍ എന്റെ മകളെ ക്ഷണിക്കുകയാണ്.

രാജാവിന്റെ നിര്‍ദേശത്തെത്തുടര്‍ന്ന് അല്‍പ്പ സമയത്തിനകം തന്നെ,ദീപയഷ്ടികളാല്‍ താലവൃന്ദ മൊരുക്കി കന്യകമാര്‍ സഭാ മണ്ഡപത്തില്‍ പ്രത്യക്ഷപ്പെട്ടു.അവര്‍ക്ക് പിറകില്‍ നമ്രശിരസ്കയാ യി,മുടുപടമണിഞ്,സര്‍വാഭരണവിഭുഷിതയായി,രാജകന്യ ഭാനുമതി വേദിയിലേക്കെത്തി.അവളുടെ അഭൌമമായ സൌന്ദര്യവും സുഗന്ധവും സദസ്സിനെ പരിപൂര്‍ണ്ണ നിശബ്ദമാക്കി.അപ്പോള്‍ എല്ലാവരെയും പരിചയപ്പെടുത്തിക്കൊണ്ടുള്ള പ്രഘോഷണം മുഴങ്ങി.

സുയോധന നാമം കേട്ടതോടെ,അതുവരെ നമ്രശിരസ്കയായി നിന്നിരുന്ന അവള്‍ മെല്ലെ ശിരസ്സുയര്‍ത്തി അയാളെ നോക്കി.ഏതോ വെളിച്ചം അവളുടെ കണ്ണില്‍ നിന്നും തന്നിലേക്ക് പ്രവഹിക്കുന്നതായി അയാള്‍ക്ക്‌ തോന്നി.അജ്ഞാതമായ ഒരു വികാരത്തിന്റെ സ്പന്ദനം അയാളെ കോരിത്തരിപ്പിച്ചു.അയാള്‍ നിര്‍ന്നിമേഷനായി അവളെത്തന്നെ നോക്കിയിരുന്നു.അതിനെല്ലാം സാക്ഷ്യംവഹിച്ചുകൊണ്ടു കര്‍ണ്ണനും സുയോധനന് അരികില്‍ത്തന്നെയിരുന്നു!

പരിചയപ്പെടുത്തലുകള്‍ അവസാനിച്ചപ്പോള്‍ ഇഷ്ടവരനെ തിരഞ്ഞെടുക്കുവാനുള്ള മുഹുര്‍ത്തം അറിയിച്ചുക്കൊണ്ട് ശoഖൊലി മുഴങ്ങി.പൂനുല്‍ധാരികള്‍ ഹോമകുണ്ഡത്തില്‍ അഗ്നിപ്രവേശം നടത്തി.മംഗള ധ്വനികളുടെ അകമ്പടിയോടെ നമ്രമുഖിയായ ഭാനുമതി പതുക്കെ സഭാമണ്ഡലം വിട്ട്‌ താഴേക്കിറങ്ങി.പ്രതിശ്രുത വരന്മാര്‍ എഴുന്നേറ്റുനിന്നു.അവര്‍ക്കുമുന്നിലുടെ,വിവാഹ മാല്യവുമായി ഭാനുമതി മെല്ലെ നടന്നു.സുയോധനന്റെ മുന്‍പില്‍ വന്നതും അവള്‍ നിന്നു .തന്റെ കൈയ്യിലെ പുമാല മെല്ലെ അയാളുടെ ശിരസ്സില്‍ ചാര്‍ത്തി.അതോടെ വാദ്യഘോഷാദികള്‍ ഉച്ചത്തിലായി.

ഉടന്‍ തന്നെ,നിറഞ്ഞ പുഞ്ചിരിയുമായി കാശിരാജന്‍ അവിടേക്ക് നടന്നു വന്നു.അവരുടെ കൈകള്‍ ചേര്‍ത്തുപിടിച്ചുകൊണ്ടു മണ്ഡപത്തിലേക്ക് ആനയിച്ചു.ആചാരപ്രകാരം സുയോധനന്‍ താലിചാര്‍ത്തി.കാണികള്‍ പുഷ്പാര്‍ച്ചനയോടെ അവരെ ആശിര്‍വദിച്ചു.

വിരുന്നുസല്കാരത്തിനു ശേഷം പത്നീ സമേതനായി മടക്കയാത്ര ആരംഭിച്ചു.അവരെയും വഹിച്ചുകൊണ്ട് രഥം മുന്നോട്ടു നീങ്ങി.പുറകിലെ തേരില്‍ കര്‍ണ്ണന്‍ കരേറി.  

൦൦൦











Sunday, October 27, 2013

അധ്യായം-27,പെണ്ണ് വേണോ?


അധ്യായം-27
അച്ഛനെ മുന്‍നിര്‍ത്തി സുയോധനന്‍ ഭരണം തുടര്‍ന്നു.ഒരുദിനം കാശി രാജ്യത്തുനിന്നും ഒരു ദുതന്‍ ഹസ്തിനപുരത്തെത്തി.ആചാരമര്യാദകളോടെ കൊട്ടാരം അയാളെ വരവേറ്റു.മഹാരാജാവിനെയും മറ്റ് സഭാവാസികളെയും വണങ്ങിക്കൊണ്ട് അയാള്‍ ഉണര്‍ത്തിച്ചു:

കാശി രാജന്റെ പ്രിയപുത്രി ഭാനുമതിയുടെ സ്വയംവരം കുറിക്കപ്പെട്ടിരിക്കുന്ന വിവരം സന്തോഷപുര്‍വ്വം നിങ്ങളെ അറിയിക്കുന്നു.

പിന്നെ അയാള്‍ ധൃതരാഷ്ട്രരുടെ സമിപം വന്ന്‌ ,സുയോധനനെ ഒന്നിടങ്കണ്ണിട്ട് നോക്കിക്കൊണ്ട്‌ മഹാരാജാവിനോട്‌ പറഞ്ഞു:

അങ്ങയുടെ മുത്രപുത്രനുമായുള്ള ബന്ധം അവിടെ ആഗ്രഹിക്കുന്നുണ്ട്.

അപ്പോള്‍ ധൃതരാഷ്ട്രര്‍ ചോദിച്ചു:

പിന്നെയെന്തിന് സ്വയംവരം?

രാജകുമാരിയുടെ ആഗ്രഹം അതാണ്‌.രാജന്‍ അതിനു വഴങ്ങുന്നുവെന്നു മാത്രം

അവരുടെ സംസാരം കേട്ട സുയോധനന്‍ ഒട്ടൊരു നാണത്തോടെ അവിടം വിട്ടു.കര്‍ണ്ണന്‍ വിവരം അറിഞ്ഞതോടെ ഓടിവന്ന്,അയാളെ കെട്ടിപ്പിടിച്ചുകൊണ്ട് പറഞ്ഞു:

നിന്റെ കീര്‍ത്തി എല്ലായിടത്തും വ്യാപിച്ചിരിക്കുന്നു.ധീരനായ നിന്നെ സ്വികരിക്കുന്നതിന്‌ സുന്ദരിമാര്‍ ഏറെ ഉണ്ടാവും.നിയോഗം കാശി രാജകുമാരിയുമായെങ്കില്‍ അങ്ങിനെ നടക്കട്ടെ.

കര്‍ണ്ണന്റെ സന്തോഷം പങ്കിട്ടുകൊണ്ട് സുയോധനന്‍ പറഞ്ഞു:

രാജ്യഭരണം കുറേക്കുടി ഭദ്രമായത്തിനു ശേഷമേ ഞാന്‍ വിവാഹം ആഗ്രഹിക്കുന്നുള്ളൂ.

കര്‍ണ്ണന്‍ ചോദിച്ചു:

രാജ്യം ഭദ്രമല്ലെന്ന് ആരാണ് പറഞ്ഞത്?പ്രജകള്‍ നിന്റെ ഭരണത്തെ വാഴ്ത്തുന്നു.ഇനിയും അക്കാര്യത്തില്‍ സംശയം വേണ്ടാ സുയോധനാ.

എങ്കിലും സുയോധനന്‍ സംശയഗ്രസ്തനായി.അയാള്‍ ചോദിച്ചു:

വിവാഹം, ഭരണത്തിലുള്ള ശ്രദ്ധ കുറക്കില്ലേ?

കര്‍ണ്ണന്‍ അതുകേട്ട്‌ ചിരിച്ചു.

അങ്ങ് വിവാഹത്തെ എന്തിന് ഭയപ്പെടണം?അന്ധനായിട്ടുപോലും അങ്ങയുടെ അച്ഛന് അത് സാധിച്ചില്ലേ?പാണ്ഡവരെ നോക്കു,അഞ്ചുപേര്‍ക്കും കുടി ഒരാളല്ലേ ഉള്ളൂ.

