Thursday, October 3, 2013

അധ്യായം-22,അനര്‍ഹമായതാണ് സമ്പത്തെങ്കില്‍ ......

അധ്യായം-22
രാജസുയം അവസാനിച്ചെങ്കിലും ഏതാനും ദിവസങ്ങള്‍കൂടി സുയോധനന്‍ സഹോദരങ്ങള്‍ക്കൊപ്പം അവിടെ തങ്ങി.സഭയും കൊട്ടാരവുമെല്ലാം നേരായി നോക്കിക്കാണാന്‍ അവസരം ലഭിച്ചത് ഇപ്പോഴാണ്.മയന്‍റെ കൈവൈഭവത്തിന്റെ മായക്കാഴ്ചക നടന്നു കാണുന്നതിനിടയില്‍ അയാള്‍ക്കും അനുജന്മാര്‍ക്കും പല അമളികളും പറ്റി.ജലത്തെ കരയായും കരയെ വെള്ളമായും ഒക്കെ തെറ്റിദ്ധരിച്ചു.അബദ്ധങ്ങള്‍ പലതും പിണഞ്ഞു!അതെല്ലാം കണ്ട് പാണ്ഡവര്‍ ഏറെ പരിഹസിച്ചു.ഭിമനും ദ്രൌപതിയുമായിരുന്നു കുടുതല്‍ കളിയാക്കിയത്.എല്ലാം അവര്‍ നിശബ്ദരായി സഹിച്ചു.കൊട്ടാരക്കാഴ്ച്ചകളില്‍ അത്ഭുതംകുറി നടക്കുമ്പോള്‍ ശകുനി സുയോധനനോട് പറഞ്ഞു:

ഇതെല്ലം ധര്‍മ്മപുത്രരുടെ മിടുക്കാണ്.അനുനയിപ്പിച്ചും അനുസരിപ്പിച്ചും നേടിയ സമ്പത്തും സൌഭാഗ്യങ്ങളും.

സുയോധനന്‍ മനസിലാകാത്തവിധം അമ്മാവനെ നോക്കി.അപ്പോള്‍ അയാള്‍ തുടര്‍ന്നു:

പലവിധ അനുനയങ്ങള്‍കൊണ്ടും അയല്‍രാജ്യങ്ങള്‍ കിഴടക്കി പാണ്ഡവര്‍.അനുസരിക്കാത്തവരെ അര്‍ജുനനെക്കൊണ്ട് ഭിഷനിപ്പെടുത്തി.സാരഥി എല്ലായ്പ്പോഴും കൃഷ്ണനാണ്!കഴിഞ്ഞ ദിവസം ശിശുപാലനെവധിച്ചതോടെഇപ്പോള്‍ ചേദിരാജ്യവും സ്വന്തമായി!

അത്ഭുതപ്പെട്ടുനില്‍ക്കുന്ന സുയോധനനോട് ശകുനി തുടര്‍ന്നു:

കൃഷ്ണന്റെ ബുദ്ധിയും അര്‍ജുനന്റെ കൈയ്യുക്കും ഉണ്ടെങ്കില്‍ ഇനിയും പലതും സംഭവിക്കും!ഒരുപക്ഷെ,ഹസ്തിനപുരവും അവര്‍ സ്വന്തമാക്കാം.

അത് കേള്‍ക്കെ സുയോധനന്‍ ആകെ അസ്വസ്ഥനായി.അയാള്‍ പറഞ്ഞു:

ഞാനും അത് പ്രതിക്ഷിക്കുന്നുണ്ട്.അങ്ങിനെ വന്നാല്‍ അമ്മാവന്റെ സഹായം എനിക്ക് ഉണ്ടാവണം.




അപ്പോള്‍ ശകുനി പറഞ്ഞു:

നീ ഒരു നിസ്വാര്‍ധിയാണ് സുയോധനാ.ദ്രോണരും ഭീഷ്മരും കൃപരുമെല്ലാം കൂറുകൊണ്ട് പാണ്ഡവപക്ഷത്താണ്.വിദുരര്‍ പ്രത്യക്ഷമായിത്തന്നെ അവിടെയാണല്ലോ.അതുകൊണ്ട് നിന്നെ ജയിക്കുക അവര്‍ക്ക് വളരെ എളുപ്പമാണ്.നിനക്കെന്നും തുണയായി കര്‍ണ്ണന്‍ മാത്രമേ കാണു.