പിന്നെ സുയോധനന് അടുത്തുവന്നു ആ കണ്ണുകളില്‍ നോക്കിക്കൊണ്ട്‌ തുടര്‍ന്നു:

എനിക്കറിയാം നിന്റെ ഭയം എന്തെന്ന്.സ്വയംവര മണ്ഡപത്തില്‍ നീ പിന്തള്ളപ്പെടുമോയെന്ന്.അല്ലെ?

സുയോധനന്‍ മറുപടിയൊന്നും പറഞ്ഞില്ല.കര്‍ണ്ണന്‍ അയാളുടെ ഇരു കൈകളും കൂ ട്ടിപ്പിടിച്ചുകൊണ്ട് പറഞ്ഞു:

അങ്ങിനെ ഒരിക്കലുംസംഭവിക്കില്ല.ഗുണവാനായ നിന്നെ ഇതു സ്ത്രിക്ക്‌ ഉപേക്ഷിക്കാനാവും?

സുയോധനന്‍ അപ്പോള്‍ ദ്രൌപതീ സ്വയംവരം ഓര്‍ത്തു.അരങ്ങില്‍ നിന്നും അപമാനിതനായി ഇറങ്ങി പോരേണ്ടിവന്ന കര്‍ണന്റെ മുഖം അയാളില്‍ തെളിഞ്ഞു.അത് മനസിലാക്കിയിട്ടെന്നവണ്ണം കര്‍ണ്ണന്‍ പറഞ്ഞു:

എനിക്കുണ്ടായ  അപമാനം നിനക്ക് സംഭവിക്കുകയില്ല.ഏറ്റുപാടാന്‍ ആള്‍ക്കുട്ടവും ഏറ്റിനടക്കാന്‍ കുലമഹിമയും ഇല്ലാത്ത എന്നെപ്പോലെ അല്ലല്ലോ രാജാധിരാജനായ താങ്ങള്‍ .

കര്‍ണ്ണന്‍ മെല്ലെ മുറി വിട്ടു പോയി.താന്‍ സ്വപ്നത്തില്‍പ്പോലും കാണാത്ത ഒന്ന് സംഭവിക്കാന്‍ പോകുന്നു.രാജാവെന്നതുപോലെ നല്ലൊരു ഭര്‍ത്താവാകാനും നിശ്ചയിച്ചുകൊണ്ട് അയാള്‍ മെത്തയിലേക്ക് കിടന്നു.

൦൦൦








Wednesday, October 9, 2013

അധ്യായം-26-ധര്‍മ്മാധര്‍മ്മ വിചാരണകള്‍

 അധ്യായം-26

രാത്രി അത്താഴത്തിനിരിക്കുമ്പോഴാണ് പാണ്ഡവര്‍ മടങ്ങിയ വിവരം സുയോധനന്‍ അറിയുന്നത്.ഉണ്ടായ കാര്യങ്ങളില്‍ എല്ലാവര്‍ക്കും കുണ്ടിതമുണ്ടെന്ന് ഊണ്‍മേശയിലെ നിശബ്ധതയില്‍ നിന്നും ഊഹിക്കാന്‍ കഴിഞ്ഞു.ദുസ്സാസനന്‍ വേഗം ഭക്ഷണം തിര്‍ത്ത് എഴുന്നേറ്റുപോയി.

 ഭക്ഷണം കഴിഞ്ഞ് തന്‍റെ ശയ്യാഗൃഹത്തിലേക്ക് നടക്കുമ്പോള്‍ ഇടനാഴിക്കരികിലെ ചെറിയ മുറ്റത്ത് ദുസ്സാസനനൊപ്പം ശകുനിയും കര്‍ണ്ണനും നില്‍ക്കുന്ന കണ്ടു.സുയോധനന്‍ അവര്‍ക്കരികിലേക്കുചെന്നു.അപ്പോള്‍ ശകുനിയുടെ കഴിവിനെ പുകഴ്ത്തി ദുസ്സാസനന്‍ സംസാരിക്കുകയായിരുന്നു.

അമ്മാവന്‍ കളിച്ചത് നന്നായി.എട്ടനായിരുന്നെങ്കില്‍ ഞങ്ങള്‍ ഇപ്പോള്‍ അടിമകളായേനെ!

അവര്‍ അതുകേട്ട്‌ പൊട്ടിച്ചിരിച്ചു.സുയോധനനും അതില്‍ പങ്കുകൊണ്ടു.

 

 

ദ്രൌപതിയാണ് അവരെ രക്ഷിച്ചത്‌.അല്ലായിരുന്നുവെങ്കില്‍........

ശകുനി തീര്‍ക്കും മുന്‍പേ കര്‍ണ്ണന്‍ പറഞ്ഞു:

ഞാന്‍ കണ്ടിട്ടുള്ളതില്‍ ഒരുത്തിപോലും ഇത്തരത്തില്‍ ഒരു മഹത് കൃത്യം ചെയ്തിട്ടില്ല.വെള്ളത്തിലേക്ക് വീണ പാണ്ഡവര്‍ക്ക് അവള്‍ തോണിയായി!

നിശബ്ധനായി നില്‍ക്കുന്ന സുയോധനനോട് കര്‍ണ്ണന്‍ ചോദിച്ചു:

ചങ്ങാതി,നിനക്കെന്തു പറ്റി?ഭീമന്‍റെ ശപഥം ഭയന്നിട്ടാണോ?

എന്തു ശപഥം ?

ശകുനി പറഞ്ഞു:

സഭാമധ്യത്തില്‍ നിലവിട്ടുനിന്ന നീ അതൊന്നും കേട്ടുകാണില്ല! ദ്രൌപതിയുടെ മാത്രമല്ല,നിന്റെ തുണിയും ഊര്‍ന്ന് പോയിരുന്നു!

അതുകേട്ട്‌ എല്ലാവരും ചിരിച്ചു.അപ്പോള്‍ കര്‍ണ്ണന്‍ പറഞ്ഞു:

ആ നേരം നിന്റെ തുട നോക്കി ഇത് ഞാന്‍ തച്ചുടക്കുമെന്നു ആ ഭീമന്‍ പറഞ്ഞത് നീ കേട്ടില്ലേ?

താന്‍ അത് കേട്ടില്ലെന്നു പറഞ്ഞപ്പോള്‍ അവര്‍ മുവരും വീണ്ടും അയാളെ കളിയാക്കി.സുയോധനന്‍ പറഞ്ഞു:

ഞാന്‍ ധര്‍മ്മാധര്‍മ്മ വിചാരങ്ങളാല്‍ ചിന്താ കുഴപ്പത്തിലായിരുന്നു.

അതുകേട്ട്‌ മുവരും അല്‍പ്പനേരം നിശബ്ദമായി നിന്നു.പിന്നെ കര്‍ണ്ണന്‍ മൌനം ഭേദിച്ചു:

സുയോധനാ,ജീവിതത്തില്‍ അധര്‍മ്മങ്ങള്‍ സംഭവിക്കുക സ്വാഭാവികം മാത്രമാണ്.അതോര്‍ത്തു വ്യാകുലപ്പെടുന്നത്‌ ഒരു രാജാവിന് ഭുഷണമല്ല.

പിന്നെ അയാള്‍ എല്ലാവരെയും നോക്കി തുടര്‍ന്നു:

നാം ചെയ്തത് ശരിയോ തെറ്റോ എന്ന് നിര്‍ണ്ണയിക്കും മുന്‍പ് അതിന്‍റെ ഫലത്തെപ്പറ്റി ചിന്തിക്കുക.ഇത് മുലം പാണ്ഡവരിലെ അനൈക്ക്യം സ്പഷ്ടമായില്ലേ? ഭീമന്‍ എല്ലാരും കാണ്‍കെയല്ലേ ധര്‍മ്മപുത്രരെ എതിര്‍ത്തത്?

ശകുനി പറഞ്ഞു:

അത് ശരിയാണ്‌ .പക്ഷെ നമ്മുടെ ഭാഗത്തുനിന്നും ഉണ്ടായി അനൈക്ക്യം.വികര്‍ണ്ണന്‍ ചെയ്തതെന്താണ്?

ശകുനി എല്ലാവരെയും മാറിമാറി നോക്കി.അപ്പോള്‍ തികച്ചും അപ്രതിക്ഷിതമായി അവിടേക്ക് വികര്‍ണ്ണന്‍ കടന്നുവന്നു.അയാള്‍ സുയോധനനെ വന്ദിച്ചുകൊണ്ട് പറഞ്ഞു:

ജേഷ്ടന്മാരെ,എനിക്ക് നിങ്ങളെ സഭാമധ്യത്തില്‍ വച്ച് ധിക്കരിക്കെണ്ടിവന്നു.ധര്‍മ്മചിന്ത എന്നെ വ്യാകുലപ്പെടുത്തിപ്പോയി.എന്നോട് പൊറുക്കണം.

അനുജനെ വാത്സല്യത്തോടെ മാറോടണച്ചുകൊണ്ട് സുയോധനന്‍ പറഞ്ഞു:

ഇല്ല.നിനക്ക് തെറ്റ് പറ്റിയില്ല.നീ ചെയ്തത് യുക്തം തന്നെ.നിന്നില്‍ എക്കാലത്തും ധാര്‍മികത ഇതേപോലെ നിലനില്‍ക്കട്ടെ.

സുയോധനന്റെ ശബ്ദം ഇടറിയത് എല്ലാവരും അറിഞ്ഞെങ്കിലും ആ കണ്ണുകള്‍ നിറഞ്ഞത്‌ കര്‍ണ്ണന്‍ മാത്രമേ കണ്ടുള്ളൂ!

 

൦൦൦

 

Tuesday, October 8, 2013

അധ്യായം-25, അഴിഞ്ഞുലഞ്ഞും ആര്‍ത്തയായും

 അധ്യായം-25

 അന്തപ്പുരത്തില്‍ നിന്നും ഇത്തവണയും പ്രാതികാമി തനിച്ചാണ് തിരികെ വന്നത്.അയാള്‍ കുടുതല്‍ സംഭ്രാന്തനും വിവശനുമായിരുന്നു.എത്തിയ ഉടന്‍ തന്നെ അയാള്‍ ദ്രൗപതി, വരാന്‍ മടിക്കുന്ന വിവരം അറിയിച്ചു.അപ്പോള്‍ അവളുടെ ധിക്കാരം നിറഞ്ഞ മുഖമാണ് സുയോധനന്റെ മനസി നിറഞ്ഞത്‌.പൊടുന്നനെ അയാള്‍ എഴുന്നേറ്റ് ഉറച്ച ശബ്ധത്തില്‍ പറഞ്ഞു:

ദുസ്സാസനാ,ദ്രൗപതിയെ,ഈ സദസ്സിലെ മഹാനുഭവന്മാരെ നിന്ദിച്ചുകൊണ്ടിരിക്കുന്ന ആ പാഞ്ചാലിയെ നീ ചെന്ന് കുട്ടിക്കൊണ്ട് വരിക.

ദുസ്സാസനനന്‍ അന്തപ്പുരത്തിലേക്ക് പോയി.സദസ്സ് പരിപുര്‍ണ്ണ നിശബ്ദമായി വീര്‍പ്പുമുട്ടി നിന്നു.ദ്രൗപതിയുടെ കരച്ചിലിന്റെ ആരവം അന്തപ്പുരത്തില്‍ നിന്നും അടുത്തടുത്ത് വന്നു.അധികം വൈകാതെ അവള്‍ പ്രത്യക്ഷപ്പെട്ടു.മുടിക്കെട്ടു അഴിഞ്ഞുലഞ്ഞിരുന്നു!വസ്ത്രങ്ങള്‍ സ്ഥാനം തെറ്റി കിടന്നിരുന്നു.ഒരു ബലപ്രയോഗത്തിന്‍റെ എല്ലാ ലക്ഷണങ്ങളും അവളില്‍ കാണാമായിരുന്നു!സഭാമധ്യത്തില്‍ എത്തിയ ഉടന്‍ തന്നെ മാറിപ്പോയ വസ്ത്രങ്ങള്‍ അലസമായൊന്നു വാരിച്ചുറ്റി,കോപത്താല്‍ ജ്വലിക്കുന്ന കണ്ണുകളുയര്‍ത്തി ധര്‍മപുത്രരോടായവള്‍ ചോദിച്ചു:

പറയു,അങ്ങാണോ ഞാനാണോ ചുതില്‍ ആദ്യം പണയപ്പെട്ടത്‌ ?

ധര്‍മ്മപുത്രര്‍ മറുപടി ഒന്നും പറയാതെ മുഖം താഴ്ത്തി നിന്നതെയുള്ളൂ .അപ്പോള്‍ അവള്‍ സദസിനെ നോക്കിക്കൊണ്ട്‌ തന്‍റെ ചോദ്യം ആവര്‍ത്തിച്ചു.അല്‍പനേരത്തെ നിശബ്ദതക്ക് ശേഷം ഭീഷ്മര്‍ പറഞ്ഞു:

സുഭഗേ,ധര്‍മ്മത്തിന്റെ ഗതി അതിസൂക്ഷ്മമാണ്.നിന്റെ ചോദ്യത്തിന് ശരിയായ ഉത്തരം പറയാന്‍ പ്രയാസം.എങ്കിലും അടിമയായവന് മറ്റൊരാളെ പണയം വയ്ക്കാന്‍ അധികാരമില്ല.എന്നാല്‍ യുധിഷ്ടിരന്‍ നിന്റെ കുടി ഭര്‍ത്താവാകയാല്‍ നിയും അടിമപ്പെട്ടു എന്നതാണ് വാസ്തവം.

അതുകേട്ട്‌ പരിഹാസപുര്‍വം ഒന്ന് പൊട്ടിച്ചിരിച്ചുകൊണ്ട് അവള്‍ പറഞ്ഞു:

കളി അറിയാത്ത ഒരാളെ പോരിനു വിളിച്ച്‌ തോല്‍പ്പിച്ചത് ഏതു ധര്‍മ്മശാസ്ത്ര പ്രകാരമാണ്? രാജാവ് തോറ്റ് ആദ്യമേ അടിമയായപ്പോള്‍,ഭാര്യ എന്ന നിലയില്‍ അടിമപ്പെട്ടുവെങ്കില്‍ പിന്നെയെന്തിന് എന്നെ വിണ്ടും പണയപ്പെടുത്തി?

ആരും വ്യെക്തമായ മറുപടി പറഞ്ഞില്ല.അപ്പോള്‍ ഭീമന്‍ ക്രുദ്ധനായി ധര്‍മപുത്രരേ നോക്കിക്കൊണ്ട്‌ ഉറക്കെ അര്‍ജുനനോടു പറഞ്ഞു:

ചുത് കളിക്കാന്‍ ഭാര്യയെ പണയം വച്ച കഥ ഞാന്‍ ഇതുവരെ കേട്ടിട്ടില്ല.വേഗം ഒരു പന്തം കൊളുത്തിക്കൊണ്ട് വരൂ.ഞാനി ചുതാട്ടക്കാരന്റെ കൈകള്‍ വെണ്ണിറാക്കട്ടെ.

അതും പറഞ്ഞ് അയാള്‍ ധര്മ്മജന്റെ നേര്‍ക്ക്‌ കുതിച്ചു.സദസ്സ് സ്തംഭിച്ചു നിക്കുമ്പോള്‍ അര്‍ജുനന്‍ ഓടിച്ചെന്നു അയയെ പിടിച്ചുമാറ്റി.അതുകണ്ട് ദ്രൗപതി കുടുതല്‍ ദീനതയോടെ അലറിക്കരഞ്ഞു! 

അപ്പോള്‍ സുയോധനന്റെ പത്തൊന്‍പതാമത്തെ അനുജനായ വികര്‍ണ്ണന്‍ എഴുന്നേല്‍ക്കുന്നത്‌ സുയോധനന്‍ കണ്ടു.അയാള്‍ സദസ്സിലെ പുജ്യരെ വന്ദിച്ചുകൊണ്ട് ചോദിച്ചു:

 ദ്രൗപതിയുടെ ചോദ്യത്തിന് ആരും ശരിയായ മറുപടി പറയാത്തതെന്ത്?അവള്‍ പാണ്ഡവവര്‍ക്കെല്ലാം ഭാര്യയാണ് അവള്‍.എല്ലാവര്‍ക്കും അവകാശപ്പെട്ട ഒന്ന് ഒരാള്‍ക്ക്‌ മാത്രം പണയം വയ്ക്കാന്‍ അധികാരം ഉണ്ടോ? അതിനാല്‍ തന്നെ ദ്രൗപതി സ്വതന്ത്രയല്ലേ?

വികര്‍ണ്ണന്‍ ഇത് പറയുമ്പോള്‍ കര്‍ണ്ണന്‍ സുയോധനനെ നോക്കി.അയാള്‍ നിശബ്ധനായി തുടരുന്നത് കണ്ട് കര്‍ണ്ണന്‍ എഴുന്നേറ്റു നിന്നു.വികര്‍ണനോടായി അയാള്‍ പറഞ്ഞു:

ഏതു രീതിയിലാണ് ദ്രൗപതി സ്വതന്ത്രയാവുന്നത്?ധര്‍മ്മപുത്രര്‍ ആദ്യമേ പറഞ്ഞല്ലോ തന്‍റെ സര്‍വവും പണയപ്പെടുത്തുന്നതായി.അതില്‍ ഇവളും പെടില്ലേ?

ഒന്ന് നിര്‍ത്തിക്കൊണ്ട് അയാള്‍ തുടര്‍ന്നു:

ഇവളെ സഭയില്‍ കൊണ്ടുവന്നതും ന്യായമാണ്.കാരണം ഇവള്‍ പതിവൃതയല്ല.അനേകം ഭര്‍ത്താക്കന്മാര്‍ ഉള്ളവള്‍.അത്തരത്തിലോരാള്‍ക്ക് സഭയും അന്തപ്പുരവും ഭേദമില്ല.