ശകുനിയുടെ അഭിപ്രായങ്ങള്‍ സുയോധണനെ വീണ്ടും ചിന്താക്കുഴപ്പത്തിലാക്കി.പാണ്ഡവര്‍ ഉറപ്പായും തന്‍റെ ശത്രുക്കാളാവും.അവര്‍ നേരിട്ട് വരുംമുന്‍പ് എന്തെങ്ങിലും ചെയ്തേ മതിയാവു എന്നുറപ്പിച്ചാണ് അയാള്‍ മുന്നാം നാള്‍ അവിടെ നിന്നും ഹസ്തിനപുരത്തു തിരിച്ചെത്തിയത്‌.

എത്തിയ അന്ന് തന്നെ അയാള്‍ കര്‍ണ്ണനെ പോയിക്കണ്ടു.ഒപ്പം ശകുനിയും ഉണ്ടായിരുന്നു.ശകുനി അവരോടു പറഞ്ഞു:

പാണ്ഡവര്‍ ശക്തരാണ്.ആയോധനശേഷിക്കൊപ്പം ധനശക്തിയും അവര്‍ക്കുണ്ട്.നമുക്കുവേണ്ടതും ധനമാണ്. 

അതിനുള്ള വഴിയെപ്പറ്റിയും ശകുനിതന്നെ പറഞ്ഞു:

കപ്പം പിരിച്ചും കാഴ്ചയായും ധനം ഉണ്ടാക്കാവുന്നതെയുള്ളൂ.എന്നാ അത് പ്രജകളുടെ വെറുപ്പിന് ഇടയാക്കും.അതുകൊണ്ട് സമ്പത്ത് ഏറെ ഉള്ളിടത്തുനിന്നു വേണം അത് കൈക്കലാക്കാന്‍.പാണ്ഡവര്‍ക്കിപ്പോള്‍ നാം കരുതുന്നതിനെക്കാള്‍ ധനസ്ഥിതിയുണ്ട്!

കൌതുകപുര്‍വ്വം ഇരിക്കുന്ന സുയോധനനെയും കര്‍ണ്ണനെയും മാറിമാറി നോക്കിക്കൊണ്ട്‌ അയാള്‍ തുടര്‍ന്നു:

ചുതാട്ടമാണ് അതിനുള്ള എളുപ്പമാര്‍ഗം.യുധിഷ്ഠിരനെ കളിക്ക് ക്ഷണിക്കുക.അയാള്‍ ദ്യുതപ്രിയനാണെങ്ങിലും കളി അറിയില്ല!

സുയോധനന്‍ പറഞ്ഞു:

അങ്ങയുടെ ഉപായം നല്ലതാണ്.വിധിഹിതമായോ,അധ്വാനം കൊണ്ടോ അവര്‍ നേടിയതല്ലല്ലോ ആ സമ്പത്ത്.അടുത്ത ദിവസങ്ങളില്‍ അവര്‍ വരുന്നുണ്ട്.ഞാന്‍ തന്നെ ചുതില്‍ നേരിടാം.

അതുകേട്ട്‌ ഉറക്കെ ചിരിച്ചുകൊണ്ട് ശകുനി പറഞ്ഞു:

ഗദായുദ്ധമല്ലാ സുയോധനാ ചുതാട്ടം!ബുദ്ധി മാത്രമല്ല.കൌശലം കുടി വേണം.അതില്‍ എന്നെ ജയിക്കാന്‍ ആരുണ്ട്‌?നിനക്ക് വേണ്ടി ഞാനാവും കരു നീക്കുക. 

സംശയിച്ചു നില്‍ക്കുന്ന സുയോധനനോട് കര്‍ണ്ണന്‍ പറഞ്ഞു:

ഇതില്‍ അമംഗളമായി ഒന്നുമില്ലാ ചങ്ങാതി.നിനക്കായി ഇദ്ദേഹംതന്നെ കളിക്കട്ടെ.

പിന്നെ അയാള്‍ മറുപടിയൊന്നും പറഞ്ഞില്ല! 

൦൦൦





No comments:

Post a Comment