പിന്നെ അയാള്‍ ദ്രൌപതിക്ക് സമിപം നില്‍ക്കുന്ന ദുസ്സാസനനോട് പറഞ്ഞു:

ധര്മ്മപ്രകാരം സുയോധനന് അടിമപ്പെട്ടവള്‍ കുലീന വസ്ത്രമുടുത്ത് വിലസുന്നത് ഉചിതമല്ല.അതിനാല്‍ ഇവരുടെ വസ്ത്രങ്ങള്‍ അഴിച്ചുവാങ്ങുക.



 സദസ്സ് ഒന്ന് നടുങ്ങി.എങ്കിലും ആരും ഒന്നും മിണ്ടിയില്ല.കര്‍ണ്ണന്റെ ആവശ്യമറിഞ്ഞ പാണ്ഡവര്‍ വേഗം തങ്ങളുടെ ഉത്തരിയ വസ്ത്രങ്ങള്‍ അഴിച്ചു മാറ്റി!എന്നാല്‍ അവര്‍ക്കൊപ്പം അതനുഷ്ടിക്കാന്‍ പാഞ്ചാലി തയ്യാറായില്ല!

അവളുടെ ധിക്കാരം ദുസ്സാസനനെ ശുണ്ടിപിടിപ്പിച്ചു.അയാള്‍ അവളുടെ ഉത്തരിയത്തില്‍ കൈവച്ചു.അപ്പോള്‍ അവള്‍ ദീനയായി കൃഷ്ണനെ വിളിച്ചു കരയാന്‍ തുടങ്ങി.ഉടന്‍ ഭീമന്‍റെ ശപഥം അവിടെ മുഴങ്ങി:  

ദ്രൌപതിയുടെ വസ്ത്രാക്ഷേപംനടത്താന്‍മുതിരുന്ന ഈ കൌരവദിതീയനെ,ദുഷ്ട്ടനായ ഈ ദുസ്സാസനനെ,ഞാന്‍മാറത്തടിച്ചുകൊല്ലും.

അതുകേള്‍ക്കെ ദുസ്സാസനന് അരിശം മുത്തു.അയാള്‍ പിന്‍വാങ്ങാന്‍ കൂട്ടാക്കിയില്ല.അയാള്‍ തന്‍റെ ശ്രമം തുടര്‍ന്നുകൊണ്ടിരുന്നു.

അപ്പോള്‍ ആരോ പറഞ്ഞറിഞ്ഞ് ധൃതരാഷ്ട്രര്‍ അതിവേഗം അവിടെ എത്തി.അദ്ദേഹം കോപിഷ്ഠനായി ശകുനിയെയും ശാസിച്ചു.പിന്നെ സാവകാശം പാഞ്ചാലിയോടായി പറഞ്ഞു:

നീ മോചിതയായിരിക്കുന്നു.ധര്‍മ്മപുത്രരെ ഇത്തരം കളികളില്‍ നിന്നും നീ പിന്തിരിപ്പിക്കണം.എല്ലാവരും പിരിഞ്ഞുപോയി യഥാവിധി വാഴുക.

സദസ്സ് പിരിഞ്ഞു.പാണ്ഡവര്‍ നമ്രശിരസ്കരായി അകത്തേക്കുപോയി.അപ്രതീക്ഷിതമായ സംഭവഗതികളില്‍ ലജ്ജിതനായി സുയോധനന്‍ ഇരിപ്പിടത്തില്‍ തന്നെ ഇരുന്നു.

൦൦൦

Sunday, October 6, 2013

അധ്യായം-24-തോല്‍വിയുടെ ആഴങ്ങളില്‍

അധ്യായം-24
ഓരോ കളിയിലും യുധിഷ്ഠിരന്‍ തോറ്റുകൊണ്ടുതന്നെയിരുന്നു!ഓരോതോല്‍വിയും അയാളെ കുടുതല്‍ വാശിയുള്ളവനാക്കിമാറ്റിക്കൊണ്ടിരുന്നു.ആ വാശിയില്‍ അയാളുടെ സമ്പത്തുകള്‍ ഓരോന്നായി സുയോധനന് സ്വന്തമായിക്കൊണ്ടുമിരുന്നു!മത്തഗജങ്ങള്‍ ,അശ്വങ്ങള്‍ ,രഥങ്ങള്‍ ,നിധികുംഭങ്ങള്‍ ,പശുക്കൂട്ടങ്ങള്‍ ,നാടുകള്‍ ,നഗരങ്ങള്‍ ,ദാസ്യര്‍ എന്നിങ്ങനെയുള്ളവയെല്ലാം സുയോധനന് സ്വന്തമായി.കളി തുടരുമ്പോള്‍ കര്‍ണ്ണന്‍ സുയോധനനോട് പറഞ്ഞു:

കളി നിര്‍ത്തുക.നാം വിചാരിച്ചതുപോലെ നീ സമ്പന്നനായി കഴിഞ്ഞിരിക്കുന്നു.ഇനി അവസാനിപ്പിക്കാം.

സുയോധനന്‍ അതിനായി എഴുന്നേറ്റു.അത് ആരും ശ്രധിച്ചില്ല.എല്ലാവരുടെയും കണ്ണുകള്‍ സുയോധനനില്‍ ആയിരുന്നു.അപ്പോഴേക്കും ധര്‍മപുത്രര്‍ പ്രഖ്യാപിച്ചു:

ശ്യാമവര്‍ണ്ണനും മഹാഭുജനുമായ എന്‍റെ സഹോദരന്‍ സഹദേവനെ ഞാന്‍ പണയം വയ്ക്കുകയാണ്.

അതുകേട്ട്‌ സഭാമണ്ഡപം നടുങ്ങി.സുയോധനന്‍ അതുകേട്ട്‌ സ്തംഭിച്ചു നിന്നുപോയി!അയാള്‍ സഹദേവനെ നോക്കി.അവന്‍ ദുഖിതനായി മുഖം താഴ്ത്തി നില്‍ക്കുകയാണ്.


പൊടുന്നനെ, ശകുനി പിന്നെയും ജയിച്ചതിന്റെ ആരവം മുഴങ്ങി.ഒട്ടും അമാന്തിക്കാതെ ധര്‍മപുത്രര്‍ നകുലനെ പണയപ്പെടുത്തി.വൈകാതെ അര്‍ജുനനും ഒടുവില്‍ ഭീമനും പണയമായി.ഓരോകളിയിലും തോല്‍ക്കുമ്പോള്‍ ധര്‍മ്മപുത്രര്‍ ശകുനിയുടെത്  കള്ളക്കളിയാണെന്ന് പറഞ്ഞുകൊണ്ടിരുന്നത് കാഴ്ചക്കാരില്‍ ചിരിയുനര്‍ത്തിയിരുന്നു.എന്നിട്ടും അയാള്‍ കളിയില്‍നിന്നുംപിന്‍വാങ്ങിയില്ല .വാശി ജ്വലിക്കുന്ന കണ്ണുകള്‍ വിടര്‍ത്തി അയാള്‍ ശകുനിയെ നോക്കി.അപ്പോള്‍ അയാള്‍ ചോദിച്ചു:  
അനവധി ദ്രവ്യവും അനുജന്മാരും പണയമായി.ഇനി എന്തെങ്കിലും?
അപ്പോള്‍ ഏവരെയും ഒരിക്കല്‍ കൂടി അത്ഭുതപ്പെടുത്തിക്കൊണ്ട് ധര്‍മപുത്രര്‍ പറഞ്ഞു:
ഇനി ഈ ഞാന്‍ മാത്രം ബാക്കി.ഞാന്‍ എന്നെത്തന്നെ പണയം വയ്ക്കുന്നു.

അതുകേട്ട്‌ ശകുനിയും ഒന്ന് ശങ്കിച്ചുവെങ്കിലും ആ കളിയിലും ധര്‍മപുത്രര്‍ തോറ്റു!മുഖം കുനിച്ചിരിക്കുന്ന അദേഹത്തോട്  ശകുനി സാവകാശം പറഞ്ഞു:

വേറെ ധനം കൈവശമുള്ളപ്പോള്‍ തന്നെത്തന്നെ പണയം വച്ചത് ശരിയായില്ല.ശകുനി എന്താണ് ഉദേദശിക്കുന്നതെന്നറിയാന്‍ സഭ കാതുകുര്‍പ്പിച്ചിരുന്നു.അയാള്‍ തുടര്‍ന്നു:
അങ്ങേക്കും കുടിയായി ഒരു ഭാര്യയുണ്ട്,അത് മറന്നുകൂടാ
ധര്‍മപുത്രര്‍ ചെറുതായൊന്നു നടുങ്ങി.അയാള്‍ തലയുയര്‍ത്തി ചുറ്റിലും നോക്കി.കളി തുടങ്ങിയതില്‍ പിന്നെ അയാള്‍ ആദ്യമായാണ്‌ ഇങ്ങിനെ തലയുയര്‍ത്തിപ്പിടിക്കുന്നത്!ആ മുഖം വര്‍ണ്ണനാതീതമാ യിരുന്നു.അത് കാണാനാവാതെ സുയോധനന്‍ മുഖം താഴ്ത്തി.കര്‍ണ്ണന്‍ പുറം തിരിഞ്ഞിരുന്നു.ഭീമനപ്പോള്‍ ജ്വലിക്കുന്ന കണ്ണുകളോടെ ധര്‍മപുത്രരെ നോക്കി.എല്ലാവരെയും നടുക്കിക്കൊണ്ട് അദ്ദേഹം പറഞ്ഞു:

എന്‍റെ പാഞ്ചാലി,പുവിന്റെ സൌന്ദര്യം പൊഴിക്കുന്നവള്‍,അവളെ ഞാന്‍ പണയമായി നല്‍കുന്നു.

പാഞ്ചാലിയും പണയപ്പെട്ടതോടെ കളി അവസാനിച്ചു.സാവകാശം എഴുന്നേറ്റുനടന്ന് ധര്‍മപുത്രര്‍ സഹോദരന്മാര്‍ക്ക് അരികില്‍പോയി നിന്നു.ശകുനി എലാവരും നോക്കി നില്‍ക്കെ സുയോധനനെ വാരിപ്പുണര്‍ന്നു അഭിനന്ദിച്ചു.

ശകുനി ഉറക്കെയുറക്കെ പൊട്ടിച്ചിരിച്ചു.സുയോധനന്‍ നിസബ്ദനും നിശ്ചലനുമായി നിന്നതെയുള്ളൂ!അപ്പോള്‍ കര്‍ണ്ണന്‍ മെല്ലെ സുയോധനനോട് പറഞ്ഞു:

സുയോധനാ,സംഭവിക്കേണ്ടത്‌ സംഭവിച്ചു.അത്രമാത്രം ചിന്തിച്ചാല്‍ മതി.
ശകുനി അപ്പോള്‍ സുയോധനനെ നിര്‍ബന്ധിച്ചു:

നീ ഇനി yajamaa








Saturday, October 5, 2013

അധ്യായം 23-പടയൊരുക്കം

അധ്യായം 23
വിദുരര്‍ തന്നെയായിരുന്നു പാണ്ഡവരെ വിരുന്നിനായി ഹസ്ഥിനപുരത്തെക്ക് കുട്ടിക്കൊണ്ടുവന്നത്.പിതാമഹന്മാര്‍ ഏര്‍പ്പെടുത്തിയിട്ടുള്ളതാണ് ഇത്തരം വിരുന്നുകള്‍.പാണ്ഡവര്‍ കുറച്ചു ദിവസം ഇവിടെ തങ്ങും.പിന്നെ കുറെ കഴിയുമ്പോള്‍ കൌരവര്‍ അങ്ങോട്ടും പോകും.ഉണ്ണികള്‍  തമ്മില്‍ ഇണങ്ങി ജീവിക്കാന്‍ മുതിന്നവര്‍ കണ്ടെത്തിയിരിക്കുന്ന ഒരു മാര്‍ഗം!

പാണ്ഡവരുടെ സാനിധ്യം സുയോധനനു അസ്വസ്ഥതയാണ് ഉണ്ടാക്കാറ്.പാണ്ഡവരുടെ ഗുണഗണങ്ങള്‍ എപ്പൊഴു വാഴ്ത്തപ്പെടുന്ന ഗൃഹാന്തരിക്ഷം മാത്രമല പ്രശ്നം.ഉറ്റ ചങ്ങാതിയായ കര്‍ണ്ണന്‍ ആ സമയത്ത് കൊട്ടാര പരിസത്തുപോലും വരില്ല!അതുകൊണ്ട് പാണ്ഡവര്‍ ഉള്ളപ്പോള്‍ കഴിയുന്നതും അയാള്‍ ശയ്യാഗൃഹം വിഇടു പുറത്തിറങ്ങാറില്ല.മാത്രമല്ല ഭിമന്റെ സ്വഭാവത്തില്‍ യാതൊരു മാറ്റവും ഇല്ല!അര്‍ജുനന് അഹങ്കാരത്തിനു യാതൊരു കുറവും കാണാനില്ല!ധര്‍മ്മപുത്രര്‍ മികച്ച ഒരു അഭിനേതാവ് ആണെന്ന് തോന്നും.നകുലനെയും സഹാദേവനെയും മാത്രം സഹിക്കാം.

പതിവുപോലെ ഇക്കുറിയും ഉല്‍സവപ്രതിതിയോടെയാണ് കൊട്ടാരം പാണ്ഡവരേ വരവേറ്റത്.ദ്രൌപതി കുടുതല്‍ സുന്ദരിയും മനോധൈര്യം ഉള്ളവളും ആയി മാറിയിട്ടുണ്ട്.ആ തിളക്കമുള്ള കണ്ണുകളില്‍ ഒരു ആജ്ഞാശക്തി നിലനില്‍ക്കുന്നുണ്ട് എപ്പോഴും.എന്തിനെയും സം ശയത്തോടെ മാത്രം കണ്ട് സ്വികരിക്കുന്നതാണ് അവളുടെ പ്രകൃതം.

ഭക്ഷണ സമയത്ത് എല്ലാവരും ഒത്തുകുടും.പുരുഷന്മാരെല്ലാം ആദ്യം ഇരിക്കും.തീന്‍ മേശയില്‍ ഭീമന്റെ പ്രകടനം രസകരമാണ്.ആര്‍ത്തി അയാള്‍ ഇനിയും കൈവിട്ടിട്ടില്ല!തനിക്കുള്ളത് മറ്റാരെങ്ങിലും തട്ടിയെടുക്കുമോ എന്ന ഭയമാണയാള്‍ക്ക്  എന്ന് തോന്നും.ധര്‍മപുത്രര്‍ അധികം കഴിക്കാറില്ല!അര്‍ജുനന്‍ ഓരോന്നും വളരെ സുക്ഷിച്ചേ കഴിക്കു.നകുലനും സഹദേവനും ഭക്ഷണ സമയത്തും സൌന്ദര്യത്തിലും വൃത്തിയിലുമാണ് ശ്രദ്ധ!

ഭക്ഷണാനന്തരം ഏവരും കുശലങ്ങള്‍ പറഞ്ഞുപിരിഞ്ഞു.തങ്ങളുടെ ശയ്യാഗൃഹങ്ങളില്‍ ഓരോരുത്തരും ഉറക്കം തുടങ്ങിക്കാണണo.സുയോധനനും മയങ്ങിത്തുടങ്ങിയിരുന്നു.അപ്പോള്‍ ആരോ വാതിലില്‍ മുട്ടിവിളിച്ചു.വാതില്‍ തുറന്നപ്പോള്‍ ഒരു ദാസനാണ്‌.അല്‍പ്പം ലജ്ജിതനായി അയാള്‍ അറിയിച്ചു:

പാണ്ഡവകുമാരന്മാര്‍ സ്ത്രികളെ തിരക്കുന്നു.
സുയോധനന് കാര്യം മനസിലായി.ദ്രൌപതിക്ക് ഇപ്പോള്‍ ആരോടോത്തു ശയിക്കാനുള്ള ഊ ഴമായിരിക്കും എന്ന് അയാള്‍ വെറുതെ ആലോചിച്ചു.അയാള്‍ അതിനുള്ള ഏര്‍പ്പാടാക്കിക്കൊള്ളാന്‍ കല്‍പ്പന കൊടുത്തു.നാളെ കര്‍ണ്ണനെ കാണണം ഇത് പറയാന്‍.

പിറ്റേന്ന് വളരെ വൈകിയാണ് സുയോധനന്‍ എഴുന്നേറ്റത്.ഉണര്‍ന്നു ചെന്നപ്പോള്‍ ദുസ്സാസനനെയാണ് ആദ്യം കണ്ടത്.ഉടനെ ദുസ്സാസനന്‍ പറഞ്ഞു:

ഞാന്‍ ഏട്ടനെ വിളിക്കാന്‍ വരികയായിരുന്നു 

പതിവിനു വിപരിതമായി അവന്റെ മുഖം കുടുതല്‍ പ്രസന്നവും സന്തുഷ്ടവും ആയിരിക്കുന്നു.വേഷഭുഷാദികള്‍ക്കും പുതുമയുണ്ട്.അതുനോക്കി സുയോധനന്‍ കാര്യം തിരക്കി:

എട്ടനറിഞ്ഞില്ലേ!ധര്‍മ്മപുത്രര്‍ ചൂതിന് ഒരുങ്ങിയിരിക്കുന്നു.ഏട്ടനെ എല്ലാവരും തിരക്കുന്നുണ്ട്.

കര്‍ണ്ണനെയും കൂട്ടി സഭാമണ്ഡപത്തില്‍ എത്തുമ്പോഴേക്കും ചുതുകളിക്കുള്ള ഒരുക്കങ്ങള്‍ പുര്‍ത്തിയാക്കിക്കഴിഞ്ഞിരുന്നു.ദ്രോണരും കൃപരും ഭീഷ്മരും വിദുരരും എല്ലാം യഥാവിധി ഇരുപ്പുണ്ട്‌.സഭാമണ്ഡപത്തിന്‍റെ മധ്യഭാഗത്തുള്ള ഉയര്‍ന്ന തലത്തില്‍ പലകയും കരുക്കളും നിരന്നിരിക്കുന്നു!അതിന്‍റെ വലതുഭാഗത്തായി ധര്‍മ്മപുത്രര്‍ ഇരിപ്പുണ്ട്.മറ്റു പാണ്ഡവര്‍ കുറച്ചു അകലെമാറിയിരിക്കുന്നു.എല്ലാവരും തന്‍റെ വരവും കാത്താണ് ഇരിക്കുന്നത്.അയാളെ കണ്ട് ധര്‍മ്മപുത്രര്‍ പറഞ്ഞു:

ദുര്യോധനാ,കളിക്കായി ഞാന്‍ എപ്പോഴേ ഒരുങ്ങി ഇരിക്കുകയാണ്?നീ വൈകിയതെന്തേ?തോല്‍വി ഭയന്നിട്ടാണോ?

സുയോധനന്‍ മറുപടിയൊന്നും പറഞ്ഞില്ല.അപ്പോള്‍ ശകുനി അവിടേക്ക് വന്നുകൊണ്ട്‌ പറഞ്ഞു:

ധര്‍മ്മജാ,സുയോധനനല്ല,അയാള്‍ക്കായി ഞാനാണ് കളിക്കുന്നത്.തയ്യാറുണ്ടോ?


അത് കേള്‍ക്കെ ധര്‍മ്മപുത്രര്‍ പറഞ്ഞു:

ആരാകില്‍ എനിക്കെന്ത്?ഈ സഭാവാസികളെ സാക്ഷിയാക്കി ആര്‍ക്കും എനിക്കൊപ്പം കരുക്കള്‍ നീക്കാം.

ശകുനി ധര്‍മ്മപുത്രര്‍ക്ക് അഭിമുഖമായി ഇരുന്നു.അപ്പോള്‍ ധര്‍മപുത്രര്‍ എല്ലാവരും കേള്‍ക്കെ ശകുനിയെ നോക്കി പറഞ്ഞു:

ചതി പാപമാണ്.

ശകുനി ഒരു ചെറുപുഞ്ചിരിയോടെ പറഞ്ഞു:

അക്ഷപ്രയോഗം അറിയുന്നവന്‍ എല്ലാ ക്രിയകള്‍ക്കും സമര്‍ഥനാകും.ഞാന്‍ ചതിയനെങ്കില്‍ നിങ്ങള്‍ പിന്മാരിക്കൊള്ളൂക.

വെല്ലുവിളിച്ചാല്‍ പിന്തിരിയുന്നവനല്ല ഈ പാണ്ഡവന്‍.എല്ലാം വിധിഹിതമാണ്.എന്താണ് പണയമെന്നറിഞ്ഞാല്‍   കളി തുടങ്ങാം.അതുകേട്ട്‌ സുയോധനന്‍ പ്രഘ്യാപിച്ചു:

ധനരത്നങ്ങള്‍ ഞാന്‍ പണയം വയ്ക്കുന്നു.

അപ്പോള്‍ ധര്‍മ്മപുത്രര്‍ കഴുത്തിലെ മാലകളിലൊന്ന് ഊരി സദസ്സിനെ ഉയര്‍ത്തിക്കാട്ടിക്കൊണ്ട് പറഞ്ഞു:
ഇതാ,കടല്‍ കടഞ്ഞെടുത്ത ഏറ്റവും വിലപിടിപ്പുള്ള രത്നം പതിപ്പിച്ച ഈ കനക ഭുഷണം ഞാന്‍ പങ്കുവയ്ക്കുന്നു.

 അനന്തരം കളി തുടങ്ങി.അതില്‍ ഏറെനേരം വേണ്ടിവന്നില്ല ശകുനിക്ക് ജയിക്കാന്‍!ധര്‍മപുത്രരുടെ തോല്‍വി സദസ്സിനെ കുടുതല്‍ നിശബ്ധമാക്കി.ധര്‍മ്മജന്‍ പറഞ്ഞു:

ചതിയാലാണ് ഞാന്‍ തോറ്റത്.എങ്കിലും ആയിരം സ്വര്‍ണ്ണ നിഷ്ക്കങ്ങള്‍ പതിച്ച ഭണ്ടാരങ്ങള്‍ ആണ് ഇനിയെന്റെ പണയം.

അധികസമയത്തേക്കു ആ കളിയും നീണ്ട് നിന്നില്ല!ധര്‍മ്മപുത്രര്‍ ഇക്കുറിയും പരാജിതനായി!അയാള്‍ വാശിയോടെ പറഞ്ഞു:

ആയിരം രഥങ്ങള്‍ക്കു തുല്യമായ എന്‍റെ രാജരഥം,ഭുതലത്തില്‍ ഒരിക്കലും അടിതോടാത്ത ജൈത്രരഥം,ഞാനിതാ പണയം വയ്ക്കുന്നു.

പിന്നെയും കളി തുടര്‍ന്നു.

ooo











Thursday, October 3, 2013

അധ്യായം-22,അനര്‍ഹമായതാണ് സമ്പത്തെങ്കില്‍ ......

അധ്യായം-22
രാജസുയം അവസാനിച്ചെങ്കിലും ഏതാനും ദിവസങ്ങള്‍കൂടി സുയോധനന്‍ സഹോദരങ്ങള്‍ക്കൊപ്പം അവിടെ തങ്ങി.സഭയും കൊട്ടാരവുമെല്ലാം നേരായി നോക്കിക്കാണാന്‍ അവസരം ലഭിച്ചത് ഇപ്പോഴാണ്.മയന്‍റെ കൈവൈഭവത്തിന്റെ മായക്കാഴ്ചക നടന്നു കാണുന്നതിനിടയില്‍ അയാള്‍ക്കും അനുജന്മാര്‍ക്കും പല അമളികളും പറ്റി.ജലത്തെ കരയായും കരയെ വെള്ളമായും ഒക്കെ തെറ്റിദ്ധരിച്ചു.അബദ്ധങ്ങള്‍ പലതും പിണഞ്ഞു!അതെല്ലാം കണ്ട് പാണ്ഡവര്‍ ഏറെ പരിഹസിച്ചു.ഭിമനും ദ്രൌപതിയുമായിരുന്നു കുടുതല്‍ കളിയാക്കിയത്.എല്ലാം അവര്‍ നിശബ്ദരായി സഹിച്ചു.കൊട്ടാരക്കാഴ്ച്ചകളില്‍ അത്ഭുതംകുറി നടക്കുമ്പോള്‍ ശകുനി സുയോധനനോട് പറഞ്ഞു:

ഇതെല്ലം ധര്‍മ്മപുത്രരുടെ മിടുക്കാണ്.അനുനയിപ്പിച്ചും അനുസരിപ്പിച്ചും നേടിയ സമ്പത്തും സൌഭാഗ്യങ്ങളും.

സുയോധനന്‍ മനസിലാകാത്തവിധം അമ്മാവനെ നോക്കി.അപ്പോള്‍ അയാള്‍ തുടര്‍ന്നു:

പലവിധ അനുനയങ്ങള്‍കൊണ്ടും അയല്‍രാജ്യങ്ങള്‍ കിഴടക്കി പാണ്ഡവര്‍.അനുസരിക്കാത്തവരെ അര്‍ജുനനെക്കൊണ്ട് ഭിഷനിപ്പെടുത്തി.സാരഥി എല്ലായ്പ്പോഴും കൃഷ്ണനാണ്!കഴിഞ്ഞ ദിവസം ശിശുപാലനെവധിച്ചതോടെഇപ്പോള്‍ ചേദിരാജ്യവും സ്വന്തമായി!

അത്ഭുതപ്പെട്ടുനില്‍ക്കുന്ന സുയോധനനോട് ശകുനി തുടര്‍ന്നു:

കൃഷ്ണന്റെ ബുദ്ധിയും അര്‍ജുനന്റെ കൈയ്യുക്കും ഉണ്ടെങ്കില്‍ ഇനിയും പലതും സംഭവിക്കും!ഒരുപക്ഷെ,ഹസ്തിനപുരവും അവര്‍ സ്വന്തമാക്കാം.

അത് കേള്‍ക്കെ സുയോധനന്‍ ആകെ അസ്വസ്ഥനായി.അയാള്‍ പറഞ്ഞു:

ഞാനും അത് പ്രതിക്ഷിക്കുന്നുണ്ട്.അങ്ങിനെ വന്നാല്‍ അമ്മാവന്റെ സഹായം എനിക്ക് ഉണ്ടാവണം.




അപ്പോള്‍ ശകുനി പറഞ്ഞു:

നീ ഒരു നിസ്വാര്‍ധിയാണ് സുയോധനാ.ദ്രോണരും ഭീഷ്മരും കൃപരുമെല്ലാം കൂറുകൊണ്ട് പാണ്ഡവപക്ഷത്താണ്.വിദുരര്‍ പ്രത്യക്ഷമായിത്തന്നെ അവിടെയാണല്ലോ.അതുകൊണ്ട് നിന്നെ ജയിക്കുക അവര്‍ക്ക് വളരെ എളുപ്പമാണ്.നിനക്കെന്നും തുണയായി കര്‍ണ്ണന്‍ മാത്രമേ കാണു.

ശകുനിയുടെ അഭിപ്രായങ്ങള്‍ സുയോധണനെ വീണ്ടും ചിന്താക്കുഴപ്പത്തിലാക്കി.പാണ്ഡവര്‍ ഉറപ്പായും തന്‍റെ ശത്രുക്കാളാവും.അവര്‍ നേരിട്ട് വരുംമുന്‍പ് എന്തെങ്ങിലും ചെയ്തേ മതിയാവു എന്നുറപ്പിച്ചാണ് അയാള്‍ മുന്നാം നാള്‍ അവിടെ നിന്നും ഹസ്തിനപുരത്തു തിരിച്ചെത്തിയത്‌.

എത്തിയ അന്ന് തന്നെ അയാള്‍ കര്‍ണ്ണനെ പോയിക്കണ്ടു.ഒപ്പം ശകുനിയും ഉണ്ടായിരുന്നു.ശകുനി അവരോടു പറഞ്ഞു:

പാണ്ഡവര്‍ ശക്തരാണ്.ആയോധനശേഷിക്കൊപ്പം ധനശക്തിയും അവര്‍ക്കുണ്ട്.നമുക്കുവേണ്ടതും ധനമാണ്. 

അതിനുള്ള വഴിയെപ്പറ്റിയും ശകുനിതന്നെ പറഞ്ഞു:

കപ്പം പിരിച്ചും കാഴ്ചയായും ധനം ഉണ്ടാക്കാവുന്നതെയുള്ളൂ.എന്നാ അത് പ്രജകളുടെ വെറുപ്പിന് ഇടയാക്കും.അതുകൊണ്ട് സമ്പത്ത് ഏറെ ഉള്ളിടത്തുനിന്നു വേണം അത് കൈക്കലാക്കാന്‍.പാണ്ഡവര്‍ക്കിപ്പോള്‍ നാം കരുതുന്നതിനെക്കാള്‍ ധനസ്ഥിതിയുണ്ട്!

കൌതുകപുര്‍വ്വം ഇരിക്കുന്ന സുയോധനനെയും കര്‍ണ്ണനെയും മാറിമാറി നോക്കിക്കൊണ്ട്‌ അയാള്‍ തുടര്‍ന്നു:

ചുതാട്ടമാണ് അതിനുള്ള എളുപ്പമാര്‍ഗം.യുധിഷ്ഠിരനെ കളിക്ക് ക്ഷണിക്കുക.അയാള്‍ ദ്യുതപ്രിയനാണെങ്ങിലും കളി അറിയില്ല!

സുയോധനന്‍ പറഞ്ഞു:

അങ്ങയുടെ ഉപായം നല്ലതാണ്.വിധിഹിതമായോ,അധ്വാനം കൊണ്ടോ അവര്‍ നേടിയതല്ലല്ലോ ആ സമ്പത്ത്.അടുത്ത ദിവസങ്ങളില്‍ അവര്‍ വരുന്നുണ്ട്.ഞാന്‍ തന്നെ ചുതില്‍ നേരിടാം.

അതുകേട്ട്‌ ഉറക്കെ ചിരിച്ചുകൊണ്ട് ശകുനി പറഞ്ഞു:

ഗദായുദ്ധമല്ലാ സുയോധനാ ചുതാട്ടം!ബുദ്ധി മാത്രമല്ല.കൌശലം കുടി വേണം.അതില്‍ എന്നെ ജയിക്കാന്‍ ആരുണ്ട്‌?നിനക്ക് വേണ്ടി ഞാനാവും കരു നീക്കുക. 

സംശയിച്ചു നില്‍ക്കുന്ന സുയോധനനോട് കര്‍ണ്ണന്‍ പറഞ്ഞു:

ഇതില്‍ അമംഗളമായി ഒന്നുമില്ലാ ചങ്ങാതി.നിനക്കായി ഇദ്ദേഹംതന്നെ കളിക്കട്ടെ.

പിന്നെ അയാള്‍ മറുപടിയൊന്നും പറഞ്ഞില്ല! 

൦൦൦





Wednesday, October 2, 2013

അധ്യായം-21,നരബലി

അധ്യായം-21
ധര്‍മ്മപുത്രരുടെ രാജസുയ ദിക്ഷയെപ്പറ്റിഅറിയിപ്പ് വന്നപ്പോള്‍,ഹസ്തിനപുരത്ത് ആഹ്ലാദവും ആശ്ചര്യവും ഉയര്‍ന്നു!രാജാക്കന്മാര്‍ തങ്ങളുടെ ആധിപത്യം ഉറപ്പിക്കാനും ബലപ്രയോഗം നടത്താനുമായി കണ്ടെത്തിയിട്ടുള്ള വിദ്യയാണ് രാജസുയം!

കൊട്ടാര പ്രവേശനാഘോഷത്തിനു ക്ഷണിക്കാതിരുന്നതിന്റെ പരാതി തിര്‍ക്കനാവണം,രാജസുയ തിരുമാനം ധര്‍മ്മപുത്രര്‍ ആദ്യം അറിയിച്ചത് ധൃതരാഷ്ട്രരേയാണ്!സുയോധനനടക്കമുള്ളവരെ അയാള്‍ നേരിട്ടുവന്നു വിളിച്ചു.പോകാന്‍ നേരം ധര്‍മജന്‍ സുയോധനനോട് പറഞ്ഞു:

വൈരമെല്ലാം മറന്ന് താന്‍ നേരത്തെ അങ്ങെത്തണം.തന്‍റെ ചങ്ങാതി കര്‍ണ്ണനെയും ക്ഷണിച്ചിട്ടുണ്ട്.തിര്‍ച്ചയായും അയയെ കുട്ടാന്‍ മറക്കരുത്.

ധര്‍മ്മപുത്രരുടെ വാക്കുകള്‍  കേട്ട് തനിക്ക് പാണ്ഡവരോട് എന്ത് വൈരമാണ് ഉള്ളതെന്നോര്‍ത്തു ഒരുനിമിഷം സുയോധനന്‍ നിശ്ചലനായി നിന്നു.ധര്‍മ്മപുത്രര്‍ ആ സമയം പുറത്തേക്ക് നടന്നു.

യാഗത്തിന് ഒരാഴ്ച മുന്‍പുതന്നെ ഭീഷ്മരും  വിദുരരും ദ്രോണരും ഖാണ്ഡവപ്രസ്ഥത്തിലേക്ക് പോയി.സുയോധനന്‍ സഹോദരങ്ങളോടും കര്‍ണ്ണനോടുമൊപ്പം തലേന്ന് അവിടെ എത്തിച്ചേര്‍ന്നു.

നാടൊട്ടുക്കും ക്ഷണമുണ്ടായിരുന്നു.ബ്രാഹ്മണസമുഹത്തെ പ്രത്യേകം ക്ഷണിച്ചിട്ടുണ്ട്.ദാനത്തിനായി ആയിരക്കണക്കിന് പശുക്കളെയാണ് ഒരുക്കി നിര്‍ത്തിയിട്ടുള്ളത്!പൊന്ന്,വിവിധതരം ശയ്യകള്‍,പെണ്ണുങ്ങള്‍ എന്നിങ്ങനെ പലതും അവര്‍ക്ക് മാത്രമായി തയ്യാറാക്കിയിരിക്കുന്നു!അതിഥികളായെത്തിയ രാജാക്കന്മാരും പൌരപ്രധാനികളും ആയിരം സ്വര്‍ണ്ണനാണയത്തില്‍ കുറഞ്ഞൊന്നും അവിടെ കാഴ്ച്ചവച്ചില്ല.തലേന്ന് രാത്രി,ഭക്ഷണശേഷം എല്ലാവരെയും വിളിച്ചുകുട്ടികൊണ്ട് ധര്‍മപുത്രര്‍ പറഞ്ഞു/;

ഈ യജ്ഞത്തിനു നിങ്ങള്‍ ഏവരും എന്നെ സഹായിക്കണം.എനിക്കുള്ള മഹാധനം നിങ്ങളാണ്.ഇത് വേണ്ടവിധം നിങ്ങളുടെതായി കൊണ്ടാടിയാലും!

അതിനു ശേഷം,ദീക്ഷിതനായിട്ടുള്ള ആ പാണ്ഡവാഗ്രജന്‍ ഓരോരുത്തര്‍ക്കും ചേരുന്ന വിധം ഓരോ ജോലികള്‍ വിഭജിച്ചു നല്‍കി.ബ്രാമണരേ വരവേല്‍ക്കാന്‍ അശ്വത്ഥാമാവിനെ ചുമതപ്പെടുത്തി.സഞ്ജയനാണ് രാജാക്കന്മാരെ സ്വികരിക്കേണ്ട ഉത്തരവാദിത്തം.കലവറക്കാര്യങ്ങളും സദ്യവട്ടങ്ങളും ദുസ്സാസനനെയാണ് ഏല്‍പ്പിച്ചത്.അതിഥികള്‍ നല്‍കുന്ന തിരുമുല്‍ക്കാഴ്ചകള്‍ ഏറ്റുവാങ്ങലായിരുന്നു സുയോധനന്.

രാജസുയദിനം പിറന്നു.വിപ്രന്മാര്‍ രാജാക്കന്മാരോടൊപ്പം യാഗവേദിയിലേക്ക് കയറി.അപ്പോള്‍ ഭീഷ്മര്‍ധര്‍മ്മപുത്രരോട് പറഞ്ഞു:

ഹേ,ഭാരത,പുജക്ക്അര്‍ഹരായവരെപുജിക്കുക.ആചാര്യന്മാര്‍,ഋത്വിക്കുകള്‍ ,ബന്ധുക്കള്‍ ,സ്നാതകര്‍ ,സ്നേഹിതര്‍ ,ഭുപന്മാര്‍ എന്നിങ്ങനെ ആറു വിഭാഗമാണ്‌ രാജസുയത്തില്‍ പുജ്യരായിട്ടുള്ളവര്‍ .ഇവരില്‍ ഏറ്റവും ശ്രേഷ്ടനായവനെ ആദ്യം വന്ദിച്ച്‌ അര്‍ത്ഥ്യം നകുക. 

ധര്‍മ്മപുത്രര്‍ അപ്പൊള്‍ ചോദിച്ചു:

ഹേ,കുരുശ്രേഷ്ട.ആദ്യമായി ഞാന്‍ ആര്‍ക്കാണ് അര്‍ത്ഥ്യം നല്‍കേണ്ടത്?

അല്‍പനേരം ചിന്തിച്ച ശേഷം ഭീഷ്മര്‍ പറഞ്ഞു:

ഭുമിയില്‍ ശ്രേഷ്ടരല്ലാത്ത ആരുംതന്നെയില്ല.എന്നാണ്‌ എന്‍റെ വിശ്വാസം.എങ്കിലും ഇവിടെ സന്നി നഹിതരായിരിക്കുന്നവരില്‍ പ്രമുഖന്‍ കൃഷ്ണനാണ്.

ഭിഷ്മരുടെ പ്രഖാപനത്തെ തുടര്‍ന്ന്പാണ്ഡവരില്‍ ഇളയവനായ സഹദേവന്‍ കടന്നുവന്ന്,കൃഷ്ണപാദങ്ങില്‍ നമസ്കരിച്ച്‌ അര്‍ഘ്യം നല്‍കി ആദരിച്ചു.എല്ലാവരും ഹര്‍ഷാരവങ്ങള്‍ മുഴക്കി.ശബ്ധഘോഷം തിര്‍ന്നപ്പോള്‍,അവിചാരിതമായി മുന്നോട്ടു കടന്നുവന്നുകൊണ്ട്,ചേദിരാജാവായ ശിശുപാലന്‍ പറഞ്ഞു:

മഹാരാജാക്കന്മാര്‍ നിറഞ്ഞിരിക്കുന്ന ഇവിടെ കൃഷ്ണപൂജ നടത്തിയത് ഉചിതമായില്ല.

പിന്നെ തിരിഞ്ഞു നിന്നയാള്‍ ഭീഷ്മരോട് ചോദിച്ചു:

ഏതു നിലക്കാണ് കൃഷ്ണന്‍ പുജാര്‍ഹാനാകുന്നത്?വൃദ്ധനെന്ന നിലയിലാണ് എങ്കില്‍ പിതാവായ വസുദേവരല്ലേ അര്‍ഹന്‍?ബന്ധുവെന്നാകില്‍ ദ്രുപദനല്ലേ യോഗ്യന്‍?ആചാര്യനെങ്ങില്‍ ഇവിടെ ദ്രോണരില്ലേ? ഋത്വിക്കെങ്ങില്‍ വ്യാസനല്ലേ ഉത്തമന്‍?

ഭീഷ്മര്‍ മറുപടിയൊന്നും പറഞ്ഞില്ല!സഭ നിശബ്ധമായിരിക്കുന്ന കണ്ട് കൂടുതല്‍ ആത്മവിശ്വാസത്തോടെ അയാള്‍ ആള്‍ക്കുട്ടത്തില്‍ നിന്നും സുയോധനനെ പിടിച്ചു മുന്നില്‍ നിര്‍ത്തിക്കൊണ്ട് യാ ചോദിച്ചു:

ഇതൊന്നുമല്ല രാജേന്ദ്രനെ പുജിക്കുവാനാണ് നിശ്ചയിച്ചതെങ്ങില്‍ രാജകേസരിയും പുരുഷശ്രേഷ്ടനുമായ ഈ ദുര്യോധനന്‍ അല്ലെ യോഗ്യന്‍?

 സഭ നിശബ്ധത തുടര്‍ന്നു.അപ്പോള്‍ ശിശുപാലന്‍ കുടുതല്‍ ഉച്ചത്തില്‍ ആക്രോശിച്ചു:


കൃഷ്ണന്‍ ഋത്വിക്കല്ല,ആചാര്യനല്ല,രാജാവുപോലുമല്ല!എന്നിട്ടും അയാള്മാത്രം പുജ്യനായി.ഇതിനാണെങ്കില്‍ ഞങ്ങളെയെല്ലാം ക്ഷണിച്ചുവരുത്തിയാതെന്തിനു?

അതും പറഞ്ഞ് അയാള്‍ മറ്റുള്ളവരെയും വിളിച്ചുകൊണ്ട് പോകാനൊരുങ്ങി.ശിശുപാലന്‍ പറഞ്ഞത് ശരിയാണെന്നു സുയോധനനും തോന്നി.അയാള്‍ കര്‍ണ്ണനെ പാളിനോക്കി.കര്‍ണ്ണനും ഒന്നും പറയാതെ നില്‍ക്കുകയാണ്‌! ആ സമയം മൌനം ഭേദിച്ചുകൊണ്ട് സഹദേവന്‍ മുന്നോട്ടുവന്നു പറഞ്ഞു:

അപ്രമേയബലവാനായ കേശവനെ ഞാന്‍ പുജിച്ചത് ആര്‍ക്കാണോ സഹിക്കാത്തത് അവന്‍ മുന്നോട്ടു വരട്ടെ.എന്‍റെ കാല്‍ അവന്റെ തലയില്‍ പതിക്കും. 

അത്രയും പറഞ്ഞുകൊണ്ടയാള്‍ വലതുകാല്‍ ഉയര്‍ത്തി.ഉടന്‍ ശിശുപാലന്‍ അയാള്‍ക്കു മുന്‍പിലേക്ക് വന്നു.

ഇതാ ഞാന്‍ നില്‍ക്കുന്നു.

സഹദേവന്‍ മുന്നോട്ടു നിങ്ങി.സഭ ആകെ അസ്വസ്ഥമായി.അതുകണ്ട് ഭയചകിതനായ ധര്‍മ്മപുത്രര്‍ കൃഷ്ണനോട് ചോദിച്ചു:

ഞാന്‍ എന്തുചെയ്യണം കൃഷ്ണാ?യാഗം മുടങ്ങരുത്‌.

കൃഷ്ണന്‍ പറഞ്ഞു:

കുരുവീരാ,പേടിക്കേണ്ടാ.നായക്ക് സിംഹത്തെ ജയിക്കാനാവുമോ?ഞാന്‍ മാര്‍ഗം കാട്ടിത്തരാം.

കൃഷ്ണന്‍ ചക്രായുധം കയ്യിലെടുത്ത് ആഞ്ഞുവിശി.മരത്തില്‍ നിന്നും പതാക എന്നപോലെ,ഒരുനിമിഷം കൊണ്ട് ശിശുപാലന്റെ ശിരസ്സ്‌ താഴേക്ക് അടര്‍ന്നു വീണു!സഭ നിശ്ചലവും നിശബ്ധവുമായി!

മൃഗബലിക്ക് പകരം നരബലിയോടെ ധര്‍മ്മപുത്രരുടെ രാജസുയം സമാരംഭിച്ചു!


***